കൃഷിക്കാലത്തിന് മുൻപ് പമ്പാ ജലസേചനപദ്ധതിയുടെ കനാലുകൾ നവീകരിക്കണമെന്ന ആവശ്യവുമായി കർഷകർ

For full experience, Download our mobile application:
Get it on Google Play

പുലിയൂർ : വരുന്ന കൃഷിക്കാലത്തിനു മുൻപ് പമ്പാ ജലസേചനപദ്ധതിയുടെ കനാലുകൾ നവീകരിക്കണമെന്ന ആവശ്യവുമായി കർഷകർ. പണമില്ലാത്തതിനാലാണ് പിഐപി കനാലിൽ അറ്റകുറ്റപ്പണികൾ നടക്കാത്തത്. 530 കിലോമീറ്ററാണ് പിഐപിയുടെ വിതരണശൃംഖല. നവീകരണം നടക്കാത്തതിനാൽ ഒഴുക്കിവിടുന്ന വെള്ളത്തിന്റെ നല്ലൊരു ഭാഗവും പാഴായിപ്പോകുകയാണ്. എന്നാൽ അനുവദിക്കുന്ന തുക കുറവായതിനാൽ ഏറ്റവും ചോർച്ചയുള്ള ഭാഗം മാത്രം അടയ്ക്കും. ബാക്കിയുള്ള ഭാഗങ്ങൾ കാടും മാലിന്യവും നീക്കുക മാത്രമാണ് ചെയ്യുന്നതെന്ന് അധികൃതർ പറയുന്നു.

കാലാവസ്ഥ അനുകൂലമാകുകയാണെങ്കിൽ സെപ്റ്റംബർ അവസാനത്തോടെ പുലിയൂർ മേഖലയിൽ കൃഷിയൊരുക്കം തുടങ്ങും. ഒക്ടോബർ, നവംബർ മാസങ്ങളിലായിട്ടാണ് വിത. ഡിസംബർ അവസാനവാരം മുതലാണ് കനാൽവെള്ളം ആവശ്യമായി വരുക. കാലവർഷത്തിനു ശമനമുണ്ടാകുമ്പോൾ കനാൽനവീകരണത്തിന് തുടക്കംകുറിക്കുകയാണെങ്കിൽ ജനുവരി ആദ്യമാകുമ്പോൾ വെള്ളം സുഗമമായി ലഭിക്കുമെന്നാണ് കർഷകർ പറയുന്നത്. എല്ലാ വർഷവും പാടശേഖരസമിതികൾ മുന്നിട്ടിറങ്ങന്നതുമൂലമാണ് കനാലുകളുടെ പല ഭാഗങ്ങളും വൃത്തിയാക്കുന്നത്. അതേസമയം, പ്ലാസ്റ്റിക് അടക്കമുള്ള മാലിന്യം കനാലിൽ തള്ളുന്നത് ജലമൊഴുക്കിനെ ബാധിക്കുന്നതായി പിഐപി അധികൃതർ പറയുന്നു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

സര്‍ക്കാര്‍ അറിയിപ്പുകള്‍ : പത്തനംതിട്ട ജില്ല

0
ലാറ്ററല്‍ എന്‍ട്രി സ്പോട്ട് അഡ്മിഷന്‍ ജൂലൈ 14 ന് വെച്ചൂച്ചിറ സര്‍ക്കാര്‍ പോളിടെക്‌നിക്...

നാ​ഗാലാൻഡിലുണ്ടായ സ്ഫോടനത്തിൽ ഒരു സൈനികന് വീരമൃത്യു

0
കൊഹിമ: നാ​ഗാലാൻഡിലുണ്ടായ സ്ഫോടനത്തിൽ ഒരു സൈനികന് വീരമൃത്യു. സംഭവത്തിൽ നാല് സൈനിക‍ർക്ക്...

മൂന്നുവയസുകാരിയെ പീഡിപ്പിച്ച പ്രതിക്ക് 1 ലക്ഷം പിഴ; തുക മദ്യസത്കാരത്തിന് ചെലവഴിച്ച് പഞ്ചായത്ത്

0
റാഞ്ചി: മൂന്ന് വയസുകാരിക്ക് നേരെയുണ്ടായ പീഡനം മറയ്ക്കാന്‍ പ്രതിക്ക് ഒരു ലക്ഷം...

റാന്നി ചേത്തയ്ക്കല്‍ സ്വദേശിനിയായ യുവതിയെ കാണാനില്ല

0
റാന്നി: ചേത്തയ്ക്കല്‍ വലിയപതാൽ സ്വദേശിനിയായ യുവതിയെ കാണാതായതായി പരാതി. പാറേക്കടവ് വലിയപാതൽ,...