ചെങ്ങന്നൂർ : തിരുവൻവണ്ടൂർ ഗുരുദേവ ശ്രീഭദ്രകാളീ ദേവീക്ഷേത്രത്തിലെ ഉത്സവം ആറാട്ടോടെ സമാപിച്ചു. ആറാട്ടു ദിവസമായ ഇന്നലെ രാവിലെ 5.15ന് അഷ്ടദ്രവ്യ മഹാഗണപതി ഹോമം, മൃത്യുഞ്ജയഹോമം, സർപ്പപൂജ, നൂറും പാലും പൊങ്കാല, സമൂഹസദ്യ എന്നിവയും നടന്നു. ഫോക് ലോർ അക്കാദമി ചെയർമാൻ ഒ.എസ് ഉണ്ണികൃഷ്ണൻ, സിനിമാതാരങ്ങളായ രാജീവ് പിള്ള, ജോസ് എന്നിവർ സമൂഹസദ്യ ഉദ്ഘാടനം ചെയ്തു. വൈകിട്ട് 4ന് ക്ഷേത്രത്തിൽ നിന്ന് ഇരമല്ലിക്കര ആറാട്ടുകടവിലേക്ക് ആറാട്ടു ഘോഷയാത്ര നടന്നു. കൈലാസൻ തന്ത്രി, മേൽശാന്തി എം.എം ബാഹുലേയൻ എന്നിവരുടെ മുഖ്യകാർമ്മികത്വത്തിൽ രാത്രി 7ന് മണിമലയാറ്റിലെ മദനശേരിക്കടവിൽ ആറാട്ട് നടത്തി. തുടർന്ന് താലപ്പൊലി, മുത്തുക്കുട, ചെണ്ടമേളം, കരകം, പമ്പ മേളം, വിവിധ നിശ്ചല ദൃശ്യങ്ങൾ, കെട്ടുകാഴ്ച എന്നിവയുടെ അകമ്പടിയോടെ ആറാട്ടുകടവിൽ നിന്നുമാരംഭിച്ച ഘോഷയാത്രയ്ക്ക് ഇരമല്ലിക്കര ശ്രീധർമ്മശാസ്താ ക്ഷേത്ര ഭാരവാഹികൾ, കൊക്കാപ്പള്ളിൽക്കാവ്, കൂലിക്കടവ് ഭദ്രകാളീക്ഷേത്രം, തിരുവൻവണ്ടൂർ ശ്രീശുഭാനന്ദാശ്രമം, ക്ഷേത്ര ഉപദേശക സമിതി തിരുവൻവണ്ടൂർ, എൻ.എസ്.എസ് കരയോഗം എന്നീ ഹൈന്ദവ സമിതികൾ സ്വീകരണം നൽകി.
രാത്രി 11.30ന് ആറാട്ട് വരവ് കൊടിയിറക്ക്, വലിയ കാണിക്ക, പുറക്കളത്തിൽ ഗുരുതി എന്നിവയും നടന്നു. ഘോഷയാത്രയ്ക്ക് ശാഖാ പ്രസിഡന്റ് ഹരി പത്മനാഭൻ, വൈസ് പ്രസിഡന്റ് ശ്രീകല സുനിൽ, സെക്രട്ടറി സോമോൻ തോപ്പിൽ, അനിൽ അമ്പാടി, വിജീഷ് മേടയിൽ, സുകുമാരൻ കിഴക്കേമാലിയിൽ എം.വി പങ്കജാക്ഷൻ, പ്രദീപ് പ്രതിഭാ ഭവനം, ശാഖാ കമ്മിറ്റി അംഗങ്ങൾ, ഉത്സവക്കമ്മിറ്റി ഭാരവാഹികൾ, വനിതാ സംഘം ഭാരവാഹികൾ തുടങ്ങിയവർ നേതൃത്വം നൽകി.
പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും – വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് ലോഞ്ച് ചെയ്തു. Android വേര്‍ഷനാണ് ഇപ്പോള്‍ റിലീസ് ചെയ്തത്. ഇതിന്റെ IOS പതിപ്പ് താമസിയാതെ പുറത്തിറങ്ങും. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1
വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ് ഉപയോഗിച്ചിരിക്കുന്നത്. കഴിഞ്ഞ ആറുമാസമായി ഇത് പരീക്ഷണ ഘട്ടത്തിലായിരുന്നു. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച് പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1