അഞ്ച് കോടിയോളം വിലവരുന്ന രണ്ട് വാച്ചുകൾ പിടിച്ചെടുത്ത സംഭവം ; വിശദീകരണവുമായി ഹാര്‍ദിക് പാണ്ഡ്യ

For full experience, Download our mobile application:
Get it on Google Play

മുംബൈ : ദുബായിൽ നിന്ന് മടങ്ങിയെത്തിയപ്പോൾ അഞ്ച് കോടി രൂപ വിലമതിക്കുന്ന രണ്ട് വാച്ചുകൾ പിടിച്ചെടുത്തുവെന്ന റിപ്പോർട്ടുകൾ തള്ളി ഇന്ത്യൻ ക്രിക്കറ്റ് താരം ഹാർദിക് പാണ്ഡ്യ. ശരിയായ മൂല്യനിർണയത്തിനായി 1.5 കോടി വിലവരുന്ന ഒരു വാച്ച് മാത്രമാണ് എടുത്തതെന്ന് ട്വിറ്ററിൽ പങ്കുവെച്ച പ്രസ്താവനയിൽ പാണ്ഡ്യ വ്യക്തമാക്കി. ട്വന്റി 20 ലോകകപ്പിനു ശേഷം മുംബൈ വിമാനത്താവളത്തിൽ മടങ്ങിയെത്തിയ പാണ്ഡ്യയിൽ നിന്ന് ഞായറാഴ്ച അഞ്ച് കോടിയോളം വില രണ്ട് വാച്ചുകൾ കസ്റ്റംസ് പിടിച്ചെടുത്തുവെന്നായിരുന്നു പുറത്തുവന്ന റിപ്പോർട്ടുകൾ. ബില്ലടക്കമുള്ള മതിയായ രേഖകളില്ലാത്തതിനെ തുടർന്നാണ് വാച്ചുകൾ പിടിച്ചെടുത്തതെന്നും റിപ്പോർട്ടിലുണ്ടായിരുന്നു. വാർത്താ ഏജൻസിയായ എഎൻഐ ആണ് ഇക്കാര്യം പുറത്തുവിട്ടത്.

എന്നാൽ ഇതുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയയിൽ തെറ്റായ ധാരണകൾ പ്രചരിക്കുന്നുണ്ടെന്ന് പറഞ്ഞ പാണ്ഡ്യ, കൊണ്ടുവന്ന വാച്ചുകൾക്ക് കസ്റ്റംസ് തീരുവ അടയ്ക്കാൻ താൻ സ്വമേധയാ കസ്റ്റംസ് കൗണ്ടറിൽ പോകുകയായിരുന്നുവെന്നും പറഞ്ഞു. ഞാൻ ദുബായിൽ നിന്ന് നിയമാനുസൃതമായി വാങ്ങിയ സാധനങ്ങളെന്തെല്ലാമെന്ന് സ്വമേധയാ തന്നെ അറിയിച്ചിരുന്നു. അതിനായി എത്ര തീരുവ തന്നെ അടയ്ക്കാനും തയ്യാറാണ്. കസ്റ്റംസ് അതിനായി ആവശ്യപ്പെട്ട രേഖകളെല്ലാം തന്നെ ഞാൻ സമർപ്പിച്ചതാണ്. – പാണ്ഡ്യ കുറിച്ചു.

വാച്ചിന്റെ വില ഏകദേശം 1.5 കോടി രൂപയാണ്, സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന കിംവദന്തികൾ പോലെ അഞ്ചു കോടി രൂപയല്ല. ഞാൻ രാജ്യത്തെ നിയമം അനുസരിക്കുന്ന ഒരു പൗരനാണ്, എല്ലാ സർക്കാർ ഏജൻസികളെയും ഞാൻ ബഹുമാനിക്കുന്നു. മുംബൈ കസ്റ്റംസ് വിഭാഗത്തിൽ നിന്ന് എല്ലാവിധ പിന്തുണയും എനിക്ക് ലഭിച്ചിട്ടുണ്ട്. ഞാൻ എല്ലാ സഹകരണവും അവർക്കും ഉറപ്പ് നൽകിയിട്ടുണ്ട്. ഈ വിഷയം പരിഹരിക്കുന്നതിന് ആവശ്യമായ നിയമാനുസൃതമായ രേഖകളെല്ലാം അവർക്ക് നൽകുകയും ചെയ്യും. നിയമം ലംഘിച്ചുവെന്ന തരത്തിൽ എനിക്കെതിരേ ഉയരുന്ന ആരോപണങ്ങളെല്ലാം തീർത്തും അടിസ്ഥാനരഹിതമാണ്. – അദ്ദേഹം പറഞ്ഞു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

പ്രധാന മണ്ഡലങ്ങളിലെ പരാജയം വേദനിപ്പിച്ചു ; പാർട്ടി ഇനിയും ഐക്യത്തോടെ മുന്നോട്ട് പോകും :...

0
തിരുവനന്തപുരം: തെരഞ്ഞെടുപ്പ് തോല്‍വിയുമായി ബന്ധപ്പെട്ട് സിപിഐയിലെ പ്രശ്‌നങ്ങള്‍ ഉള്‍ക്കൊളളുന്നുവെന്ന് സിപിഐ സംസ്ഥാന...

നിർമ്മാണത്തിന് ചെലവായത് 1800 കോടി രൂപ ; രാമക്ഷേത്ര സംഭാവന ക്രമക്കേട് ആരോപണങ്ങളിൽ...

0
ലഖ്നൗ: അയോധ്യയിലെ രാമക്ഷേത്രത്തിന്റെ ഭരണസംവിധാനം കൂടുതൽ കാര്യക്ഷമവും സുതാര്യവുമാക്കുന്നതിനായി തിരുമല തിരുപ്പതി...

​ കിടപ്പുമുറിയിൽ സിസിടിവി; 26കാരിയുടെ മരണത്തിൽ ഭർത്താവിന്റെ ക്രൂരതകൾ വെളിപ്പെടുത്തി പെൺകുട്ടിയുടെ മാതാപിതാക്കൾ...

0
മുംബൈ: കിടപ്പുമുറിയിൽ അടക്കം സിസിടിവി വച്ച് ഡോക്ടറായ ഭർത്താവിന്റെ നിരീക്ഷണം. അയൽവാസിയായ...

ആക്രമണം തുടരുന്നിടത്തോളം ഹോർമുസ് കടലിടുക്ക് അടച്ചിടും : ഇറാൻ നിലപാട് കടുപ്പിക്കുന്നു

0
ടെഹ്റാൻ: ലെബനന് നേരെ ഇസ്രയേൽ നടത്തുന്ന ആക്രമണങ്ങളും പരമാധികാര ലംഘനങ്ങളും തുടരുന്നിടത്തോളം...