ബില്ലില്ലാത്ത സ്വർണം പിടികൂടാൻ സ്പെഷ്യൽ വിജിലൻസ് ടീം ; നടപടി കടുപ്പിച്ച് കേരളം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: സംസ്ഥാനത്തിനകത്ത് സ്വർണം കൊണ്ടുപോകുന്നതിന് അംഗീകൃത രേഖയോ, ഇ-വേ ബില്ലോ ഉടൻ നിർബന്ധമാക്കും. 2 ലക്ഷം രൂപയ്ക്ക് മുകളിലുള്ള സ്വർണം കൊണ്ടുപോകുന്നതിനാണ് അംഗീകൃത രേഖകൾ നിർബന്ധമാകുന്നത്. സംസ്ഥാന ധനമന്ത്രി ബാലഗോപാലൻ അധ്യക്ഷനായ സമിതി നൽകിയ ഈ നിർദ്ദേശം ഇന്ന് ഡൽഹിയിൽ ചേരുന്ന ജിഎസ്ടി കൗൺസിലിൽ യോഗം പരിഗണിക്കുന്നതാണ്. വിൽക്കാനുള്ളതാണോ, വിൽപ്പന നടത്തിയതാണോ, ഓർഡർ അനുസരിച്ച് ആഭരണങ്ങൾ നിർമ്മിച്ചതാണോയെന്ന് ബില്ലിൽ കൃത്യമായി രേഖപ്പെടുത്തണം. അനധികൃതമായി കടത്തുന്ന സ്വർണങ്ങൾ പിടികൂടാൻ സ്പെഷ്യൽ വിജിലൻസ് ടീമിനെ രൂപീകരിക്കുന്നതാണ്.

രേഖയില്ലാതെ സ്വർണം പിടികൂടുകയാണെങ്കിൽ , നികുതി തട്ടിപ്പിന് കീഴിൽ കേസെടുക്കും. നികുതിയും പിഴയും ഒടുക്കിയാൽ മാത്രമാണ് ഈ സ്വർണം വിട്ടുകിട്ടുകയുള്ളൂ. പുതിയ നിയമം പ്രാബല്യത്തിലാകുന്നതോടെ, സ്വർണം വ്യാപാരാവശ്യത്തിന് ജില്ലയ്ക്ക് അകത്ത് പോലും കൊണ്ടുപോകുമ്പോൾ പോലും ഇ-വേ ബിൽ അനിവാര്യമാകും. നേരത്തെ 50,000 രൂപയിൽ കൂടുതൽ മൂല്യമുള്ള മറ്റെല്ലാ ചരക്കിന്റെയും നീക്കത്തിന് ഇ-വേ ബിൽ നിർബന്ധമാക്കിയിരുന്നെങ്കിലും, സ്വർണത്തെ ഒഴിവാക്കുകയായിരുന്നു. ജിഎസ്ടി നടപ്പാക്കിയ ശേഷം സ്വർണ ഇടപാടിൽ നിന്നുള്ള വരുമാനത്ത് കനത്ത ഇടിവ് വന്നതോടെയാണ് കേരളം ഈ നിർദ്ദേശം അവതരിപ്പിച്ചത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

വനമേഖലയിൽ നിയമവിരുദ്ധമായി പ്രവേശിച്ചു; സിംഹത്തിന്റെ ആക്രമണത്തിൽ 21കാരന് ദാരുണാന്ത്യം

0
അമ്രേലി: ഗുജറാത്തിലെ അമ്രേലിയില്‍ സിംഹത്തിന്റെ ആക്രമണത്തില്‍ 21 വയസുകാരന്‍ കൊല്ലപ്പെട്ടു. സോഹില്‍...

ഭീകരതയ്‌ക്കെതിരായ ഇന്ത്യയുടെ ശക്തമായ മറുപടിയായിരുന്നു ഓപ്പറേഷൻ സിന്ദൂർ; പ്രധാനമന്ത്രി

0
മെല്‍ബണ്‍: ഇന്ത്യയുടെ പ്രതിരോധ സംവിധാനങ്ങളുടെ കഴിവും വിശ്വാസ്യതയും ലോകം കണ്ടുകൊണ്ടിരിക്കുകയാണെന്ന് ഓപ്പറേഷന്‍...

സ്ത്രീത്വത്തെ അപമാനിച്ചെന്ന പരാതിയില്‍ നടന്‍ വിനായകനെതിരെ കേസെടുത്ത് പോലീസ്

0
ആലപ്പുഴ: സ്ത്രീത്വത്തെ അപമാനിച്ചെന്ന പരാതിയില്‍ നടന്‍ വിനായകനെതിരെ കേസെടുത്ത് പോലീസ്. കഴിഞ്ഞ...

നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ ചികിത്സ കിട്ടാതെ മരണം; പ്രതിഷേധവുമായി ബന്ധുക്കൾ

0
തിരുവനന്തപുരം: നെയ്യാറ്റിന്‍കര ജനറൽ ആശുപത്രിയിൽ ചികിത്സ കിട്ടാതെ രോഗി മരിച്ചതായി ആരോപണം....