ഓണറേറിയവും ഇൻസെന്റീവും ലഭിച്ചിട്ട് നാലു​മാസം പിന്നിടുന്നു ; കനത്ത പ്രതിസന്ധിയിൽ ആശാവർക്കർമാർ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സംസ്ഥാനത്തെ ആശാവർക്കർമാർക്ക് ഓണറേറിയവും ഇൻസെന്റീവും ലഭിച്ചിട്ട് നാലുമാസം പിന്നിടുന്നു. രണ്ടുമാസത്തെ കുടിശ്ശിക നൽകാൻ ധനവകുപ്പ് പണം അനുവദിച്ചെങ്കിലും അത് ഉത്തരവിൽ മാത്രമായി ഒതുങ്ങിയെന്നും ആശാവർക്കർമാർ ആരോപിക്കുന്നു. കുടിശിക തുക ഉടൻ നൽകണമെന്ന ആവശ്യവുമായി ആശാവർക്കർമാർ നാഷണൽ ഹെൽത്ത് മിഷൻ ഓഫീസിന് മുന്നിൽ സമരം നടത്തി. ഒക്ടോബർ മുതൽ ജനുവരി വരെയുള്ള നാലു മാസത്തെ ഓണറേറിയവും ഇൻസെന്റീവുമാണ് ഇരുപത്തിയാറായിരത്തിലധികം വരുന്ന കേരളത്തിലെ ആശാവർക്കർമാർക്ക് കുടിശ്ശികയായി സർക്കാർ നൽകാനുള്ളത്.

ഈ തുക ഉടൻ നൽകണമെന്നും,എല്ലാ മാസവും അഞ്ചിന് തന്നെ ശമ്പളം നൽകണമെന്നും ഇവർ ആവശ്യപ്പെടുന്നു. നിലവിൽ ഇൻസെന്റീവ് ആയി ലഭിക്കുന്ന 6000 രൂപവർദ്ധിപ്പിച്ച് 7000 ആയി ഉയർത്തും എന്ന് പറഞ്ഞെങ്കിലും അതിലും തീരുമാനം ഉണ്ടായില്ല. ക്രിസ്മസിന് മുമ്പ് ആശാ വർക്കർമാരുടെ രണ്ട് മാസത്തെ കുടിശ്ശിക ഉൾപ്പെടുത്തി മുടങ്ങിക്കിടക്കുന്ന ശമ്പളം നൽകാൻ സംസ്ഥാന ധനവകുപ്പ് 26.11 കോടി രൂപ അനുവദിച്ചിരുന്നു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഓൺലൈൻ തട്ടിപ്പുകൾക്ക് തടയിടാൻ ലഖ്‌നൗ കത്വാര ഗ്രാമത്തില്‍ ‘സൈബര്‍ പഞ്ചായത്ത്’; മാതൃകയായി ജനകീയ കൂട്ടായ്മ

0
ലഖ്‌നൗ: ഓണ്‍ലൈന്‍ തട്ടിപ്പിന് ഇനിയാരും ഇരയാകാതിരിക്കാൻ ലഖ്‌നൗവിലെ കത്വാര ഗ്രാമത്തില്‍ സൈബര്‍...

ഭർത്താവിന് സംശയരോഗം : ഭാര്യയെ കുട്ടികളുടെ മുന്നിൽവെച്ച് മൊട്ടയടിപ്പിച്ചു,മൂത്രം കുടിപ്പിച്ചെന്നും ആരോപണം

0
റായ്പൂര്‍: ഭാര്യക്ക് വിവാഹേതര ബന്ധമുണ്ടെന്ന സംശയത്തെ തുടർന്ന് ബന്ധമുണ്ടെന്ന സംശയത്താല്‍ ഭാര്യയെ...

തൃണമൂൽ കോൺഗ്രസിൽ ഭിന്നത രൂക്ഷം ; സ്പീക്കറെ കണ്ട് നടപടി ആവശ്യപ്പെട്ട് അഭിഷേക് ബാനർജി

0
ന്യൂഡല്‍ഹി:ടിഎംസി നേതാവ് അഭിഷേക് ബാനര്‍ജി ലോക്‌സഭാ സ്പീക്കര്‍ ഓം ബിര്‍ളയുമായി കൂടിക്കാഴ്ച...

അട്ടത്തോട്, ചാലക്കയം, ളാഹ വനമേഖലകളിലെ ഉന്നതിയിലുള്ളവര്‍ സെന്‍സസ് സെല്‍ഫ് എന്യുമറേഷനില്‍ പങ്കാളികളായി

0
പത്തനംതിട്ട : റാന്നി പെരുനാട് വില്ലേജിലെ അട്ടത്തോട്, ചാലക്കയം, ളാഹ വനമേഖലകളിലെ...