കുടുംബ വഴക്ക് ; അമ്പലപ്പുഴയിൽ ഗൃഹനാഥൻ വീടിന് തീയിട്ടു

For full experience, Download our mobile application:
Get it on Google Play

അമ്പലപ്പുഴ: കുടുംബ വഴക്കിനെത്തുടര്‍ന്ന് ഗൃഹനാഥൻ വീടിന് തീയിട്ടതായി പരാതി. പുറക്കാട് പഞ്ചായത്ത് 18ാം വാർഡ് കരൂർ അയ്യൻ കോയിക്കൽ ക്ഷേത്രത്തിന് വടക്ക് പുതുവൽവീട്ടിൽ കുഞ്ഞുമോൻ (വിജയൻ – 55) ആണ് മണ്ണെണ്ണയൊഴിച്ച് വീട് കത്തിച്ചത്. വീടിനോട് ചേര്‍ന്ന ഷെഡില്‍ സൂക്ഷിച്ചിരുന്ന പൊങ്ങുവള്ളങ്ങളും വലയും കത്തിനശിച്ചു. വീട് പൂർണമായി കത്തിനശിച്ചു. വീട്ടുപകരണങ്ങളും മറ്റ് രേഖകളും കുട്ടികളുടെ പഠനോപകരണങ്ങളും മറ്റ് സാധനങ്ങളും അഗ്നിക്കിരയായി. മൂന്ന് ഗ്യാസ് സിലിണ്ടറുകൾ പൊട്ടിത്തെറിച്ചു. ഇതോടെ സമീപത്തെ ഷെഡും കത്തി.

ഷെഡിൽ സൂക്ഷിച്ചിരുന്ന പുന്നപ്ര വടക്ക് പഞ്ചായത്ത് വാടക്കൽ സ്വദേശികളായ സൈറസ്, ആൽവിൻ, ഐവാൻ, ബെന്നി, പുന്നപ്ര തെക്ക് പഞ്ചായത്ത് സ്വദേശികളായ ഗിരിജൻ, മനോജ്, അമ്പലപ്പുഴ സ്വദേശി അനിൽ എന്നിവരുടെ പൊങ്ങുവള്ളങ്ങളും വലയും മറ്റ് മത്സ്യബന്ധന ഉപകരണങ്ങളുമാണ് കത്തിനശിച്ചത്. നാട്ടുകാർ തീയണക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. തുടർന്ന്, തകഴിയിൽ നിന്നെത്തിയ ഫയർ ഫോഴ്സ് സംഘം രണ്ട് മണിക്കൂറിലേറെ നടത്തിയ പരിശ്രമത്തിനൊടുവിലാണ് തീയണക്കാനായത്. അനധികൃത മദ്യവിൽപന നടത്തിയതിനെത്തുടർന്ന് കുഞ്ഞുമോനെ കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റു ചെയ്ത് റിമാൻഡിലായിരുന്നു.

റിമാൻഡ് കാലാവധി കഴിഞ്ഞ് മൂന്നു ദിവസം മുമ്പാണ് ഇയാൾ പുറത്തിറങ്ങിയത്. ഇതിന്‍റെ പേരിൽ വ്യാഴാഴ്ച രാത്രി ഭാര്യയുമായി വഴക്കായി. തുടർന്ന്, ഭാര്യയെയും രണ്ട് മക്കളെയും ഇവരുടെ സഹോദരൻ രാത്രിയിലെത്തി പുന്നപ്രയിലെ വീട്ടിലേക്ക് കൊണ്ടുപോയി. പിന്നീട് രാത്രി 12 ഓടെ കുഞ്ഞുമോൻ വീടിന് തീയിടുകയായിരുന്നെന്ന് നാട്ടുകാര്‍ പറഞ്ഞു. സംഭവത്തിൽ ഗൃഹനാഥനെതിരെ അമ്പലപ്പുഴ പോലീസ് കേസെടുത്തു. സംഭവശേഷം കുഞ്ഞുമോൻ ഒളിവിൽ പോയി. പൊങ്ങ് വള്ളം ഉടമകൾ അമ്പലപ്പുഴ പോലീസിൽ പരാതി നൽകി. എച്ച്.സലാം എം.എൽ.എ, പഞ്ചായത്ത് പ്രസിഡന്‍റ് എ.എസ്. സുദർശനൻ, സി.പി.എം ഏരിയ സെക്രട്ടറി എ.ഓമനക്കുട്ടൻ എന്നിവർ സ്ഥലം സന്ദർശിച്ചു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യാത്രക്കാരുമായി പോയ റോ റോ ബോട്ട് എഞ്ചിൻ തകരാറിനെ തുടർന്ന് കടലിലേക്ക് ഒഴുകി ;...

0
കൊച്ചി: കപ്പല്‍ച്ചാലിലൂടെ കടലിലേക്ക് ഒഴുകിപ്പോയ റോ റോയില്‍ കുടുങ്ങിയ കൊച്ചുകുട്ടികളടക്കം അമ്പതോളം...

ആർ. സുഗതൻ വിവാദം; അനുകൂലമായി ഇറക്കിയ ഉത്തരവ് റദ്ദാക്കി തദ്ദേശ സ്വയംഭരണ വകുപ്പ്

0
തിരുവനന്തപുരം: കാപ്പാ കേസ് പ്രതിയായി ജയിലില്‍ കഴിയുന്ന തിരുവനന്തപുരം കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍...

മാധ്യമ പ്രവർത്തകർക്കെതിരായ അധിക്ഷേപം; വിമർശനങ്ങൾ ശക്തമായതോടെ ക്ഷമാപണവുമായി വ്‌ളോഗർ രംഗത്ത്

0
മലപ്പുറം: മലപ്പുറം പാണക്കാട്ടെ മണ്ണിടിച്ചിലില്‍ ദുരന്തം റിപ്പോര്‍ട്ട് ചെയ്യാന്‍ എത്തിയ മാധ്യമപ്രവര്‍ത്തകരെ...

വനിതാ യാത്ര സംബന്ധിച്ച വിവാദ പരാമർശം; സി.പി. ജോൺ മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് വീണാ...

0
പത്തനംതിട്ട: കാശ് വേണ്ടാത്ത കെഎസ്ആര്‍ടിസി ബസില്‍ സ്ത്രീകള്‍ തള്ളിക്കയറുന്നുവെന്ന വിവാദ പരമാര്‍ശത്തില്‍...