മറയൂർ: സമൂഹമാധ്യമത്തിൽ പരസ്യം കണ്ടു ജോലി തേടിയിറങ്ങിയ മറയൂർ സ്വദേശിയായ യുവാവിന്റെ നഗ്ന വിഡിയോ പ്രചരിപ്പിച്ച് പണംതട്ടിയെന്നു പരാതി. പണം കൊടുത്തില്ലെങ്കിൽ സുഹൃത്തുക്കൾക്കും വീട്ടുകാർക്കും വിഡിയോ ദൃശ്യങ്ങൾ കൊടുക്കുമെന്നു ഭീഷണിപ്പെടുത്തിയാണു പണം തട്ടിയതെന്നു പരാതിയിൽ പറയുന്നു. സമൂഹമാധ്യമത്തിലൂടെ ലഭിച്ച ലിങ്ക് വഴിയാണു യുവാവ് ജോലിക്ക് അപേക്ഷിച്ചതെന്നു പോലീസ് പറഞ്ഞു. തുടർന്ന് ഓൺലൈനിലൂടെ ഇന്റർവ്യൂ നടത്തി.
യുവാവിന്റെ ഇമെയിൽ ഐഡി, വാട്സാപ് നമ്പർ, ഇൻസ്റ്റഗ്രാം ഐഡി, ബാങ്ക് അക്കൗണ്ട് വിവരങ്ങൾ തുടങ്ങിയ വിവരങ്ങൾ ശേഖരിച്ചു. പിന്നീടു വാട്സാപ്പിലേക്കു യുവാവിന്റെ മോർഫ് ചെയ്ത നഗ്നദൃശ്യങ്ങൾ അയച്ചുകൊടുത്തെന്നാണു പരാതി. പണം കൊടുക്കാൻ വിസമ്മതിച്ചപ്പോൾ യുവാവിന്റെ 5 സുഹൃത്തുക്കൾക്ക് ഈ ദൃശ്യങ്ങൾ കിട്ടി. യുവാവ് പിന്നീട് ഗൂഗിൾപേയിലൂടെ 25,000 രൂപ മൂന്നുതവണയായി അയച്ചുകൊടുത്തു. സംഭവത്തിൽ അന്വേഷണം നടക്കുന്നതായി പോലീസ് അറിയിച്ചു.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍ 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.





























