ആന്റിലയ്ക്ക് മുന്നിൽ സ്‌ഫോടകവസ്തു കണ്ടെത്തിയ സംഭവം ; നിത അംബാനി ഗുജറാത്ത് യാത്ര റദ്ദാക്കി

For full experience, Download our mobile application:
Get it on Google Play

മുംബൈ : മുകേഷ് അംബാനിയുടെ വസതിക്ക് മുന്നിൽനിന്ന് സ്ഫോടക വസ്തുക്കൾ കണ്ടെടുത്തതിന് പിന്നാലെ നിത അംബാനി ഗുജറാത്തിലേക്കുള്ള യാത്ര റദ്ദാക്കിയെന്ന് റിപ്പോർട്ട്. കേസുമായി ബന്ധപ്പെട്ട് എൻ.ഐ.എ.യ്ക്ക് നൽകിയ മൊഴിയിൽ അംബാനിയുടെ സുരക്ഷാവിഭാഗം മേധാവിയാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്.

അംബാനിയുടെ വസതിയായ ആന്റിലയ്ക്ക് മുന്നിൽ സ്ഫോടക വസ്തുക്കൾവെച്ച സംഭവത്തിൽ കഴിഞ്ഞദിവസം എൻ.ഐ.എ. കുറ്റപത്രം സമർപ്പിച്ചിരുന്നു. മുംബൈ പോലീസിലെ ഉദ്യോഗസ്ഥനായ സച്ചിൻ വാസെ അടക്കം പത്ത് പേരാണ് കേസിലെ പ്രതികൾ. ഈ കുറ്റപത്രത്തിലാണ് അംബാനിയുടെ സുരക്ഷാ മേധാവിയുടെ മൊഴികളും ഉൾപ്പെടുത്തിയിരിക്കുന്നത്.

വസതിക്ക് മുന്നിൽനിന്ന് സ്ഫോടകവസ്തുക്കൾ കണ്ടെടുത്തതിന് പിന്നാലെ ഈ വിവരം താൻ മുകേഷ് അംബാനിയെ അറിയിച്ചെന്നാണ് സുരക്ഷാ മേധാവിയുടെ മൊഴി. ഇതോടെ അന്നേദിവസം നിത അംബാനി ഗുജറാത്തിലെ ജാംനഗറിലേക്ക് നടത്താനിരുന്ന യാത്ര റദ്ദാക്കി.

തന്റെയും സോണൽ ഡി.സി.പി.യുടെയും നിർദേശത്തെ തുടർന്നാണ് നിത അംബാനി യാത്ര റദ്ദാക്കിയതെന്നും സുരക്ഷാ മേധാവിയുടെ മൊഴിയിൽ പറയുന്നു. കഴിഞ്ഞ ഒക്ടോബറിൽ ആരംഭിച്ച കർഷക സമരവുമായി ബന്ധപ്പെട്ട് അംബാനിക്ക് നിരവധി തവണ ഭീഷണി സന്ദേശം ലഭിച്ചിരുന്നു.

സ്ഫോടകവസ്തുക്കൾ കണ്ടെടുത്ത സംഭവത്തിൽ അംബാനി കുടുംബം ഏതെങ്കിലുമൊരു വ്യക്തിയെ സംശയിച്ചിരുന്നില്ലെന്നും സുരക്ഷാ മേധാവി നൽകിയ മൊഴിയിലുണ്ട്.

ഫെബ്രുവരി 25-നാണ് അംബാനിയുടെ വസതിയായ ആന്റിലയ്ക്ക് മുന്നിൽ കാറിൽനിന്ന് സ്ഫോടക വസ്തുക്കൾ കണ്ടെത്തിയത്. ഇതോടൊപ്പം ഭീഷണിക്കത്തും ഉണ്ടായിരുന്നു. പിന്നാലെ കാറുടമയായ മൻസൂഖ് ഹിരനെ കൊല്ലപ്പെട്ടനിലയിൽ കണ്ടെത്തുകയും ചെയ്തു.

സംഭവം വിവാദമായതോടെ എൻ.ഐ.എ. അന്വേഷണം ഏറ്റെടുത്തു. മുംബൈ പോലീസിലെ ഉദ്യോഗസ്ഥനായ സച്ചിൻ വാസെയാണ് സ്ഫോടക വസ്തുക്കൾവെച്ചതിന്റെയും മൻസൂഖ് ഹിരനെ കൊന്നതിന്റെയും സൂത്രധാരനെന്ന് എൻ.ഐ.എ. കണ്ടെത്തി.

ഒരുകാലത്ത് മുംബൈ പോലീസിലെ ഏറ്റുമുട്ടൽ വിദഗ്ധനായിരുന്ന വാസെ, തന്റെ നഷ്ടപ്പെട്ട പ്രതാപം വീണ്ടെടുക്കാനാണ് പദ്ധതി ആസൂത്രണം ചെയ്തതെന്നാണ് എൻ.ഐ.എയുടെ കണ്ടെത്തൽ. കേസിൽ സച്ചിൻ വാസെ ഉൾപ്പെടെ പത്ത് പേർക്കെതിരെയാണ് എൻ.ഐ.എ. കഴിഞ്ഞദിവസം കുറ്റപത്രം നൽകിയത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....