കൊല്ലം : കുട്ടിയെ ദേഹോപദ്രവം ഏൽപിച്ച പിതാവ് അറസ്റ്റിൽ. കൊല്ലം മുണ്ടയ്ക്കൽ സ്വദേശിയായ സാജു (39) ആണ് പിടിയിലായത്. ഓട്ടോറിക്ഷാ തൊഴിലാളിയായ ഇയാൾ രണ്ട് വർഷമായി ഭാര്യയുമായി പിണങ്ങിക്കഴിയുകയായിരുന്നു. കഴിഞ്ഞ ദിവസം വൈകുന്നേരം വീട്ടിലെത്തിയ പന്ത്രണ്ടുകാരനായ മകന്റെ കഴുത്തിലും കൈകളിലും അടിച്ചു.
ഓടി രക്ഷപ്പെട്ട കുട്ടിയെ കല്ലെറിഞ്ഞ് പരിക്കേൽപിച്ചു. കുട്ടിയുടെ മാതാവിന്റെ പരാതിയിൽ കൊല്ലം ഈസ്റ്റ് പോലീസ് കേസെടുത്തു. തുടർന്ന് ഇയാളെ കൊല്ലം ബീച്ചിന്റെ പരിസരത്തുനിന്ന് പിടികൂടുകയായിരുന്നു. ഇൻസ്പെക്ടർ ആർ. രതീഷിന്‍റെ നേതൃത്വത്തിൽ എസ്.ഐ മാരായ ഹരിദാസ്, സുരേഷ്കുമാർ, സി.പി.ഒ മാരായ ബിനു, സജീവ്, രാജശ്രീ എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്. ഇയാളെ കോടതിയിൽ ഹാജരാക്കി.