ജയ് ശ്രീറാമെന്ന് വിളിപ്പിച്ചതിന് എന്റെ കയ്യിൽ തെളിവുകൾ ഇല്ല : ഫിറോസ് മുഹമ്മദ്

For full experience, Download our mobile application:
Get it on Google Play

ഹരിപ്പാട് : ആലപ്പുഴ ഇരട്ടകൊലപാതക കേസില്‍ പോലീസ് കസ്റ്റഡിയിലിരിക്കെ തന്നെ പോലീസ് തന്നെ ക്രൂരമായി മര്‍ദ്ദിച്ചെന്നാരോപിച്ച്‌ രംഗത്ത് വന്ന യുവാവിന്റെ പുതിയ വെളിപ്പെടുത്തല്‍. പോലീസ് തന്നെ മര്‍ദ്ദിച്ചതിനും ജയ് ശ്രീറാം വിളിപ്പിച്ചതിനും ദൃക്‌സാക്ഷികളുണ്ടെന്ന് ഫിറോസ് മുഹമ്മദ് വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി. ജയ് ശ്രീറാം എന്ന് വിളിപ്പിച്ചുവെന്നത് തെളിയിക്കാന്‍ പോലീസ് തന്നോട് ആവശ്യപ്പെട്ടെന്നും എന്നാല്‍ തെളിയിക്കാന്‍ തന്റെ കയ്യില്‍ തെളിവുകള്‍ ഒന്നും ഇല്ലെന്നും യുവാവ് പറയുന്നു.

തന്റെ വാദം തെളിയിക്കാന്‍ നുണ പരിശോധനയ്ക്ക് വിധേയനാകാന്‍ തയ്യാറാണെന്നും മുഹമ്മദ് പറഞ്ഞു. എസ്.ഡി.പി.ഐ ഉള്‍പ്പെടെയുള്ള ഒരു രാഷ്ട്രീയ പാര്‍ട്ടികളോടും തനിക്ക് ബന്ധമില്ലെന്നും എന്നാല്‍ കേസിലെ പ്രതികള്‍ക്ക് സഹായം ചെയ്‌തെന്ന് ആരോപിച്ചാണ് തന്നെ കസ്റ്റഡിയിലെടുത്തതെന്നും മുഹമ്മദ് പറഞ്ഞു. തന്റെ പിതാവും സഹോദരനും സി.പി.ഐ.എം പ്രവര്‍ത്തരാണെന്നുള്ളത് പോലീസ് കണക്കിലെടുത്തില്ലെന്നും മുഹമ്മദ് കൂട്ടിച്ചേര്‍ത്തു.

പോലീസ് ജീപ്പിലും സ്റ്റേഷനിലുമിട്ട് ക്രൂരമായി മര്‍ദിക്കുകയായിരുന്നുവെന്ന് മുഹമ്മദ് പറഞ്ഞു. കേട്ടാലറക്കുന്ന ഭാഷയില്‍ തെറി വിളിക്കുകയും ചെയ്‌തെന്നും തന്നെ മര്‍ദിക്കുന്നതിനൊപ്പം ജയ് ശ്രീറാമും വന്ദേമാതരവും ഉറക്കെ വിളിക്കാന്‍ തന്നെ നിര്‍ബന്ധിക്കുകയായിരുന്നെന്നും മുഹമ്മദ് പറയുന്നു. തന്റെ ഉമ്മയെ അപമാനിക്കുന്ന തരത്തില്‍ തെറി വിളികള്‍ നടത്തിയെന്നും യുവാവ് പറഞ്ഞു. സംഭവത്തില്‍ പോലീസിനെതിരെ മുഖ്യമന്ത്രിക്കും ജില്ല കളക്ടര്‍ക്കും മുഹമ്മദ് പരാതി നല്‍കിയിട്ടുണ്ട്.

പരാതിയില്‍ തുടര്‍ നടപടികളുണ്ടായില്ലെങ്കില്‍ കോടതിയെ സമീപിക്കുമെന്നും മുഹമ്മദ് വ്യക്തമാക്കി. ജയ് ശ്രീറാം വിളിപ്പിച്ചു എന്ന് തെളിയിച്ചാല്‍ ജോലി രാജിവെക്കുമെന്ന് എ.ഡി.ജി.പി വിജയ് സാഖറെ പറഞ്ഞിരുന്നു. കൊലപാതക കേസില്‍ അറസ്റ്റിലായ പാര്‍ട്ടി പ്രവര്‍ത്തകരെ കൊണ്ട് ജയ് ശ്രീറാം വിളിക്കാന്‍ നിര്‍ബന്ധിക്കുന്നുവെന്നും ഇക്കാര്യം പുറത്തു പറഞ്ഞാല്‍ കെട്ടിത്തൂക്കുമെന്ന് പോലീസുകാര്‍ ഭീഷണിപ്പെടുത്തിയെന്നുമാണ് എസ്.ഡി.പി.ഐ നേതാവ് അഷ്റഫ് മൗലവി നേരത്തെ പറഞ്ഞിരുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വീണ്ടും ആർഎസ്എസ് വേദിയിൽ കേരള സർവകലാശാല വൈസ് ചാൻസലർ മോഹനൻ കുന്നുമ്മൽ

0
തിരുവനന്തപുരം: വീണ്ടും ആർഎസ്എസ് വേദിയിൽ കേരള സർവകലാശാല വൈസ് ചാൻസലർ മോഹനൻ...

വന്ദേമാതരത്തിന്റെ പൂര്‍ണരൂപം ആലപിച്ച നടപടി കോണ്‍ഗ്രസിന്റെ മൃദുഹിന്ദുത്വ സമീപനത്തെയാണ് വീണ്ടും തുറന്നുകാട്ടുന്നതെന്ന് പ്രതിപക്ഷ നേതാവ്

0
തിരുവനന്തപുരം: വന്ദേമാതരത്തിന്റെ പൂര്‍ണരൂപം ആലപിച്ച നടപടി കോണ്‍ഗ്രസിന്റെ മൃദുഹിന്ദുത്വ സമീപനത്തെയാണ് വീണ്ടും...

നാല് വയസ്സുകാരിയായ ചെറുമകളോട് ലൈംഗികാതിക്രമം നടത്തിയ യുവാവിനെ കുട്ടിയുടെ മുത്തശ്ശി വെട്ടിപ്പരിക്കേൽപ്പിച്ചു

0
കരൂർ: തമിഴ്‌നാട്ടിലെ കരൂർ ജില്ലയിൽ നാല് വയസ്സുകാരിയായ ചെറുമകളോട് ലൈംഗികാതിക്രമം നടത്തിയ...

ഗര്‍ഭിണികളായ വനിതാ പോലീസുകാരികളുടെ യൂണിഫോം പരിഷ്‌കരിച്ചു

0
തിരുവനന്തപുരം: ഗര്‍ഭിണികളായ വനിതാ പോലീസുകാരികളുടെ യൂണിഫോം പരിഷ്‌കരിച്ചു. കാക്കി സല്‍വാര്‍ കമ്മീസ്,...