മരംമുറിക്കാൻ തോട് നികത്തി വനംവകുപ്പ്

For full experience, Download our mobile application:
Get it on Google Play

വിതുര: വനത്തിനുള്ളിൽ നിന്ന് മരം മുറിച്ചു കടത്തുന്നതിനായി വനംവകുപ്പ് പ്രകൃതിദത്ത തോട് നികത്തി താൽക്കാലിക റോഡ് നിർമിച്ചതായി പരാതി. കരിപ്പാലം കാരികുറുമ്പ് ആദിവാസി ഉന്നതിയിലാണ് പരിസ്ഥിതിക്കും പ്രാദേശിക ജനജീവിതത്തിനും ഭീഷണിയുയർത്തുന്ന ഈ നടപടി. കരമന നദിയിലേക്ക് ഒഴുകിയെത്തുന്ന പ്രധാന തോടാണ് മണ്ണും മരത്തടികളും നിരത്തി പൂർണ്ണമായും നികത്തിയിരിക്കുന്നത്. ഒരു മാസത്തിനകം വനത്തിനുള്ളിലെ മരംമുറി പൂർത്തിയാക്കണമെന്ന കരാറിന്റെ മറവിലാണ് വനംവകുപ്പിന്റെ ഈ നീക്കം. എന്നാൽ, തോട് അടഞ്ഞുകിടക്കുന്നത് വരാനിരിക്കുന്ന കടുത്ത മഴക്കാലത്ത് വൻ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്നാണ് നാട്ടുകാർ ചൂണ്ടിക്കാണിക്കുന്നത്. ജലനിരപ്പ് ഉയരുന്നതോടെ കൃഷിയിടങ്ങളിലേക്കും ജനവാസ മേഖലകളിലേക്കും വെള്ളം കയറി വലിയ നാശനഷ്ടങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്.

വർഷങ്ങളായി ഈ മേഖലയിൽ താമസിക്കുന്ന ആദിവാസി കുടുംബങ്ങൾക്ക് അടിസ്ഥാന സൗകര്യങ്ങളോ ആവശ്യമായ വികസന പദ്ധതികളോ ഇതുവരെ ലഭ്യമായിട്ടില്ല. തോടിന് മറുകരയിൽ താമസിക്കുന്ന കുടുംബങ്ങൾക്ക് പ്രധാന റോഡിലോ കവലകളിലോ എത്തണമെങ്കിൽ ഈ തോട് മുറിച്ചുകടക്കേണ്ടതുണ്ട്. ഇവിടെയൊരു പാലമോ കലുങ്കോ നിർമിക്കണമെന്ന് ആവശ്യപ്പെട്ട് ഗ്രാമസഭകളിലും പഞ്ചായത്തിലും വനംവകുപ്പിലും പ്രദേശവാസികൾ നിരന്തരം നിവേദനങ്ങൾ നൽകിയിരുന്നെങ്കിലും യാതൊരു നടപടിയും ഉണ്ടായിട്ടില്ല.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഈ സ്വാതന്ത്ര്യ ദിനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി വിദ്യാര്‍ത്ഥികളെ അഭിസംബോധന ചെയ്യണം : ആവശ്യം...

0
ന്യൂഡല്‍ഹി: ഈ സ്വാതന്ത്ര്യ ദിനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി വിദ്യാര്‍ത്ഥികളെ അഭിസംബോധന...

യമൻ അതിർത്തിയിൽ വീണ്ടും സംഘർഷം രൂക്ഷം; സൈനിക കേന്ദ്രങ്ങൾക്കുനേരെയുണ്ടായ ഹൂതി ആക്രമണത്തിൽ 30തിലേറെ സർക്കാർ...

0
സന: അന്താരാഷ്ട്ര അം​ഗീകാരമുള്ള യമൻ സർക്കാരിന്റെ നിയന്ത്രണത്തിലുള്ള പ്രദേശങ്ങളിൽ ആക്രമണം നടത്തി...

ആർ. സുഗതന് നൽകിയ എസ്കോർട്ട് പരോൾ റദ്ദാക്കി ആഭ്യന്തര വകുപ്പിന്റെ ഉത്തരവ്

0
തിരുവനന്തപുരം: കാപ്പ കേസിൽ ജയിൽ ശിക്ഷ അനുഭവിക്കുന്ന ബിജെപി കൗൺസിലർ സുഗതന്...

പാകിസ്ഥാൻ ഈന്തപ്പഴത്തിന്റെ അനധികൃത ഇറക്കുമതി; ഗുജറാത്ത് തീരത്ത് വൻ വേട്ടയുമായി റവന്യൂ ഇന്റലിജൻസ്

0
അഹമ്മദാബാദ്: നിരോധനം മറികടന്ന് പാകിസ്ഥാനിൽനിന്ന് അനധികൃതമായി ഇറക്കുമതി ചെയ്ത 364 ടൺ...