റാന്നി: ശബരിമലയെ ദേശീയ തീർഥാടന കേന്ദ്രമാക്കണമെന്ന് മുൻ തിരുവിതാം കൂർ ദേവസ്വം ബോർഡ് പ്രസിഡണ്ട് അഡ്വ: ജി രാമൻ നായർ. അയ്യപ്പ മഹാ സത്രം ആത്യാത്മിക കാര്യങ്ങളിൽ മാത്രമല്ല ഭൗതിക കാര്യങ്ങളിൽ കൂടി ശ്രദ്ധ ഏറ്റെടുക്കണം. ശബരിമല ദേശീയ തീർഥാടന കേന്ദ്രം എന്ന ആവശ്യം ഒരു പോരാട്ടമായി മാറേണ്ടതാണ്.
പെരിയാർ ടൈഗർ റിസേർവിൽ ഉൾപ്പെട്ട ശബരിമല കേന്ദ്ര സർക്കാരിന്റെ കീഴിലാണ്. ആ പ്രദേശത്ത് തടിച്ചു കൂടുന്ന കോടിക്കണക്കിനു തീർഥാടകർക്കും സൗകര്യമൊരുക്കി കൊടുക്കാൻ കേന്ദ്ര സർക്കാരിനും ബാധ്യതയുണ്ട്. പ്രതീക്ഷിക്കുന്ന തരത്തിലുള്ള വികസനം കൊണ്ടുവരാൻ കേരള സർക്കാരിന് കഴിയില്ല. അതിനുള്ള സ്ഥിതി സർക്കാരിനില്ല. ആവശ്യത്തിൽ കേന്ദ്ര സർക്കാർ അടിയന്തിര നടപടി സ്വീകരിക്കണം.
ഒട്ടേറെ ആളുകളുടെ ത്യാഗ നിർഭരമായ പ്രവത്തനങ്ങൾ തിരുവാഭരണ പാത വീണ്ടെടുക്കുന്നതിന് സഹായകമായിട്ടുണ്ട്. അവർക്ക് നന്ദി അറിയിക്കുന്നു. നിരവധി ഹൈന്ദവ സമ്മേളനങ്ങൾ നടക്കുന്ന സ്ഥലമാണ് മദ്ധ്യതിരുവിതാം കൂർ. അയ്യപ്പൻറെ ധർമം വിളംബരം ചെയ്യുന്ന ഏറ്റവും വലിയ സമ്മേളനമാണ് അയ്യപ്പ മഹാ സത്രം. സത്രം ആത്യാത്മിക കാര്യങ്ങളിൽ മാത്രമല്ല ഭൗതിക കാര്യങ്ങളിൽ കൂടി ശ്രദ്ധ ഏറ്റെടുക്കണം. പെരിയാർ ടൈഗർ റിസേർവിൽ ഉൾപ്പെട്ട ശബരിമല കേന്ദ്ര സർക്കാരിന്റെ കീഴിലാണ്. ശബരിമലയെ ദേശീയ തീർഥാടന കേന്ദ്രമാക്കി മാറ്റണം. തീർഥാടകർക്ക് സൗകര്യമൊരുക്കി കൊടുക്കാൻ കേന്ദ്ര സർക്കാർ മുന്നോട്ടു വരണം.
തിരുവാഭരണ പാത പോരാട്ടവും യുവതീ പ്രവേശന വിരുദ്ധ പോരാട്ടവും സർക്കാരിന്റെ വരെ എതിർപ്പുകളെ അവഗണിച്ച് അയ്യപ്പ ഭക്തർ നടത്തിയതാണ്. ഇനി അടിസ്ഥാന സൗകര്യ വികസനത്തിനായി പോരാട്ടം ആരംഭിക്കണമെന്നും അദ്ദേഹം പറഞ്ഞു.
തിരുവാഭരണ പാത വീണ്ടെടുക്കുന്ന പോരാട്ടം വിജയമാണെന്നും, എന്നാൽ പാതയിൽ 20 % കയ്യേറ്റങ്ങൾ ഇനിയും ഒഴിപ്പിക്കാനുണ്ടെന്നും അഡ്വ കെ ഹരിദാസ്. ഒഴിപ്പിച്ചവർ വീണ്ടും കയ്യേറുന്ന സംഭവങ്ങളുമുണ്ട്. അത്തരം ആൾക്കാർ ശ്രമത്തിൽ നിന്ന് പിന്മാറണം. അയ്യപ്പൻറെ പാത ഇനി ആർക്കും വിട്ടുകൊടുക്കാനാകില്ലെന്നും തിരുവാഭരണ പാതയും ശബരിമലയും എന്ന വിഷയത്തിൽ സംസാരിച്ചു കൊണ്ട് അദ്ദേഹം പറഞ്ഞു. സ്വാമി പവനപുത്ര ദാസ്, വി കെ രാജഗോപാൽ, ജി രതീഷ്, രഘു ഇടക്കുളം, മനോജ് കോഴഞ്ചേരി, രമാ ദേവി ഗോവിന്ദ വാര്യർ തുടങ്ങിയവർ സത്രം ജനറൽ കൺവീനർ എസ് അജിത് കുമാർ, പ്രോഗ്രാം കമ്മിറ്റി ചെയർമാൻ ഗോപൻ ചെന്നിത്തല എന്നിവർ പ്രസംഗിച്ചു.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 94473 66263 /0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033