കൊലക്കേസില്‍ ദുബായില്‍ 18 വര്‍ഷമായി തടവിലായിരുന്ന അഞ്ച് ഇന്ത്യക്കാര്‍ നാട്ടിലെത്തി

For full experience, Download our mobile application:
Get it on Google Play

ദുബായ് : കൊലപാതക കേസില്‍ ശിക്ഷിക്കപ്പെട്ട് ദുബായില്‍ തടവിലായിരുന്ന അഞ്ച് ഇന്ത്യക്കാര്‍ക്ക് 18 വര്‍ഷത്തിന് ശേഷം മോചനം. 25 വര്‍ഷത്തെ തടവിന് ശിക്ഷിക്കപ്പെട്ട തെലങ്കാന സ്വദേശികള്‍ക്ക് കൊല്ലപ്പെട്ടയാളുടെ കുടുംബം നഷ്ടപരിഹാരം സ്വീകരിച്ച് പിന്നീട് മാപ്പ് നല്‍കിയിരുന്നെങ്കിലും കോടതി അംഗീകരിച്ചിരുന്നില്ല. ദുബായ് ഭരണാധികാരിയുടെ ഇടപെടലിലൂടെയാണ് മോചനം സാധ്യമായത്. ഹൈദരാബാദ് വിമാനത്താവളത്തിലെത്തിയ അഞ്ച് പേരും സ്വന്തം വീടുകളിലേക്ക് മടങ്ങി. തെലങ്കാനയിലെ രാജന്ന സിര്‍സില്ല ജില്ലയില്‍ നിന്നുള്ള ശിവരാത്രി മല്ലേഷ്, ശിവരാത്രി രവി, ഗൊല്ലെം നമ്പള്ളി, ദുണ്ടുഗുല ലക്ഷ്മണ്‍, ശിവരാത്രി ഹന്‍മന്തു എന്നിവരാണ് രണ്ട് പതിറ്റാണ്ടുകള്‍ക്ക് ശേഷം കുടുംബത്തോടൊപ്പം ചേര്‍ന്നത്. 2005 ല്‍ നേപ്പാളി സുരക്ഷാ ജീവനക്കാരനെ കൊലപ്പെടുത്തിയ കേസിലാണ് ഇവര്‍ ശിക്ഷിക്കപ്പെട്ടത്. ദുബായില്‍ നിര്‍മാണ തൊഴിലാളികളായിരുന്നു ഇവര്‍. വിചാരണ കോടതി പ്രതികള്‍ക്ക് പത്തുവര്‍ഷം തടവായിരുന്നു വിധിച്ചിരുന്നത്. അപ്പീല്‍ ഹര്‍ജിയില്‍ മേല്‍ക്കോടതിയാണ് ശിക്ഷ 25 വര്‍ഷമാക്കി വര്‍ധിപ്പിച്ചത്.

വിവിധ സാമൂഹിക സംഘടനകള്‍ ഇവരുടെ മോചനത്തിനായി ശ്രമങ്ങള്‍ നടത്തിയിരുന്നു. ബി ആര്‍ എസ് നേതാവ് കെ ടി രാമറാവുവിന്റെ നേതൃത്വത്തില്‍ വിവിധ നയതന്ത്ര മാര്‍ഗങ്ങളിലൂടെയും മോചനശ്രമങ്ങള്‍ നടത്തി. 2011 ല്‍ രാമറാവു നേപ്പാളില്‍ കൊല്ലപ്പെട്ടയാളുടെ കുടുംബത്തെ സന്ദര്‍ശിച്ച് ചര്‍ച്ച നടത്തിയിരുന്നു. പ്രതികള്‍ക്ക് മാപ്പ് നല്‍കുന്നതിന് 15 ലക്ഷം രൂപ നഷ്ടപരിഹാരമായി നല്‍കുകയും ചെയ്തിരുന്നു.
ഇരയുടെ കുടുംബം പ്രതികള്‍ക്ക് മാപ്പ് നല്‍കിയ വിവരം ദുബായ് കോടതിയെ രേഖാമൂലം അറിയിച്ചു. എന്നാല്‍ ശിക്ഷയില്‍ ഇളവുതേടി പ്രതികള്‍ നല്‍കിയ അപേക്ഷ തള്ളുകയാണുണ്ടായത്. ഇതോടെ മോചന ശ്രമങ്ങള്‍ പിന്നെയും നീണ്ടുപോയി. പിന്നീട് വിദേശകാര്യ മന്ത്രാലയത്തിന്റെ സഹായത്തോടെ രാമറാവു ദുബായ് ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിനെ സന്ദര്‍ശിക്കാനുള്ള അനുവാദം വാങ്ങി.
ഇരയുടെ കുടുംബം മാപ്പ് നല്‍കിയത് ഉള്‍പ്പെടെയുള്ള കേസ് വിവരങ്ങള്‍ ചൂണ്ടിക്കാട്ടി രാമറാവു ഷെയ്ഖ് മുഹമ്മദിന് നിവേദനം നല്‍കി. ഏതാനും മാസത്തെ കാത്തിരിപ്പിന് ശേഷമാണ് അഞ്ച് പേരുടെയും അപേക്ഷ അംഗീകരിച്ച് മോചനം സാധ്യമായത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ക്ഷേത്രത്തിലെ 20 പവനിലേറെ സ്വർണ ഉരുപ്പടി മോഷ്ടിച്ചു , മുൻ എക്‌സിക്യൂട്ടീവ് ഓഫീസർ അറസ്റ്റിൽ

0
കോഴിക്കോട്: ജില്ലയിലെ ബാലുശ്ശേരി കോട്ട വേട്ടയ്‌ക്കൊരു മകന്‍ ക്ഷേത്രത്തിലെ സ്വര്‍ണ ഉരുപ്പടികള്‍...

നിപ രോഗി വെന്റിലേറ്ററിൽ , റെംഡിവിർ ഡോസ് നൽകി

0
കോഴിക്കോട് : സംസ്ഥാനത്ത് നിപ സ്ഥിരീകരിച്ച വ്യക്തി കോഴിക്കോട് മെഡിക്കൽ കോളേജിൽ...

പനിച്ചൂടില്‍ കേരളം; 13 ദിവസത്തിനിടെ 41 മരണം

0
തിരുവനന്തപുരം : പകര്‍ച്ചവ്യാധി ഭീതിയില്‍ കഴിയുന്ന സംസ്ഥാനത്ത് പതിമൂന്ന് ദിവസത്തിനിടെ ജീവന്‍...

ബിഹാറിൽ പോലീസ് പരീക്ഷ എഴുതാന്‍ പോയ ഉദ്യോഗാര്‍ഥികള്‍ റെയില്‍വേ സ്‌റ്റേഷന്‍ അടിച്ചു തകര്‍ത്തു

0
ബിഹാർ: ബിഹാറിലെ പാടലിപുത്ര റെയില്‍വേ സ്റ്റേഷനില്‍ വൻ ‌സംഘര്‍ഷം. പോലീസ് പരീക്ഷ...