വേനൽച്ചൂടിൽ മത്സ്യലഭ്യത കുറഞ്ഞു ; മത്സ്യതൊഴിലാളികൾ പ്രതിസന്ധിയിൽ

For full experience, Download our mobile application:
Get it on Google Play

തൃശൂർ: ഉഷ്ണതരംഗത്തെയും മറ്റ് കാലാവസ്ഥാ വ്യതിയാനങ്ങളെയും തുടർന്ന് മത്സ്യലഭ്യത കുറഞ്ഞതോടെ ജില്ലയിലെ മത്സ്യ, അനുബന്ധ തൊഴിലാളികൾ പ്രതിസന്ധിയിൽ. വിപണിയിലെത്തുന്ന മത്സ്യത്തിൽ ഭൂരിഭാഗവും തമിഴ്‌നാട്, കർണാടക, ആന്ധ്ര എന്നിവിടങ്ങളിൽ നിന്നാണ്. ദൗർലഭ്യത്തെത്തുടർന്ന് വില കുത്തനെ കൂടി. മുമ്പ് കടവുകളിൽ ഉണ്ടായിരുന്ന മത്സ്യബന്ധന രീതി ഇപ്പോഴില്ലാത്തതും മീൻ കുറയുന്നതിന് കാരണമാണ്. വലിയ യാനങ്ങളിൽ ആഴക്കടലിൽ പോയി മത്സ്യബന്ധനം നടത്തുന്ന രീതിയാണിപ്പോൾ. ഇരുപത്തഞ്ചോളം പേർക്ക് പോകാവുന്ന ചെറുയാനങ്ങൾ ഇപ്പോൾ കുറവാണ്. ഉഷ്ണതരംഗത്തെത്തുടർന്ന് ചൂട് കൂടിയതോടെ മത്സ്യങ്ങൾ ആഴക്കടലിലേക്ക് പോയി.

വലിയ യാനങ്ങൾ ഉള്ളവർക്കേ ആഴക്കടൽ മത്സ്യബന്ധനം സാദ്ധ്യമാകൂ. ആഴക്കടലിൽ നിന്ന് പിടിക്കുന്ന അയ്ക്കൂറ, കേര, കുടുത തുടങ്ങിയവ മാത്രമാണ് ചാവക്കാട്, അഴീക്കോട് ഉൾപ്പെടെയുള്ള മേഖലയിൽ ലഭിക്കുന്നത്. സാധാരണക്കാർ കൂടുതൽ ഉപയോഗിക്കുന്ന കിളിമീൻ, മത്തി, അയല, മെത്തൽ, വെളൂരി എന്നിവ ഇതര സംസ്ഥാനങ്ങളിൽ നിന്നാണ് വരുന്നത്. ചൂണ്ടയിട്ട് മീൻ പിടിക്കുന്നവർ ആ നിലയ്ക്ക് ഉപജീവനം നടത്താൻ തീവ്രശ്രമം നടത്തുകയാണ്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

സൗദി അറേബ്യയിൽ ഹൂതികളുടെ മിസൈലാക്രമണ ശ്രമം തകർത്ത് വ്യോമസേന ; വ്യോമഗതാഗതം തടസ്സപ്പെട്ടു

0
റിയാദ്: സൗദി അറേബ്യയുടെ തെക്കൻ അതിർത്തി മേഖലകളെ ലക്ഷ്യമിട്ട് യെമനിലെ ഹൂതി...

വാണിയംകുളത്ത് നിന്ന് കാണാതായ മൂന്നംഗ കുടുംബം സഞ്ചരിച്ച വാഹനം കണ്ടെത്തി

0
പാലക്കാട്: വാണിയംകുളത്ത് നിന്ന് കാണാതായ മൂന്നംഗ കുടുംബം സഞ്ചരിച്ച വാഹനം കണ്ടെത്തി....

മട്ടന്നൂരിൽ യുവതിയുടെ മാല പൊട്ടിക്കാൻ ശ്രമിച്ച കേസിൽ പ്രതികൾ അറസ്റ്റിൽ

0
മട്ടന്നൂർ: കണ്ണൂർ മട്ടന്നൂരിൽ റോഡിലൂടെ നടന്നുപോവുകയായിരുന്ന യുവതിയുടെ മാല പൊട്ടിക്കാൻ ശ്രമിച്ച...

കിഫ്ബിയുടെ പ്രവർത്തനം പരിശോധിക്കാൻ വിദഗ്ധ സമിതിയെ നിയമിച്ച് സർക്കാർ

0
തിരുവനന്തപുരം: കിഫ്ബി പ്രവർത്തനം പഠിക്കാൻ വിദ​ഗ്ധ സമിതിയെ നിയമിച്ച് സംസ്ഥാന സർക്കാർ....