നിങ്ങള്‍ വീട്ടില്‍ പാചകവാതകം ഉപയോഗിക്കുന്നുണ്ടോ?, എങ്കില്‍ ഇതും കൂടി അറിഞ്ഞിരിക്കുക

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : പാചകവാതക വില കൈപൊള്ളിക്കുന്നതിനിടയില്‍ സിലിണ്ടര്‍ വീട്ടിലെത്തിക്കാന്‍ ഡെലിവറി സ്റ്റാഫുകള്‍ അനധികൃതമായി ഈടാക്കുന്നത് 30 മുതല്‍ 100 രൂപ വരെ. വീടുകളില്‍ സിലിണ്ടര്‍ എത്തിക്കുന്നതിനുള്ള ട്രാന്‍സ്‌പോര്‍ട്ടിംഗ് ചാര്‍ജ്ജുള്‍പ്പെടെയുള്ള തുകയാണ് ബില്ലിലുള്ളതെന്ന് മിക്കവര്‍ക്കും അറിയില്ല. ഡെലിവറി ചാര്‍ജ് പ്രത്യേകം കൊടുക്കേണ്ടതില്ലെന്ന് കേന്ദ്രപൊതുമേഖലാ എണ്ണക്കമ്പനികളും വ്യക്തമാക്കുന്നു. എന്നാല്‍ തട്ടിപ്പ് ചോദ്യം ചെയ്‌താല്‍ ഗ്യാസ് ഏജന്‍സിയില്‍ നേരിട്ട് ചെന്ന് സിലിണ്ടര്‍ എടുക്കണമെന്നാകും ഡെലിവറി സ്റ്റാഫുകളുടെ മറുപടി.

ലിക്വിഡ് പെട്രോളിയം ഗ്യാസ് (റെഗുലേഷന്‍ ഒഫ് സപ്ലൈ ആന്‍ഡ് ഡിസ്ട്രിബ്യൂഷന്‍) ഓര്‍ഡര്‍ 2000 എന്ന നിയമത്തിന്റെ കീഴിലാണ് പാചകവാതക വിതരണം. ഉപഭോക്താവ് കണക്ഷന്‍ എടുക്കുമ്പോള്‍ രജിസ്റ്റര്‍ ചെയ്ത വിലാസത്തില്‍ ഏജന്‍സി നിര്‍ബന്ധമായും സിലിണ്ടറെത്തിക്കണം. രജിസ്റ്റര്‍ ചെയ്ത മേല്‍വിലാസത്തില്‍ സിലിണ്ടറെത്തിക്കാന്‍ കഴിയില്ലെങ്കില്‍ അതിനുള്ള അനുമതി ഉപഭോക്താവില്‍ നിന്ന് ഏജന്‍സി എഴുതിവാങ്ങണമെന്നാണ് നിയമം.

ഡെലിവറി ചാര്‍ജ്

 0 – 5 കി. മീറ്റര്‍ – ഇല്ല
 5 – 10 കി. മീറ്റര്‍ – 20 രൂപ
 10 – 15 കി. മീറ്റര്‍ – 25 രൂപ
 15 കി. മീറ്ററില്‍ കൂടുതല്‍ – 30 രൂപ (പരമാവധി)

സിലിണ്ടറിന്റെ ഭാരം ഉപഭോക്താവ് അറിയണം
 നിറഞ്ഞ സിലിണ്ടറിന്റെ ഭാരം- 29.5 കി.ഗ്രാം
 അതില്‍ പാചകവാതകം – 14.2 കി.ഗ്രാം, സിലിണ്ടറിന്റെ ഭാരം – 15.3 കി.ഗ്രാം
 സിലിണ്ടര്‍ കൊണ്ടുവരുന്ന വാഹനത്തില്‍ ഇലക്‌ട്രോണിക് ത്രാസ് നിര്‍ബന്ധം.
 ഉപഭോക്താവ് ആവശ്യപ്പെട്ടാല്‍ സിലിണ്ടര്‍ തൂക്കി ഭാരം ഉറപ്പാക്കണം
 ഭാരം തൂക്കിയില്ലെങ്കില്‍ ഉപഭോക്താവിന് സിലിണ്ടര്‍ തിരസ്കരിക്കാം.
 തൂക്കക്കുറവ് കാണിച്ച്‌ ലീഗല്‍ മെട്രോളജിയില്‍ പരാതി കൊടുക്കാം
 ഏജന്‍സിയില്‍ പോയി സിലിണ്ടറെടുത്താല്‍ ഉപഭോക്താക്കള്‍ക്കുള്ള റിബേറ്റ് – 27 രൂപ

 ശിക്ഷിക്കാന്‍ സംസ്ഥാനത്തിന് അധികാരമില്ല
ഏജന്‍സികള്‍ കേന്ദ്രപൊതുമേഖലാ എണ്ണക്കമ്ബനികള്‍ക്ക് കീഴിലായതിനാല്‍ സംസ്ഥാന വകുപ്പുകള്‍ക്ക് ശിക്ഷാനടപടികള്‍ സ്വീകരിക്കാന്‍ പൂര്‍ണ അധികാരമില്ല. ഇതുസംബന്ധിച്ച്‌ താലൂക്ക്, ജില്ലാ സപ്ലൈ ഓഫീസര്‍മാര്‍ക്ക് ലഭിക്കുന്ന പരാതി നടപടിയെടുക്കാന്‍ ഓയില്‍ കമ്പനികള്‍ക്ക് നല്‍കുകയാണ് പതിവ്. തുടര്‍ന്ന് നടപടിയില്ലെങ്കില്‍ ഉപഭോക്താവ് ഏജന്‍സിയുടെ മാനേജരെയും കളക്ടറെയും സമീപിക്കാം. എന്നിട്ടും നടപടിയില്ലെങ്കില്‍ ഉപഭോക്തൃ പരിഹാര ഫോറത്തെ സമീപിക്കാം.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

യുപിയിൽ വീണ്ടും ഒന്നിക്കാൻ കോൺഗ്രസും സമാജ്‍വാദി പാർട്ടിയും ; ബിജെപിയെ താഴെയിറക്കുക ലക്ഷ്യം

0
​ദില്ലി: ഉത്തർ പ്രദേശിൽ അടുത്ത വ‍ർഷം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ, സഖ്യ...

“സ്ത്രീകളെ പറ്റിക്കുന്ന വ്യാജ പ്രഖ്യാപനം”; പ്രിയദർശിനി പദ്ധതിക്കെതിരെ തിങ്കളാഴ്ച സംസ്ഥാന വ്യാപകമായി ബി.ജെ.പി പ്രതിഷേധം

0
തിരുവനന്തപുരം: യുഡിഎഫ് സർക്കാർ കെഎസ്ആർടിസി ബസിലെ സ്ത്രീകളുടെ സൗജന്യയാത്രയിൽ വാഗ്ദാനലംഘനം നടത്തിയെന്ന്...

നയതന്ത്ര തട്ടകത്തിൽ ട്രംപിന്റെ അപ്രതീക്ഷിത നീക്കം; ലെബനൻ ആക്രമണത്തിൽ ഇസ്രയേലിനെ തള്ളിപ്പറഞ്ഞ് അമേരിക്കൻ പ്രസിഡന്റ്

0
ന്യൂയോർക്ക്: പശ്ചിമേഷ്യൻ സംഘർഷത്തിൽ ഇറാനുമായുള്ള സമാധാന കരാർ അന്തിമഘട്ടത്തിലെത്തി നിൽക്കെ...

അതിർത്തി കടന്നുള്ള ലഹരിക്കടത്തിന് പൂട്ടിട്ടു; എക്‌സൈസിന്റെ മിന്നൽ നീക്കം, ‘കുവൈറ്റ് ഭായിജാൻ’ ഒടുവിൽ പിടിയിൽ

0
കോഴിക്കോട്: സംസ്ഥാനത്ത് ലഹരിമാഫിയകൾക്കെതിരെ എക്‌സൈസ് വകുപ്പ് നടത്തിവരുന്ന അതീവ രഹസ്യമായ പ്രത്യേക...