കൊച്ചി: പ്രളയഫണ്ട് തട്ടിപ്പ് കേസിലെ മൂന്നാം പ്രതിയും സി.പി.എം നേതാവുമായിരുന്ന അൻവറിന് ഹൈക്കോടതി ജാമ്യം അനുവദിച്ചു. ജസ്റ്റിസ് സുനിൽ തോമസാണ് ജാമ്യം അനുവദിച്ചത്. നേരത്തെ മൂവാറ്റുപുഴ വിജിലൻസ് കോടതി ജാമ്യാപേക്ഷ തള്ളിയതിനെ തുടർന്ന് പ്രതി ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.
എറണാകുളം കളക്ട്രേറ്റ് ജീവനക്കാരനായ വിഷ്ണു പ്രസാദുമായി ചേർന്ന് അൻവറും മറ്റു പ്രതികളും കൂടി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും ഒരു കോടിയിലധികം രൂപ തട്ടിയെടുത്തെന്നായിരുന്നു കേസ്. സി.പി.എം നിയന്ത്രണത്തിലുള്ള അയ്യനാട് സർവ്വീസ് സഹകരണ ബാങ്ക് വഴിയായിരുന്നു തട്ടിപ്പ്. തട്ടിപ്പു നടത്തിയ പണം അയ്യനാട് സർവ്വീസ് സഹകരണ ബാങ്ക് വഴിയാണ് കൈമാറ്റം ചെയ്യപ്പെട്ടത്.