തിരുവനന്തപുരം : മാധ്യമപ്രവർത്തകർ ഉപദ്രവിക്കരുതെന്ന് മുന്‍മന്ത്രി ജി.സുധാകരൻ. പൊളിറ്റിക്കൽ ക്രിമിനലിസം ആലപ്പുഴയിലെ ചില മാധ്യമപ്രവർത്തകരിലേക്കും വ്യാപിച്ചു.സുധാകരൻ പാർട്ടിക്കെതിരെ പറയുന്നു എന്ന് വരുത്തി തീർക്കാൻ ശ്രമം നടക്കുന്നു. സാമൂഹിക വിമർശനമാണ് നടത്തി കൊണ്ടിരിക്കുന്നത്. വിമർശിക്കുന്നത് ഞങ്ങളെയാണെന്ന് കൂടെ ഉള്ളവർക്ക് തോന്നിയാൽ അവർ തിരുത്തണം. കമ്മ്യൂണിസ്റ്റ്കാരൻ അഭിപ്രായം തുറന്ന് പറയണമെന്നാണ് മാർക്സ് പറഞ്ഞിട്ടുള്ളത്. പ്രസംഗത്തിന്‍റെ പേരിൽ ആരും ഇതുവരെ താക്കീത് ചെയ്തിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. എംടി തങ്ങളെ പഠിപ്പിക്കാൻ വരേണ്ടെന്ന പരാമർശത്തിൽ അടുത്തിടെ ജി.സുധാകരൻ മലക്കം മറിഞ്ഞിരുന്നു. എംടിക്കെതിരെ താൻ ഒന്നും പറഞ്ഞിട്ടില്ലെന്നും എന്ത് പറഞ്ഞാലും മാറ്റി എഴുതുന്നവരാണ് മാധ്യമങ്ങളെന്നും സുധാകരൻ ആരോപിച്ചിരുന്നു. കെ.കെ.ശൈലജയെ ടീച്ചറമ്മ എന്നു വിളിക്കുന്നതിനെതിരായ പരാമര്‍ശവും ഏറെ ചര്‍ച്ചയായിരുന്നു. പ്രസ്താവനകള്‍ ഏറെ വിവാദം സൃഷ്ടിക്കുന്ന സാഹചര്യത്തിലാണ് ജി.സുധാകരന്‍റെ വിശദീകരണം.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍ 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.