പന്തളം മഹാദേവർ ക്ഷേത്രത്തിലെ ഉത്സവം സമാപിച്ചു

For full experience, Download our mobile application:
Get it on Google Play

പന്തളം :  പന്തളം മഹാദേവർ ക്ഷേത്രത്തിൽ പത്ത് ദിവസമായി നടന്നുവന്ന ഉത്സവം സമാപിച്ചു. ആറാട്ടിനുശേഷം മൂന്ന് ആനകളുടെ അകമ്പടിയോടെയായിരുന്നു ഘോഷയാത്ര. ഗജരാജൻ മൗട്ടത്ത് രാജേന്ദ്രൻ തിടമ്പേറ്റി. തിരിച്ചെഴുന്നള്ളിപ്പിന് വിവിധ പ്രാദേശിക സഭകളുടെ നേതൃത്വത്തിൽ 17 സ്ഥലങ്ങളിൽ സ്വീകരണം നൽകി. ബുധനാഴ്ച രാവിലെ ആറാട്ടുബലിതൂകി കൊടിയിറക്കിയശേഷമാണ് കടയ്ക്കാട് ആറാട്ടുകൊട്ടാരത്തിലേക്ക് ആറാട്ടിനെഴുന്നള്ളിപ്പ് നടത്തിയത്. 4.30-ന് ആറാട്ട് നടന്നു.

കടയ്ക്കാട് ദേവീക്ഷേത്രത്തിലായിരുന്നു ആദ്യ സ്വീകരണം. ക്ഷേത്ര കവല, പ്രാഥമികാരോഗ്യകേന്ദ്രം കവല, പന്തളം കവല, നഗരസഭാ കവാടം, കെ.എസ്.ആർ.ടി.സി. കവല, യക്ഷിവിളക്കാവ് പടി ജംഗ്ഷന്‍, മുട്ടാർ ധർമശാസ്താക്ഷേത്രം, അർപ്പിത ആശുപത്രി പടി, തേവാലപ്പടി കവല, കുന്നിക്കുഴി കവല, അറത്തിൽമുക്ക്, ഗുരുക്കശ്ശേരിൽ ഭദ്രഭഗവതി ക്ഷേത്രം, അറത്തിൽ സെയ്ന്റ് ജോർജ് ഓർത്തഡോക്‌സ് പള്ളി, മുത്താരമ്മൻ കോവിൽ, ക്ഷേത്രത്തിന്റെ തെക്കേനട, കിഴക്കേനട എന്നീ സ്ഥലങ്ങളിൽ വിവിധ പ്രാദേശിക സഭകളും സംഘടനകളും നാട്ടുകാരും നിലവിളക്കും നിറപറയും ദീപാലങ്കാരങ്ങളുമായി സ്വീകരിച്ചു. എഴുന്നള്ളത്ത് ക്ഷേത്രത്തിൽ പ്രവേശിച്ചശേഷം വലിയ കാണിക്കയും അകത്തെഴുന്നള്ളിപ്പും ആറാട്ടുകലശവും അത്താഴപൂജയും നടന്നു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ടെലഗ്രാം നിരോധനത്തിന് പിന്നില്‍ റിലയന്‍സും വാട്സ്ആപ്പുമെന്ന് സിഇഒ പവേല്‍ ദുരോവ്

0
ന്യൂഡല്‍ഹി: ഇന്ത്യയിൽ ടെലഗ്രാമിന് താൽക്കാലിക വിലക്കേർപ്പെടുത്തിയതിന് പിന്നാലെ, റിലയൻസ് ഗ്രൂപ്പിനും എതിരാളികളായ...

ശബരിമല സ്വർണക്കൊള്ള കേസിൽ നിർണായക റിപ്പോർട്ടുമായി എസ്ഐടി

0
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ നിർണായക റിപ്പോർട്ടുമായി എസ്ഐടി. 2019ലെ വീഴ്ച...

പിഎം ശ്രീ പദ്ധതിയുമായി മുന്നോട്ടു പോകാനുള്ള യുഡിഎഫ് സർക്കാർ തീരുമാനത്തിൽ വിവാദം കനക്കുന്നു

0
തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയുമായി മുന്നോട്ടു പോകാനുള്ള യുഡിഎഫ് സർക്കാർ തീരുമാനത്തിൽ...

വിൽപനയ്ക്കായി എത്തിച്ച മാരക മയക്കുമരുന്നായ എംഡിഎംഎയുമായി യുവാവ് എക്സൈസ് സംഘത്തിന്റെ പിടിയിലായി

0
തിരുവനന്തപുരം: തലസ്ഥാനത്ത് വിൽപനയ്ക്കായി എത്തിച്ച മാരക മയക്കുമരുന്നായ എംഡിഎംഎയുമായി യുവാവ് എക്സൈസ്...