Wednesday, April 24, 2024 4:51 pm

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ പേരില്‍ സംസ്ഥാനത്ത് വന്‍ തട്ടിപ്പ് ; നഷ്ടപ്പെട്ടത് കോടികള്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ (എസ്.ബി.ഐ) പേരില്‍ സംസ്ഥാനത്ത് തട്ടിപ്പ് വ്യാപകം. ഒരു മാസത്തിനിടയില്‍ ബാങ്ക് ഉപഭോക്താക്കളില്‍നിന്ന് സംസ്ഥാനത്താകമാനം കോടികള്‍ നഷ്ടമായി.

എസ്.ബി.ഐയുടെ വ്യാജ സൈറ്റ് നിര്‍മ്മിച്ചാണ് തട്ടിപ്പ് അരങ്ങേറിയത്. ബാങ്കിന്റെ  ഓണ്‍ലൈന്‍ ബാങ്കിങ് ആപ്ലിക്കേഷനായ ‘യോനൊ’യുടെ പേരിലും തട്ടിപ്പ് നടന്നിട്ടുണ്ട്. ഇതോടെ ബാങ്കിന്റെ പേരില്‍ ലഭിക്കുന്ന എസ്.എം.എസ് സന്ദേശങ്ങളില്‍ അടങ്ങിയ ലിങ്കില്‍ ക്ലിക്ക് ചെയ്യരുതെന്ന് പോലീസ് മുന്നറിയിപ്പ് നല്‍കി.

‘യോനോ’ ബാങ്ക് ആപ് ബ്ലോക്ക് ചെയ്തിരിക്കുകയാണെന്ന വ്യാജേനയാണ് തട്ടിപ്പ് സംഘം ഉപഭോക്താക്കളുടെ മൊബൈലിലേക്ക് വ്യാജ സന്ദേശങ്ങള്‍ അയക്കുന്നത്. സന്ദേശത്തോടൊപ്പമുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്യുന്നതോടെ എസ്.ബി.ഐയുടെതെന്ന് തോന്നിപ്പിക്കുന്ന വെബ്സൈറ്റില്‍ പ്രവേശിക്കും. യൂസര്‍ നെയിം, പാസ്വേഡ്, ഒ.ടി.പി എന്നിവ രേഖപ്പെടുത്താന്‍ ആവശ്യപ്പെടും. യാഥാര്‍ഥ വെബ് സൈറ്റെന്ന് തെറ്റിദ്ധരിച്ച്‌ ഉപഭോക്താവ് വിവരങ്ങള്‍ നല്‍കുന്നതോടെ അക്കൗണ്ടിലുള്ള പണം നഷ്ടപ്പെടുകയാണ്. ‘യോനോ’ തട്ടിപ്പുമായി ബന്ധപ്പെട്ട് ഇതിനോടകം 18 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

ക്രെഡിറ്റ് കാര്‍ഡ് ലിമിറ്റ് വര്‍ധിപ്പിക്കുന്നതിന്റെ പേരിലും തട്ടിപ്പ് നടന്നിട്ടുണ്ട്. ബാങ്ക് ജീവനക്കാര്‍ എന്ന വ്യാജേന തട്ടിപ്പ് സംഘം ഉപഭോക്താക്കളെ ഫോണില്‍ ബന്ധപ്പെടുകയും അക്കൗണ്ട് നമ്പരടക്കം സൂചിപ്പിച്ച്‌ കാര്‍ഡിന്റെ  ഇടപാട് പരിധി വര്‍ധിപ്പിച്ചാലുള്ള ഗുണങ്ങള്‍ വിവരിക്കുകയും ചെയ്യും. തുടര്‍ന്ന് താല്‍പര്യമുള്ളവരുടെ മൊബൈലിലേക്ക് ഒ.ടി.പി നമ്പര്‍ അയക്കും.

ഈ നമ്പര്‍ പങ്കുവെക്കുന്നതോടെ അക്കൗണ്ടിലെ പണം നഷ്ടമാവുകയാണ്. കെ.വൈ.സി അപ്ഡേറ്റ് ചെയ്യുന്നതിന്റെ  ഭാഗമായും എസ്.ബി.ഐ അക്കൗണ്ട് ആധാറുമായി ലിങ്ക് ചെയ്യുന്നതിന്റെ  പേരിലും ലക്ഷങ്ങള്‍ നഷ്ടമായവരുണ്ട്. വ്യാജ ഗൂഗിള്‍ ഫോം ഉപഭോക്താക്കളുടെ ഇ-മെയില്‍ ഐഡിയിലേക്ക് അയച്ചുനല്‍കിയാണ് തട്ടിപ്പ്. ഒരുമാസത്തിനിടയില്‍ എസ്.ബി.ഐ കേന്ദ്രീകരിച്ച്‌ നൂറോളം തട്ടിപ്പുകള്‍ സംസ്ഥാനത്ത് നടന്നതായി സൈബര്‍ പോലീസ് സ്ഥിരീകരിക്കുന്നുണ്ട്.

കാര്‍ഡുടമകളുടെ അക്കൗണ്ട് വിവരങ്ങള്‍, മൊബൈല്‍ നമ്പര്‍, ഇ-മെയില്‍ ഐഡി, ആധാര്‍ നമ്പര്‍ അടക്കം വിവരങ്ങള്‍ ബാങ്കില്‍നിന്ന് തട്ടിപ്പുകാര്‍ക്ക് ലഭിച്ചതായാണ് പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുള്ളത്. കൂടുതല്‍ പരിശോധന തുടരുകയാണ്. എസ്.ബി.ഐയുടെ നെറ്റ് ബാങ്കിങ്ങ് സംബന്ധിച്ചും നിരവധി പരാതികള്‍ തിരുവനന്തപുരം, തൃശൂര്‍ സൈബര്‍ പപോലീസിന് ലഭിച്ചിട്ടുണ്ട്.

പോലീസ് നല്‍കുന്ന പ്രധാന നിര്‍ദേശങ്ങള്‍ ഇവയാണ്.
എസ്.എം.എസുകളിലുള്ള വിശ്വസനീയമല്ലാത്ത ലിങ്കില്‍ ക്ലിക്ക് ചെയ്യരുത്. ബാങ്കിങ് ഇടപാടുകള്‍ക്ക് ഉപയോഗിക്കുന്ന വെബ് സൈറ്റിന്റെ  URL ശ്രദ്ധിക്കുക. എസ്.ബി.ഐ അല്ലെങ്കില്‍ ഇതര ബാങ്കുകളുടെ കൃത്യമായ വെബ്വിലാസം ശ്രദ്ധിച്ചു മാത്രം ഇടപാട് നടത്തുക. സംശയം തോന്നുന്നപക്ഷം ബാങ്ക് ശാഖയുമായി ബന്ധപ്പെടുക.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ഐജിയുടെ ഇടപെടൽ ; ഐസിയു പീഡനക്കേസിലെ അതിജീവിത സമരം താത്കാലികമായി അവസാനിപ്പിച്ചു

0
കോഴിക്കോട്: കോഴിക്കോട് ഐസിയു പീഡനക്കേസിലെ അതിജീവിത കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണറുടെ...

ലോക്സഭാ തിരഞ്ഞെടുപ്പ് : പോലീസ് വിന്യാസം പൂര്‍ത്തിയായി; ഡ്യൂട്ടിയിലുള്ളത് 41,976 പോലീസ് ഉദ്യോഗസ്ഥർ

0
തിരുവനന്തപുരം : കേരളത്തില്‍ വെള്ളിയാഴ്ച നടക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍...

ഹാക്കിങിന് തെളിവില്ലെന്ന് സുപ്രീംകോടതി ; വിവിപാറ്റില്‍ വിധി പിന്നീട്

0
നൃൂഡൽഹി : ഇലക്ട്രോണിക് വോട്ടിങ് മെഷീനുകള്‍ ഹാക്ക് ചെയ്ത സംഭവങ്ങള്‍ റിപ്പോര്‍ട്ട്...

കെഎസ്ആർടിസി ഓൺലൈൻ ബുക്കിംഗിൽ വലിയ മാറ്റങ്ങൾ ; ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കാം

0
തിരുവനന്തപുരം: ഫാസ്റ്റ് പാസ്സഞ്ചർ ബസുകളിൽ വനിതകൾക്കും അംഗപരിമിതർക്കും മുതിർന്ന പൗരന്മാർക്കും അന്ധർക്കും...