പൂക്കോട്ടുംപാടത്ത് വാകത്തോട്ടിലേക്ക് മലിനജലം ഒഴുക്കിയ കടയുടമകൾക്ക് പിഴ

For full experience, Download our mobile application:
Get it on Google Play

മലപ്പുറം : അമരമ്പലം പഞ്ചായത്തിലെ വാകത്തോട്ടിലേക്ക് മലിനജലം ഒഴുക്കിയ കടയുടമകള്‍ക്കും കെട്ടിട ഉടമകള്‍ക്കുമെതിരെ അധികൃതര്‍ നടപടിയെടുത്തു. ജില്ലാ എന്‍ഫോഴ്സ്‌മെന്റ്‌റ് സ്‌പെഷല്‍ സ്‌ക്വാഡ് നടത്തിയ പരിശോധനയില്‍ നിയമലംഘനം കണ്ടെത്തിയ ആറ് കടകള്‍ക്കും കെട്ടിടയുടമകള്‍ക്കുമായാ ണ് 5,000 മുതല്‍ 25,000 രൂപ വരെ പിഴ ചുമത്തിയത്. മലിനജലം തോട്ടിലേക്ക് നേരിട്ട് ഒഴുക്കി വിടല്‍ എന്നീ കുറ്റങ്ങള്‍ക്കാണ് പിഴ ഈടാക്കിയത്. ശാസ്ത്രീയമായ മാലിന്യ സംസകരണസംവിധാനങ്ങളൊരുക്കുന്നതിന് ഇവര്‍ക്ക് ഒരാഴ്ചത്തെ സമയമ നുവദിച്ചിട്ടുണ്ട്. നിശ്ചിത സമയ ത്തിനകം മാറ്റങ്ങള്‍ വരുത്തിയില്ലെങ്കില്‍ പുനഃപരിശോധനക്കു ശേഷം 50,000 രൂപ വരെ പിഴ ചുമത്താനും സ്ഥാപനങ്ങളുടെ ലൈസന്‍സ് റദ്ദാക്കാനും സ്‌ക്വാ ഡ് നിര്‍ദ്ദേശം നല്‍കി. വാകത്തോടിന്റെ സംരക്ഷണത്തിനായി ജനകീയ കൂട്ടായ്മയിലൂടെയോ തദ്ദേശ സ്ഥാപന പദ്ധതികള്‍ വഴിയോ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ നടത്തണമെന്ന് സ്‌ക്വാഡ് പഞ്ചായത്തിനോട് ആവശ്യപ്പെട്ടു.

ബഡ്സ് സ്‌കൂള്‍, സായംപ്രഭഹോം എന്നിവക്ക് മുന്‍വശത്തായി പോലീസ് പിടിച്ചെടുത്ത തൊണ്ടി വാഹനങ്ങള്‍ കെട്ടിക്കിടക്കുന്നത് വലിയ ആരോഗ്യ പ്രശ്നങ്ങള്‍ക്ക് കാരണമാകുന്നതായി സ്‌ക്വാഡ് വിലയിരുത്തി. തൊണ്ടി വാഹനങ്ങള്‍ അവിടെനിന്ന് ഉടന്‍നീക്കം ചെയ്യാന്‍ പോലീസിനോട് ആവശ്യപ്പെടാന്‍ പഞ്ചായത്തിനെ ചുമതലപ്പെടുത്തി.

 

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇന്ത്യക്ക് കനത്ത തിരിച്ചടി ; അഫ്ഗാനിസ്ഥാനെതിരായ ഏകദിന പരമ്പരയിൽ വിരാട് കോഹ്‌ലി കളിക്കില്ല

0
മുംബൈ : അഫ്ഗാനിസ്ഥാനെതിരായ മൂന്ന് മത്സര ഏകദിന പരമ്പരയിൽ ഇന്ത്യൻ സ്റ്റാർ...

വിജയ്‌യുടെ സുരക്ഷാ ക്രമീകരണങ്ങളെച്ചൊല്ലി സംസ്ഥാനത്ത് പുതിയ രാഷ്ട്രീയ വിവാദം

0
ചെന്നൈ : തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്‌യുടെ സുരക്ഷാ ക്രമീകരണങ്ങളെച്ചൊല്ലി സംസ്ഥാനത്ത് പുതിയ...

ആന്റിവെനം ലഭിച്ചില്ല ; മലപ്പുറത്ത് ചികിത്സയിലായിരുന്ന ഏഴു വയസുകാരൻ മരിച്ചു

0
മലപ്പുറം : പാമ്പുകടിയേറ്റ് കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്ന ഏഴു വയസുകാരൻ...

ചികിത്സാപ്പിഴവുണ്ടായെന്ന പരാതിയിൽ വിശദീകരണവുമായി കോഴിക്കോട് മെഡിക്കൽ കോളജ് അധികൃതർ

0
കോഴിക്കോട്: ചികിത്സാപ്പിഴവുണ്ടായെന്ന പരാതിയിൽ വിശദീകരണവുമായി കോഴിക്കോട് മെഡിക്കൽ കോളജ് അധികൃതർ. കുടുംബത്തിന്റെ...