വെള്ളത്തിലൂടെ പകരുന്ന രോഗങ്ങള്‍ സംബന്ധിച്ച് ജാഗ്രത പാലിക്കണം ; ആരോഗ്യ വകുപ്പ്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: ശക്തമായ മഴ തുടങ്ങിയതോടെ സംസ്ഥാനത്ത് പനി കേസുകള്‍ കുത്തനെ കൂടിയ സാഹചര്യമാണ് നിലവിലുള്ളത്. പനി കേസുകളിലോ പകര്‍ച്ചവ്യാധികളിലോ കുറവ് വന്നിട്ടില്ല. മഴക്കാലമാകുമ്പോള്‍ പൊതുവെ തന്നെ പനി, ജലദോഷം, ചുമ പോലുള്ള അണുബാധകള്‍ വൈറല്‍ പനി, ബാക്ടീരിയല്‍ ബാധകള്‍, ഫംഗല്‍ ബാധകളെല്ലാം കൂടാറുണ്ട്. നനവും ഈര്‍പ്പവും ശുചിത്വമില്ലായ്മയുമെല്ലാം ഇവയ്ക്ക് കാരണമായി വരുന്നതാണ്. ഇക്കൂട്ടത്തില്‍ വെള്ളത്തിലൂടെ പകരുന്ന രോഗങ്ങളെ കുറിച്ചും നമ്മള്‍ മനസിലാക്കേണ്ടതുണ്ട്. പ്രത്യേകിച്ച് നിലവിലെ സാഹചര്യത്തില്‍.

വെള്ളത്തിലൂടെ പകരുന്നത് എന്ന് പറയുമ്പോള്‍ മലിനജലം തന്നെയാണ് വില്ലനായി വരുന്നത്. മഴക്കാലത്ത് വെള്ളം സുലഭമായിരിക്കുമെങ്കിലും മലിനീകരണവും അതിന് അനുസരിച്ച് കൂടുതലായിരിക്കും. പല തരത്തിലുള്ള രോഗങ്ങള്‍ പരത്താന്‍ കഴിവുള്ള രോഗകാരികള്‍ക്ക് വളരാനും പെറ്റുപെരുകാനുമെല്ലാം അനുകൂലമായ അന്തരീക്ഷം. വര്‍ഷത്തില്‍ മറ്റൊരിക്കലും ഇത്രയും വലിയ തോതില്‍ വെള്ളത്തിലൂടെ പകരുന്ന രോഗങ്ങള്‍ പടരില്ലെന്നതും ഓര്‍ക്കേണ്ട കാര്യമാണ്.

പ്രധാനമായും ഇത്തരത്തില്‍ മലിനജലത്തിലൂടെ പകരുന്ന മൂന്ന് രോഗങ്ങളെ കുറിച്ചാണ് പങ്കുവയ്ക്കുന്നത്.

ഒന്ന്…

ടൈഫോയ്ഡ്:- ടൈഫോയ്ഡ് മഴക്കാല രോഗമായിത്തന്നെയാണ് പൊതുവില്‍ കണക്കാക്കപ്പെടുന്നത്. മലിനജലം കുടിക്കുകയോ, അല്ലെങ്കില്‍ ഭക്ഷണത്തിലൂടെ അകത്തെത്തുകയോ ചെയ്യുന്നത് വഴിയാണ് ടൈഫോയ്ഡ് പിടിപെടുക. സംഗതി പനി തന്നെ എന്നൊക്കെ തോന്നുമെങ്കിലും ശ്രദ്ധിച്ചില്ലെങ്കില്‍ ജീവന്‍ നഷ്ടപ്പെടാന്‍ വരെ ടൈഫോയ്ഡ് കാരണമാകും. തളര്‍ച്ച, പനി, തലവേദന, വയറുവേദന, വയറിളക്കം/ മലബന്ധം, ചുമ, വിശപ്പില്ലായ്മ എന്നിവയെല്ലാമാണ് ടൈഫോയ്ഡിന്റെ പ്രധാന ലക്ഷണങ്ങള്‍.

രണ്ട്…

കോളറ:- മലിനജലത്തിലൂടെ പടരുന്ന മറ്റൊരു രോഗമാണ് കോളറ. വയറിളക്കം, നിര്‍ജലീകരണം എന്നിവയാണ് കോളറയുടെ പ്രധാന വെല്ലുവിളികള്‍. രോഗകാരികള്‍ കുടലിനെയാണ് ഇതില്‍ ബാധിക്കുക. ഇതെത്തുടര്‍ന്നാണ് ശക്തമായ വയറിളക്കമുണ്ടാകുന്നത്. ഇതിന് പിന്നാലെ നിര്‍ജലീകരണവും (ശരീരത്തിലെ ജലാംശം നഷ്ടമായിപ്പോകുന്ന അവസ്ഥ). കോളറയും ശ്രദ്ധിച്ചില്ലെങ്കില്‍ ജീവന് ഭീഷണിയാണ്. പ്രത്യേകിച്ച് കുട്ടികള്‍ക്ക്.

മൂന്ന്…

ഹെപ്പറ്റൈറ്റിസ് എ:- മലിനജലത്തിലൂടെ പകരുന്ന മറ്റൊരു ഗുരുതര രോഗം. ഹെപ്പറ്റൈറ്റിസ് എ, കരളിനെയാണ് ബാധിക്കുക. രോഗമുള്ളവരില്‍ നിന്ന് രോഗകാരികള്‍ മറ്റൊരാളിലേക്ക് കടക്കാനുള്ള സാധ്യതയും ഇതിലുണ്ട്. ചെറിയ പനി, മഞ്ഞപ്പിത്തം, ഛര്‍ദ്ദി, വിശപ്പില്ലായ്മ എന്നിവയെല്ലാം ഹെപ്പറ്റൈറ്റിസ് എയുടെ ലക്ഷണങ്ങളായി വരാം.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

അടിപിടിക്കേസ് പ്രതിയുടെ ആക്രമണം; വനിത എസ്‌ഐ അടക്കം മൂന്ന് പേർക്ക് പരിക്ക്

0
കായംകുളം: പ്രതിയുടെ മര്‍ദ്ദനത്തില്‍ കായംകുളം പൊലീസ് സ്റ്റേഷനിലെ മൂന്ന് ഉദ്യോഗസ്ഥര്‍ക്ക് പരിക്ക്....

ശബരിമല തീർത്ഥാടനം പരാതിരഹിതമാകണം – മുൻവർഷത്തെ പാളിച്ചകൾ ആവർത്തിക്കരുത് : മന്ത്രി കെ.മുരളീധരൻ

0
തിരുവനന്തപുരം: ഈ വർഷത്തെ ശബരിമല തീർത്ഥാടനകാലം പരാതി രഹിതമായിരിക്കണമെന്നും മുൻവർഷത്തെ പാളിച്ചകൾ...

സ്ത്രീത്വത്തെ അപമാനിച്ചെന്ന പരാതിയില്‍ നടന്‍ വിനായകനെതിരെ കേസെടുത്ത് പോലീസ്

0
ആലപ്പുഴ: സ്ത്രീത്വത്തെ അപമാനിച്ചെന്ന പരാതിയില്‍ നടന്‍ വിനായകനെതിരെ കേസെടുത്ത് പോലീസ്. കഴിഞ്ഞ...

കേബിൾ സ്ഥാപിക്കാൻ എടുത്ത കുഴികൾ മൂടിയില്ല ; പുനലൂർ-മൂവാറ്റുപുഴ സംസ്ഥാന പാതയിൽ യാത്രാക്ലേശം രൂക്ഷം

0
റാന്നി: പുനലൂർ-മൂവാറ്റുപുഴ സംസ്ഥാന പാതയിൽ റോഡിന്റെ വശങ്ങളിൽ കേബിൾ സ്ഥാപിക്കുന്നതിനായി എടുത്ത...