മലയാള സിനിമയിലെ എക്കാലത്തേയും മികച്ച ഹാസ്യനടനായിരുന്ന ബഹദൂർ ചലച്ചിത്ര രംഗത്തോട് വിട പറഞ്ഞിട്ട് ഇന്ന് ഇരുപത് വർഷം തികയുന്നു. 1960-70 കാലഘട്ടത്തിൽ പ്രശസ്ത നടൻ അടൂർ ഭാസിയുമായി ചേർന്ന് ഒരു ഹാസ്യ ജോടി തന്നെ മലയാള സിനിമയിൽ ഇദ്ദേഹം സൃഷ്ടിച്ചു. തിക്കുറിശ്ശിയാണ് അദ്ദേഹത്തിന് ബഹദൂർ എന്ന പേര് സമ്മാനിച്ചത്. ഒരു ചെറിയ വേഷത്തിൽ ആദ്യ സിനിമയായ അവകാശിയിൽ ( 1954 )അഭിനയിച്ചു. പിന്നീട് ” പാടാത്ത പൈങ്കിളി ” എന്ന ചിത്രത്തിലാണ് ശ്രദ്ധേയമായ വേഷം ലഭിച്ചത്. അരനൂറ്റാണ്ടിൽ എണ്ണൂറിലധികം ചിത്രങ്ങളിൽ അഭിനയിച്ചു. ബഹദൂർ അവസാനമായി അഭിനയിച്ചു പുറത്തിറങ്ങിയ ചിത്രം ” ജോക്കർ ” ആയിരുന്നു.
റിപ്പോർട്ട് – സലിം പി. ചാക്കോ