പാല നഗരസഭയില്‍ ചെയര്‍പേഴ്‌സനുള്ള പിന്തുണ പിന്‍വലിച്ചുവെന്ന് അഞ്ച് കോണ്‍ഗ്രസ് കൗണ്‍സിലര്‍മാര്‍

For full experience, Download our mobile application:
Get it on Google Play

കോട്ടയം: പാല നഗരസഭയില്‍ ഭരണപക്ഷം രണ്ട് തട്ടില്‍. ചെയര്‍പേഴ്‌സനുള്ള പിന്തുണ പിന്‍വലിച്ചുവെന്ന് അഞ്ച് കോണ്‍ഗ്രസ് കൗണ്‍സിലര്‍മാര്‍. ഡിവൈഎഫ്‌ഐക്ക് ബസ് സ്റ്റാന്റില്‍ സമ്മേളനം നടത്താനുള്ള അനുമതിയെ ചൊല്ലിയാണ് പുതിയ പോര് ഉണ്ടായത്. സിപിഐഎമ്മുമായി ചേര്‍ന്ന് പുളിക്കകണ്ടം കൗണ്‍സിലര്‍മാര്‍ യുഡിഎഫിനെ ചതിച്ചുവെന്ന് പാര്‍ലിമെന്ററി പാര്‍ട്ടി ലീഡര്‍ ടോണി തൈപ്പറമ്പില്‍ പറഞ്ഞു. എന്നാല്‍, ആരോപണങ്ങള്‍ ചെയര്‍പേഴ്സണ്‍ നിഷേധിച്ചു .സിപിഐഎമ്മുമായി അവിശുദ്ധസഖ്യം വെച്ചുപുലര്‍ത്തുന്ന സ്വതന്ത്ര മുന്നണിയെ ഇനി പിന്തുണയ്ക്കുവാന്‍ ആത്മാഭിമാനം അനുവദിക്കില്ല എന്നും കോണ്‍ഗ്രസ് കൗണ്‍സിലര്‍മാര്‍ വ്യക്തമാക്കി. കൊട്ടാരമറ്റം പ്രൈവറ്റ് ബസ്റ്റാന്‍ഡ് ഡിവൈഎഫ്‌ഐ സമ്മേളനത്തിന് വിട്ടുകൊടുക്കരുത് എന്ന നിലപാട് കോണ്‍ഗ്രസ് പാര്‍ട്ടി പ്രഖ്യാപിച്ചിരുന്നു.

എന്നാല്‍ ഈ വിഷയം കൗണ്‍സിലിന്റെ പരിഗണനയ്ക്ക് വന്നപ്പോള്‍ കോണ്‍ഗ്രസ് നിലപാടിനെ അട്ടിമറിക്കാനും, സിപിഐഎം നിലപാട് വിജയിപ്പിക്കുവാനുമായി കൗണ്‍സിലര്‍മാരായ ബിനു പുളിക്കകണ്ടം ബിജു പുളിക്കകണ്ടം എന്നിവര്‍ കൗണ്‍സില്‍ യോഗത്തില്‍ നിന്ന് വിട്ടുനിന്നതിന് പിന്നിലെ രാഷ്ട്രീയ ഗൂഢാലോചനയുണ്ടെന്നും ഇവര്‍ ആരോപിക്കുന്നു. അജണ്ട മാറ്റിവെക്കാന്‍ തയ്യാറാകാതെ ചെയര്‍പേഴ്‌സണ്‍ ദിയ ബിനു വോട്ടെടുപ്പിലേക്ക് കാര്യങ്ങള്‍ നയിക്കുകയും എല്‍ഡിഎഫ് നിലപാട് വിജയിപ്പിക്കുകയും ചെയ്യുന്ന സമീപനമാണ് നടത്തിയത് എന്നും കോണ്‍ഗ്രസ് കൗണ്‍സിലര്‍മാര്‍ ആരോപിച്ചു.

കോണ്‍ഗ്രസിന്റെ പിന്തുണയില്‍ സിപിഐഎമ്മിന് വിടുവേല ചെയ്യുന്നവരെ ഭരണത്തില്‍ പിന്തുണയ്ക്കാനുള്ള ബാധ്യത ഒരു കോണ്‍ഗ്രസുകാരനും ഇല്ലെന്ന് കോണ്‍ഗ്രസ് പാര്‍ലമെന്ററി ലീഡര്‍ ടോണി തൈപ്പറമ്പില്‍ വ്യക്തമാക്കി. മാണി ഗ്രൂപ്പിനെ ഭരണത്തില്‍ നിന്ന് മാറ്റിനിര്‍ത്തുവാനായി വിട്ടുവീഴ്ച ചെയ്ത് കോണ്‍ഗ്രസ് നിലപാടെടുത്തത് സിപിഐഎമ്മിന് ബാക്ക് സീറ്റ് ഡ്രൈവിംഗ് നടത്തുവാന്‍ അല്ല. ബിനു പുളിക്കകണ്ടവും ലാലിച്ചന്‍ ജോര്‍ജും തമ്മിലുള്ള അവിശുദ്ധ രാഷ്ട്രീയ സഖ്യം പാലാ നഗരസഭയെ നിയന്ത്രിക്കുന്ന സാഹചര്യങ്ങള്‍ അംഗീകരിക്കുകയോ വകവച്ചു കൊടുക്കുകയോ ചെയ്യുകയില്ല എന്ന് മാത്രമല്ല അതിന് പ്രതിരോധിക്കുവാനും കോണ്‍ഗ്രസ് മുന്‍നിരയില്‍ ഉണ്ടാകും – അദ്ദേഹം വ്യക്തമാക്കി.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

രാത്രിയിൽ ഡ്രാഗൺ ഫ്രൂട്ട് പറിക്കാൻ പോവുന്നതിനിടെ കുളത്തിൽ വീണു ; ഗവേഷണ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

0
തൃശൂർ: കാർഷിക സർവകലാശാലയിലെ ഗവേഷണ വിദ്യാർത്ഥി സർവകലാശാലയിലെ കുളത്തിൽ വീണു മരിച്ചു....

വിഴിഞ്ഞം തുറമുഖം : റോഡ് മാർഗമുള്ള ചരക്കുനീക്കത്തിന് കസ്റ്റംസിന്റെ അന്തിമാനുമതി

0
തിരുവനന്തപുരം : വിഴിഞ്ഞം തുറമുഖത്തുനിന്ന് കണ്ടെയ്നറുകൾ റോഡു മാർഗം കൊണ്ടുപോകുന്നതിന് കസ്റ്റംസിന്റെ...

മാസപ്പടി കേസ് : വീണയ്ക്കും പിണറായിക്കും കുരുക്കായി ശശിധരൻ കർത്തയുടെ മൊഴി

0
കൊച്ചി: സിഎംആർഎൽ എക്സാലോജിക് മാസപ്പടി കേസിൽ‌ വീണയ്ക്കും പിണറായിക്കും കുരുക്കായി ശശിധരൻ...

പട്ടാപ്പകല്‍ ആളൊഴിച്ച വീടുകളില്‍ കവര്‍ച്ച ; നീർക്കോലി അല്‍ത്താഫിനെ കുടുക്കി പോലീസ്

0
കോഴിക്കാട്: പട്ടാപ്പകല്‍ ആളൊഴിച്ച വീടുകളില്‍ കവര്‍ച്ച നടത്തുന്നത് ശീലമാക്കിയ എറണാകളും സ്വദേശിയെ...