ജി.എസ്.ടി ഇന്റലിജന്‍സ് വിഭാഗം ഓഫീസര്‍ അജികുമാറിന്റെ തിരോധാനം ; പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കണമെന്ന് കുടുംബം 

For full experience, Download our mobile application:
Get it on Google Play

എറണാകുളം : ജി.എസ്.ടി ഇന്‍റലിജന്‍സ് വിഭാഗം ഓഫീസര്‍ കൊല്ലം കരിക്കോട് സുമാലയത്തില്‍ അജികുമാറിനെ 10 ദിവസമായി കാണ്‍മാനില്ല. അജികുമാറിന്റെ തിരോധാനം അന്വേഷിക്കാന്‍ പ്രത്യേക സംഘത്തെ നിയോഗിക്കണമെന്ന ആവശ്യവുമായി കുടുംബം രംഗത്ത് വന്നു. ജി.എസ്.ടി ഇന്റലിജന്‍സ് വിഭാഗം സ്റ്റേറ്റ് ടാക്‌സ് ഓഫീസറാണ് 52 കാരന്‍ അജികുമാര്‍. പുനലൂര്‍ ഓഫീസില്‍ നിന്ന് 3 മാസം മുന്‍പ് അജികുമാറിനെ എറണാകുളം കാക്കനാട്ടെ ഓഫീസിലേക്ക് സ്ഥലം മാറ്റി. രണ്ട് മാസം ജോലി ചെയ്ത ശേഷം ഒരു മാസം അവധിയെടുത്തു.  വീണ്ടും ജോലിയില്‍ പ്രവേശിക്കാന്‍ കഴിഞ്ഞ 29 ന് എറണാകുളത്തേക്ക് പോയി. 30 ന് രാവിലെ വിളിച്ച്‌ സംസാരിച്ചപ്പോള്‍ വൈകിട്ട് വീട്ടിലേക്ക് മടങ്ങുമെന്ന് അറിയിച്ചു.

തുടര്‍ന്ന് താമസിച്ചിരുന്ന ഹോട്ടലില്‍ നിന്നും രാവിലെ പത്തരയോടെ ഓഫീസിലേക്ക് ഇറങ്ങിയ അജികുമാറിനെക്കുറിച്ച്‌ പിന്നീട് ഒരു വിവരവും ഇല്ല. പുനലൂര്‍ ഓഫീസില്‍ ജോലി ചെയ്യുമ്പോള്‍ ഓഫീസ് ഫയലുകള്‍ നഷ്ട്ടപെട്ടതുമായി ബന്ധപ്പെട്ട് പ്രശ്‌നം നിലനിന്നിരുന്നു. അതിന്റെ പേരില്‍ മെമ്മോ പോലും ലഭിച്ചതായി ബന്ധുക്കള്‍ക്കറിയില്ല. പോലീസില്‍ പരാതി നല്‍കിയെങ്കിലും കാര്യമായ അന്വേഷണം നടന്നിട്ടില്ലന്ന പരാതിയാണ് ബന്ധുക്കള്‍ക്കുള്ളത്. അതിനാല്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കണം എന്ന ആവശ്യം കുടുംബം മുന്നോട്ട് വയ്ക്കുന്നു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

എച്ച്1എൻ1 പടരുന്നു: പാലക്കാട് ജില്ലയിൽ വീണ്ടും മരണം സ്ഥിരീകരിച്ചു

0
പാലക്കാട്: സംസ്ഥാനത്ത് വീണ്ടും എച്ച്1 എന്‍1 മരണം. പാലക്കാടാണ് മരണം റിപ്പോര്‍ട്ട്...

പാസ്‌പോർട്ട് പൗരത്വത്തിനുള്ള ആധികാരിക രേഖയല്ല; വിദേശകാര്യ മന്ത്രാലയം

0
ന്യൂഡല്‍ഹി: പാസ്‌പോർട്ട് ഒരു യാത്രാ രേഖ മാത്രമാണെന്നും പൗരത്വ രേഖ അല്ലെന്നും...

ലാൻഡിംഗിനിടെ പാക് അതിർത്തിക്കുള്ളിൽ കടന്ന് എയർ ഇന്ത്യ വിമാനം; അന്വേഷണം തുടങ്ങി

0
അമൃത്സർ: ലാൻഡിംഗ് ശ്രമത്തിനിടെ എയർ ഇന്ത്യ വിമാനം പാകിസ്താൻ അതിർത്തി കടന്നു....

ട്രെയിൻ വാതിൽ അടയ്ക്കുന്നതുമായി ബന്ധപ്പെട്ട് വഴക്ക്; മുംബൈയിൽ ഓടിക്കൊണ്ടിരുന്ന തീവണ്ടിയിൽ ക്രൂരമായ കൊലപാതകം

0
മുംബൈ: മുംബൈയില്‍ ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ യുവാവിനെ കുത്തിക്കൊന്നു. ചൊവ്വാഴ്ചയായിരുന്നു സംഭവം. മഴയെ...