ഇടുക്കി : കാന്തല്ലൂരിൽ ഗാന്ധിയുടെ 76 ആം രക്തസാക്ഷിദിനാചരണം സംഘടിപ്പിച്ചു. കാന്തല്ലൂർ പെരുമല ‘അശോകവനം പൈതൃകഗ്രാമത്തിൽ’ ഗാന്ധിഭവൻ സെക്രട്ടറിയും ‘കേരളശ്രീ’ പുരസ്‌കാരജേതാവുമായ ഡോ. പുനലൂർ സോമരാജൻ ഉദ്ഘാടനം ചെയ്തു. ഗാന്ധിജിയുടെ സ്വപ്നങ്ങളിലെ മാതൃകാ കാർഷിക ഗ്രാമമായി കാന്തല്ലൂർ മാറിയിരിക്കുകയാണെന്ന് ഡോ.പുനലൂർ സോമരാജൻ പറഞ്ഞു. കാന്തല്ലൂരിലെ വിവിധ ഊരുകളെ പ്രതിനിധീകരിച്ച നൂറുകണക്കിന് ‘വനവാസിവനിതാസംഗമം ‘ കാന്തല്ലൂരിന്റെ ഇന്റർനാഷണൽ ബ്രാൻഡ് അമ്പാസഡറും ലോകപ്രശസ്ത പെർഫോമിംഗ് ചിത്രകാരനുമായ ജിതേഷ്ജി ഉദ്ഘാടനം ചെയ്തു. ഗാന്ധിജിയുടെ 76 ആം രക്തസാക്ഷി സ്മരണാർത്ഥമായി വനവാസി വനിതകളുടെ നേതൃത്വത്തിൽ അശോകവനം ഗോത്ര – പൈതൃകഗ്രാമത്തിൽ 76 മൺചെരാതുകളിൽ സ്‌മൃതിദീപങ്ങൾ പ്രോജ്ജ്വലിപ്പിച്ചു.
അശോകം ചാരിറ്റബിൾ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ 101 വനവാസി വനിതകൾക്ക് പുതുവസ്ത്രദാനവും നിർവഹിച്ചു. കാന്തല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി ടി മോഹൻദാസിന്റെ അദ്ധ്യക്ഷത വഹിച്ചു. അശോകം ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ ഡോ. എസ്. അശോക് കുമാർ സ്വാഗതവും ഗാന്ധിഭവൻ സി ഇ ഓ വിൻസന്റ് ഡാനിയൽ നന്ദിയും പറഞ്ഞു. കാന്തല്ലൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കൊച്ചു ത്രേസ്യ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ തങ്കച്ചൻ, കാർത്ത്യായനി, രാജമ്മ, മണികണ്ഠൻ, യൂണിയൻ ബാങ്ക് മാനേജർ ശശികുമാർ, അനീഷ്, ചിത്ര തുടങ്ങിവർ പ്രസംഗിച്ചു. ഡോ.പുനലൂർ സോമരാജനെയും കാന്തല്ലൂരിന്റെ ഇന്റർനാഷണൽ ബ്രാൻഡ് അമ്പാസഡറായി നിയോഗിക്കപ്പെട്ട സ്പീഡ് കാർട്ടൂണിസ്റ്റ് ജിതേഷ്ജിയെയും കാന്തല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി ടി മോഹൻദാസ്സിന്റെ നേതൃത്വത്തിലുള്ള ജനപ്രതിനിധികൾ ആദരിച്ചു.
പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും – വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം
ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ ആപ്പ് ലോഞ്ച് ചെയ്തു. ആരവങ്ങളില്ലാതെ തികച്ചും ലളിതമായി നടന്ന ഓണ്‍ലൈന്‍ ചടങ്ങില്‍ Eastindia Broadcasting Private Limited ന്റെ ഡയറക്ടര്‍മാരും ഓഹരി ഉടമകളും പങ്കെടുത്തു. കമ്പിനിയുടെ മറ്റൊരു ചാനലായ “ന്യൂസ് കേരളാ 24” (www.newskerala24.com) ആധുനിക സാങ്കേതികവിദ്യകളുമായി കൈകോര്‍ത്തുകൊണ്ട് മുമ്പോട്ട് നീങ്ങുകയാണ്. Android App വേര്‍ഷനാണ് ഇപ്പോള്‍ റിലീസ് ചെയ്തത്. ഇതിന്റെ IOS പതിപ്പ് താമസിയാതെ പുറത്തിറങ്ങും. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1
വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ് ഉപയോഗിച്ചിരിക്കുന്നത്. കഴിഞ്ഞ ആറുമാസമായി ഇത് പരീക്ഷണ ഘട്ടത്തിലായിരുന്നു. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച് പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്.































