കൊച്ചി : ഐ.എസ്.ആർ.ഒ ചാരക്കേസ് പ്രതിയായ മുൻ ഐ ബി ഉദ്യോഗസ്ഥനെ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ തടഞ്ഞ് തിരിച്ചയച്ചു. 12 ആം പ്രതിയായ റിട്ട. ഐ.ബി ഉദ്യോഗസ്ഥൻ കെ.വി തോമസിന്‍റെ യാത്രയാണ് വിലക്കിയത്. യാത്ര വിലക്കുണ്ടെന്ന കാര്യം തന്നെ അറിയിച്ചിരുന്നില്ലെന്ന് കെ വി തോമസ് പ്രതികരിച്ചു. ലണ്ടനിലെ മകളെ കാണാന്‍ ഭാര്യക്കൊപ്പം പോകാനെത്തിയതായിരുന്നു തോമസ്.
സി.ബി.ഐ ലുക്ക് ഔട്ട് നോട്ടീസിൻ്റെ കാര്യം അറിഞ്ഞത് എമിഗ്രേഷനിലെത്തിയപ്പോഴാണ്. ഇതിനെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്നും അദ്ദേഹം പറഞ്ഞു. തനിക്ക് ടിക്കറ്റ് ഇനത്തില്‍ 3 ലക്ഷത്തോളം രൂപയാണ് ചെലവായത്. ഒരു കോടതിയും പാസ്‌പോർട്ട് തടഞ്ഞിട്ടില്ല. കേസില്‍ തനിക്ക് പങ്കില്ലെന്നും ഇക്കാര്യം സിബിഐ നേരത്തെ വ്യക്തമാക്കയിട്ടുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു.