പണം നൽകിയാൽ മന്ത്രിസ്ഥാനം ; രണ്ടുദിവസത്തിനകം കേസിൽ നിർണായക വഴിത്തിരിവുണ്ടാകുമെന്ന് പോലീസ്

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : പണം നൽകിയാൽ മന്ത്രിസ്ഥാനവും ഉന്നതപദവിയും നൽകാമെന്നു പറഞ്ഞുള്ള വ്യാജ ഫോൺവിളിയിൽ രണ്ടുദിവസത്തിനകം നിർണായക വഴിത്തിരിവുണ്ടാകുമെന്ന് സിറ്റി പോലീസ് കമ്മിഷണർ എ.പി. ഷൗക്കത്തലി. വിശദാംശങ്ങളെല്ലാം ശേഖരിച്ചെന്നും അദ്ദേഹം വ്യക്തമാക്കി. മന്ത്രിസഭാ പുനഃസംഘടന ഉടനുണ്ടാകുമെന്നും മൂന്നുകോടി നൽകിയാൽ മന്ത്രിയാക്കാമെന്നുമായിരുന്നു വിദ്യാ ബാലകൃഷ്ണൻ എം.എൽ.എ.യ്ക്കു നൽകിയ വാഗ്ദാനം. പ്രിയങ്കാഗാന്ധിയുടെ പ്രൈവറ്റ് സെക്രട്ടറി എന്ന പേരിലായിരുന്നു തട്ടിപ്പിനു ശ്രമം. വിദ്യാ ബാലകൃഷ്ണൻ നൽകിയ പരാതിയിലാണ് കേസെടുത്തത്. പ്രിയങ്കാഗാന്ധിയുടെ പ്രൈവറ്റ് സെക്രട്ടറി രാജ്കുമാർ സംസ്ഥാന പോലീസ് മേധാവി റവാഡ ചന്ദ്രശേഖറിനും വയനാട് ജില്ലാ പോലീസ് മേധാവി എസ്. ദേവമനോഹറിനും പരാതിനൽകിയിരുന്നു.

കോഴിക്കോട് സൈബർ ക്രൈം അന്വേഷണസംഘം ശേഖരിച്ച കോൾ ഡീറ്റെയിൽ റെക്കോഡ് (സി.ഡി.ആർ.) സംബന്ധിച്ച വിവരങ്ങൾ വയനാട് പോലീസിനും കൈമാറി. ഉന്നതപദവി വാഗ്ദാനംചെയ്ത് എം.പി.മാരായ ഷാഫി പറമ്പിലിനെയും ഡീൻ കുര്യാക്കോസിനെയും വിളിച്ചിരുന്നു. വിളിച്ച ഫോൺ സിം മേൽവിലാസം ഡൽഹിയാണ്. ഇയാളെ കണ്ടെത്താൻ ശ്രമംതുടരുകയാണെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ സൈബർ ക്രൈം അസിസ്റ്റന്റ് കമ്മിഷണർ എസ്.എം. പ്രദീപ്കുമാർ പറഞ്ഞു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

നിതിന്റെ ആത്മഹത്യ ; ഡോക്ടർ എംകെ റാമിനെ ഇനിയും കണ്ടെത്താൻ കഴിഞ്ഞില്ല

0
കണ്ണൂർ: അഞ്ചരക്കണ്ടി ദന്തൽ കോളേജിലെ ബിഡിഎസ് വിദ്യാര്‍ത്ഥി നിതിന്‍രാജിന്‍റെ ആത്മഹത്യയുമായി ബന്ധപ്പെട്ട...

സമരം 21-ാം ദിനം : സോനം വാങ്ചുക്കിന്റെ ആരോഗ്യസ്ഥിതി വഷളായി ; ആശുപത്രിയിൽ പ്രവേശിപ്പിച്ച്...

0
ന്യൂഡൽഹി : കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട്...

പെൺകുട്ടികളെ നിരന്തരം ശല്യംചെയ്തു : സ്ഥലത്തെത്തിയ സിഐക്ക് നേരെ അസഭ്യവർഷവും ആക്രമണവും ; യുവാവ്...

0
കൊച്ചി : പെൺകുട്ടികളെ ശല്യം ചെയ്യുന്നുവെന്ന പരാതിയിൽ പ്രതിയെ കസ്റ്റഡിയിലെടുക്കാനെത്തിയ പോലീസ്...

കെ എസ് യു പ്രസിഡന്റിന് കൂടിക്കാഴ്ചക്ക് അനുമതി നിഷേധിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ്

0
തിരുവനന്തപുരം: മുഖ്യമന്ത്രി വിഡി സതീശൻ കെ എസ് യു പ്രസിഡന്റ് അലോഷ്യസ്...