കോഴിക്കോട് : ഫാഷന്‍ ഗോള്‍ഡ് തട്ടിപ്പില്‍ നിക്ഷേപകര്‍ അനിശ്ചിത
കാല സമരത്തിനൊരുങ്ങുന്നു. തട്ടിപ്പ് കേസില്‍ മുഴുവന്‍ ഡയറക്ടര്‍മാരെയും പ്രതിചേര്‍ക്കണം, അന്വേഷണം സിബിഐയ്ക്ക് കൈമാറണം, ഫാഷന്‍ ഗോള്‍ഡ് സ്ഥാപനങ്ങളുടെ പേരില്‍ കോടികള്‍ പിരിച്ചെടുത്ത മുഴുവന്‍ പ്രതികളെയും അറസ്റ്റ് ചെയ്യുക, ഫാഷന്‍ ഗോള്‍ഡ് സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട് നടന്ന മുഴുവന്‍ ബിനാമി ഇടപാടുകളും കണ്ടെത്തുക, നിക്ഷേപകരുടെ പണം തിരിച്ച് നല്‍കുക തുടങ്ങിയ ആവശ്യങ്ങളാണ് നിക്ഷേപകർ ഉന്നയിക്കുന്നത്.
കമ്പനിയുടെ ഡയറക്ടര്‍മാരെയും സ്റ്റാഫിനെയും പ്രതിപ്പട്ടികയില്‍പ്പെടുത്തി ചോദ്യം ചെയ്യണം. ജ്വല്ലറിയുടെ മേധാവിമാര്‍ ആയിരുന്നവരുടെ സ്വദേശത്തും വിദേശത്തുമുള്ള ബിനാമി ഇടപാടുകള്‍ പരിശോധിക്കണമെന്നും നിക്ഷേപകര്‍ ആവശ്യപ്പെടുന്നു. സമരവുമായി മുന്നോട്ട് പോവുന്ന നിക്ഷേപകരെ സ്ഥാപനവുമായി ബന്ധപ്പെട്ടവര്‍ ഭീഷണിപ്പെടുത്തുന്നതായും പരാതി ഉയരുന്നുണ്ട്.





























