കോന്നി : കലഞ്ഞൂർ പാടം ഇരുട്ടു തറ കോളനിയിൽ ഇടിഞ്ഞു പൊളിഞ്ഞു വീഴാറായ വീട്ടിൽ ഭയത്തോടെ കഴിയുകയാണ് ഇരുട്ടു തറ കോളനിയിൽ പറങ്കിമാം വിളയിൽ 82 കാരിയും ക്യാൻസർ രോഗിയുമായ കൊച്ചപ്പിയും മകളും. ഇരുപത്തഞ്ച് വർഷങ്ങൾക്ക് മുൻപ് കലഞ്ഞൂർ ഗ്രാമ പഞ്ചായത്തിൽ നിന്നും അനുവദിച്ച വീട്ടിൽ ആണ് ഇരുവരും താമസം. അവിവാഹിതയായ മകൾ തൊഴിലുറപ്പ് ജോലിക്കും മറ്റും പോയാണ് കുടുംബം പുലർത്തുന്നത്.
പ്രധാന മന്ത്രി ആവാസ് യോജന പദ്ധതി പ്രകാരവും മറ്റ് പദ്ധതികൾ പ്രകാരവും വീടിനായി ഒട്ടേറെ അപേക്ഷകൾ സമർപ്പിച്ചിട്ടും യാതൊരു ഫലവും ഉണ്ടായില്ല. വീടിന്റെ മേൽക്കൂര ചോർന്നൊലിക്കുന്ന അവസ്ഥയിലാണ്. ഭിത്തി വരെ ഇടിഞ്ഞു വീഴാറായ നിലയിലാണിപ്പോൾ. കനത്ത മഴയും കാറ്റും വരുമ്പോൾ വീട് നിലം പൊത്തുമെന്ന പേടിയാൽ കഴിയുകയാണ് കുടുംബം. ചോർന്നൊലിക്കുന്ന മേൽക്കൂരക്ക് കീഴിൽ കഴിയുന്ന ഈ കുടുംബത്തിന് സംരക്ഷണം നൽകുവാൻ അധികൃതർ തയ്യാറാകേണ്ടത് ആവശ്യമാണ്.





























