റാന്നി : ബഫർസോൺ പ്രശ്നത്തിൽ ആശങ്കവേണ്ടെന്നും കൃഷിയേയും കർഷകനേയും ജനവാസ മേഖലയേയും സംരക്ഷിച്ചുള്ളതാകും സർക്കാർ നിലപാടെന്ന് കാർഷിക വികസന കർക്ഷക ക്ഷേമ വകുപ്പ് മന്ത്രി പി. പ്രസാദ് പറഞ്ഞു. ഇട്ടിയപ്പാറയിൽ പഴവങ്ങാടി കൃഷി ഭവനായി നിർമ്മിച്ച പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ബഫർസോണിൽ കൃഷി ഭൂമി ഉൾപ്പെട്ടാൽ അതുവഴി കൃഷികൾ ഒന്നാകെ ഇല്ലാതാകുമെന്നും ഇത് ചൂണ്ടിക്കാട്ടി മലയോര മേഖലകളിൽ പതിറ്റാണ്ടുകളായി ജീവിക്കുന്ന കൃഷിക്കാർക്ക് അനുകൂലമായി കേന്ദ്ര സർക്കാരിനും സെൻട്രൽ എംപവേർഡ് കമ്മറ്റിക്കും റിപ്പോർട്ട് നൽകുമെന്നും അദ്ദേഹം അറിയിച്ചു. കൃഷിയും കർഷകനും ജീവിത സംസ്ക്കാരവുമായി ബന്ധപ്പെട്ട് കിടക്കുകയാണെന്നും കർഷകന് അർഹിക്കുന്ന പരിഗണന കിട്ടണമെന്നും അദ്ദേഹം പറഞ്ഞു.
കാർഷികോത്പന്നങ്ങൾക്ക് മികച്ച വിപണന സാധ്യതയും വിലയും ലഭ്യമാകുന്ന തരത്തിൽ പദ്ധതികൾ തയ്യാറാക്കുമെന്നും കർഷകന്‍റെ മൂല്യവർദ്ധിത ഉത്പന്നങ്ങൾ വിലപേശാതെ വാങ്ങുന്ന തരത്തിലേക്കുള്ള വിപണി കണ്ടെത്തണമെന്നും അതിനായി റാന്നിയുടെ പേരിൽ ഒരു കാർഷിക പദ്ധതിക്ക് രൂപം നൽകുമെന്നും അദ്ദേഹം പറഞ്ഞു. ഇതിനായി കൃഷിവകുപ്പ് ഉദ്യോഗസ്ഥരും കർഷകരും ജനപ്രതിനിധികളും ചേർന്ന് പ്രവർത്തിക്കണമെന്നും അദേഹം ചൂണ്ടിക്കാട്ടി.
കൃഷി ഭൂമിയിലെ വന്യമൃഗശല്യത്തിന് ശ്വാശത പരിഹാരം കാണുമെന്നും മന്ത്രി പറഞ്ഞു. റാന്നി എം.എൽ.എ അഡ്വ.പ്രമോദ് നാരായൺ അധ്യക്ഷത വഹിച്ചു. ഓയിൽപാം ഇന്ത്യാ ചെയർമാൻ എം.വി വിദ്യാധരൻ, മുൻ എം.എൽ.എ രാജു എബ്രഹാം, പഴവങ്ങാടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അനിതാ അനിൽകുമാർ, ജില്ലാ പഞ്ചായത്തംഗം ജെസി അലക്സ്, ത്രിതല പഞ്ചായത്തംഗങ്ങളായ ജോൺ എബ്രഹാം, എം.എസ് സുജ, അന്നമ്മ തോമസ്, ജേക്കബ് ലൂക്കോസ്, ഷേർലി ജോർജ്, സീമ മാത്യു, എം.ജി ശ്രീകുമാർ, ജോയ്സി ചാക്കോ, സൗമ്യ ജി.നായർ, റൂബി കോശി, ഷൈനി മാത്യു, അജിത്ത് ഏണസ്റ്റ്, അനീഷ് ഫിലിപ്പ്, ഷൈനി രാജീവ്, ബ്രില്ലിബോബി എബ്രഹാം, ബിനിറ്റ് മാത്യു, ജിജി വർഗീസ്, ബിജി വർഗീസ്, ആലിച്ചൻ ആറൊന്നിൽ, നിഷാ രാജീവ്, കെ.കെ സുരേന്ദ്രന്‍, എ.ജി ഗോപകുമാർ, എ.ജി ആനന്ദൻപിള്ള, പാപ്പച്ചൻ കൊച്ചുമേപ്രത്ത്, എ.ഡി ഷീല, മഞ്ജുള മുരളീകൃഷ്ണൻ, മീന മേരി മാത്യു, പി മുത്തുസാമി എന്നിവർ പ്രസംഗിച്ചു.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 94473 66263 /0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033