പാർട്ടി മാറിയിട്ടില്ലെന്നും കൃത്യമായ സമയത്ത് പാർട്ടി അംഗത്വം ഉപേക്ഷിച്ചുവെന്നും ജി സുധാകരൻ

For full experience, Download our mobile application:
Get it on Google Play

ആലപ്പുഴ: പാർട്ടി മാറിയിട്ടില്ലെന്നും കൃത്യമായ സമയത്ത് പാർട്ടി അംഗത്വം ഉപേക്ഷിച്ചുവെന്നും ജി സുധാകരൻ. പാർട്ടിയിൽ നിന്ന് തന്നെ പുറത്താക്കിയില്ല. പാർട്ടി അംഗത്വം പുതുക്കാത്തതാണെന്നും ജി സുധാകരൻ പറഞ്ഞു. മകനോടും ഭാര്യയോടും അല്ലാതെ മറ്റാരോടും സ്ഥാനാർത്ഥിയെ കുറിച്ച് ആലോചിച്ചിട്ടില്ലെന്നും ജി സുധാകരൻ പറഞ്ഞു. ഭരണഘടന കുന്തവും കുടചക്രവും എന്ന് പറഞ്ഞവർ ഭരിച്ചാൽ എങ്ങനെയിരിക്കും. ആരെങ്കിലും ബിഷപ്പുമാരുടെയും സമുദായങ്ങളുടെയും സഹായത്തോടെ ജയിച്ചു വന്നിട്ട് കാര്യമുണ്ടോ. കോൺഗ്രസ് സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കാതിരുന്നത് ആശ്വാസമായി. 70 ശതമാനം പണവും അവർ പിരിച്ചു. കോൺഗ്രസ് വലിയ സഹായം ചെയ്തു എന്നും ജി സുധാകരൻ പറഞ്ഞു.

ക്രിമിനൽ ടെൻഡൻസിയുള്ളവർ പാർട്ടിക്കുള്ളിൽ കടന്നുകയറി. ആലപ്പുഴയിലാണ് ഏറ്റവും ക്രിമിനലുകൾ കടന്നുകൂടിയത്. പേരുകളൊന്നും ഇപ്പോൾ പറയുന്നില്ലെന്നും സുധാകരൻ പറഞ്ഞു. പൊളിറ്റിക്കൽ ക്രിമിനലിസമാണ് നടക്കുന്നത്. 70 വർഷം പ്രവർത്തിച്ചയാളെ ഒരു കള്ളുകുടിയൻ തന്തയ്ക്ക് വിളിക്കുന്നു. താനോ ചെന്നിത്തലയോ പൊളിറ്റിക്കൽ ക്രിമിനലുകളെ കൊണ്ടുനടന്നിട്ടില്ല. എവിടെയാണോ കമ്മ്യൂണിസ്റ്റ് ആശയങ്ങളിൽ നിന്ന് പാർട്ടി മാറുന്നത് അവിടെ കമ്മ്യൂണിസം ഇല്ലാതാകും. വലിയൊരു പ്രതിസന്ധിയാണ് കമ്മ്യൂണിസം ഇപ്പോൾ നേരിടുന്നത്. കോൺഗ്രസ് പ്രതിസന്ധിയുണ്ട്, അത് ശ്രദ്ധിച്ചാൽ കൊള്ളാം. പക്ഷേ കോൺഗ്രസിന് ഭാവിയുണ്ട്.

എച്ച് സലാമിന് തീവ്രവാദം ബന്ധമുണ്ടെന്ന് പറഞ്ഞിട്ടില്ലെന്ന് ജി സുധാകരൻ. സലാം ഇന്ത്യയുടെ ഭരണഘടന വിദഗ്ധൻ ഒന്നുമല്ലല്ലോ. അയാൾ ഇനിയും അടങ്ങിയില്ലേ, ഇപ്പോഴും ഭ്രാന്ത് പിടിച്ച് നടക്കുകയാണോ. തോൽക്കുമെന്ന് സലാമിന് മനസ്സിലായി. തെളിവ് പുറത്തുവിടാൻ എന്തിനാണ് വോട്ടെണ്ണൽ വരെ കാത്തിരിക്കുന്നത്. തെരഞ്ഞെടുപ്പ് സമയത്തല്ലേ അത് പുറത്തുവിടേണ്ടത്. കോടതി സലാമിന്റെ പോക്കറ്റിൽ ഇരിക്കുന്ന കളിപ്പാട്ടമല്ലെന്നും ജി സുധാകരൻ പറഞ്ഞു. കേരളം ചില കാര്യങ്ങളിൽ നമ്പർ വണ്ണാണെന്ന് വേദികളിൽ പ്രസംഗിക്കുകയാണ്. പരസ്പര സ്നേഹത്തിൽ കേരളം പൂജ്യമാണ്. കുടുംബത്തിനകത്തും പുറത്തും കൊലപാതകങ്ങൾ ഉണ്ടാകുന്നു. ലോകത്ത് ഒരിടത്തും കേരളത്തിലേത് പോലെ സാമൂഹ്യ കൊലകൾ നടക്കുന്നില്ല. സാധാരണക്കാരന് കേരളത്തിൽ പരിഗണനയില്ല. കേരളത്തിൽ ഭക്തി ബിസിനസാക്കി മാറ്റി. എന്ത് സോഷ്യലിസമാണ് ഇവിടെയുള്ളതെന്നും ജി സുധാകരൻ ചോദിച്ചു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കുന്നന്താനം ഗ്രാമപഞ്ചായത്തില്‍ യോഗ ദിനാചരണം നടന്നു

0
കുന്നന്താനം: കുന്നന്താനം ഗ്രാമ പഞ്ചായത്ത് ഇന്ത്യയിലെ ആദ്യ സമ്പൂർണ്ണ യോഗ ഗ്രാമം...

എന്റെ പുസ്തകം, എന്റെ കുറിപ്പ്, എന്റെ എഴുത്ത് പെട്ടിക്ക് – പദ്ധതിക്ക് മങ്ങാരം ഗവ.യു.പി...

0
പന്തളം:  വിദ്യാർത്ഥികളിൽ വായനശീലം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി സംസ്ഥാന ലെെബ്രറി കൗൺസിൽ പൊതു...

പശ്ചിമഘട്ടത്തിലെ ജനവാസ പ്രദേശങ്ങളെ പരിസ്ഥിതി ലോല മേഖലകളുടെ പട്ടികയില്‍ ഉള്‍പ്പെടുത്താനുള്ള നീക്കത്തില്‍ നിന്ന്‌ കേന്ദ്ര...

0
തിരുവനന്തപുരം : പശ്ചിമഘട്ടത്തിലെ ജനവാസ പ്രദേശങ്ങളെ പരിസ്ഥിതി ലോല മേഖലകളുടെ പട്ടികയില്‍...

പത്തനംതിട്ട മല്ലപ്പള്ളി ഏരിയ കമ്മിറ്റി അംഗം എസ്.വി സുബിനെ ബ്രാഞ്ചിലേക്ക് തരംതാഴ്ത്തി

0
പത്തനംതിട്ട: തെരഞ്ഞെടുപ്പ് തോൽവിയിൽ നടപടി തുടങ്ങി സിപിഎം. പത്തനംതിട്ട മല്ലപ്പള്ളി ഏരിയ...