ഗസ്സ ആക്രമണം ; ഈജിപ്തിന്‍റെ നിരായുധീകരണ നിർദേശം തള്ളി ഹമാസ്

For full experience, Download our mobile application:
Get it on Google Play

ദുബൈ: ഗസ്സ വെടിനിർത്തലുമായി ബന്ധപ്പെട്ട് കൈറോയിൽ നടന്ന ചർച്ചയിൽ പുരോഗതിയില്ല. ഒന്നര മാസം നീണ്ടുനിൽക്കുന്നതാണ് മധ്യസ്ഥ രാജ്യമായ ഈജിപ്ത് മുന്നോട്ടുവെച്ച പുതിയ വെടിനിർത്തൽ നിർദേശം. ആദ്യ ആഴ്ച 10 ബന്ദികളെയും രണ്ടാമത്തെ ആഴ്ച ബാക്കിയുള്ളവരെയും മോചിപ്പിക്കണമെന്നാണ് വ്യവസ്ഥ. അവസാന വാരത്തിൽ കൊല്ലപ്പെട്ട ബന്ദികളുടെ മൃതദേഹങ്ങളും കൈമാറണം. ഇതിനു പകരമായി ഫലസ്തീൻ തടവുകാരുടെ മോചനത്തിനു പുറമെ ഗസ്സയിലേക്ക് പൂർണമായ തോതിലുള്ള സഹായ വസ്തുക്കളും താൽക്കാലിക വസതികളും ഇസ്രായേൽ കൈമാറണമെന്നും നിർദേശത്തിലുണ്ട്.

ഹമാസ് തങ്ങളുടെ ആയുധങ്ങൾ പൂർണമായും അടിയറ വെച്ചെങ്കിൽ മാത്രമേ സമ്പൂർണ വെടിനിർത്തൽ സാധ്യമാകൂ എന്ന ഈജിപ്ത് നിർദേശം തള്ളിയതായി സംഘടന അറിയിച്ചു. നിരായുധീകരണം വെടിനിർത്തൽ ഉപാധിയായി അംഗീകരിക്കാൻ കഴിയില്ലെന്ന് ഹമാസ് ഈജിപ്തിനെ അറിയിച്ചതോടെ ചർച്ചയും വഴിമുട്ടി. എന്നാൽ ഇഡാൻ അലക്സാണ്ടർ ഉൾപ്പെടെ ജീവനോടെയുള്ള 24 ബന്ദികളുടെ മോചനത്തിന് എല്ലാ ശ്രമങ്ങളും തുടരുമെന്ന് അമേരിക്കയുടെ പശ്ചിമേഷ്യൻ പ്രതിനിധി സ്റ്റിവ് വിറ്റ്കോഫ് പറഞ്ഞു. ഗസ്സയിലേക്ക് സഹായം എത്തിക്കാനും ബന്ദികളുടെ മോചനവും ലക്ഷ്യമിട്ടുള്ള വെടിനിർത്തൽ ചർച്ച തുടരമെന്ന് മധ്യസ്ഥ രാജ്യങ്ങളായ ഈജിപ്തും ഖത്തറും അറിയിച്ചു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കുമ്പഴയിലെ ഗതാഗത പരിഷ്കരണം : അബിന്‍ വര്‍ക്കി എം.എല്‍.എ യുടെ നേതൃത്വത്തില്‍ ഉദ്യോഗസ്ഥര്‍ സ്ഥലം...

0
കുമ്പഴ :  പുനലൂര്‍ - മൂവാറ്റുപുഴ ഹൈവേയില്‍ അപകട മരണങ്ങള്‍ തുടര്‍ക്കഥയാകുന്ന...

അയോധ്യ സംഭാവനക്കൊള്ള കേസില്‍ സുപ്രീംകോടതിയില്‍ തല്‍സ്ഥിതി റിപ്പോര്‍ട്ട് നല്‍കി എസ്‌ഐടി

0
ഡൽഹി: അയോധ്യ സംഭാവനക്കൊള്ള കേസില്‍ സുപ്രീംകോടതിയില്‍ തല്‍സ്ഥിതി റിപ്പോര്‍ട്ട് നല്‍കി എസ്‌ഐടി....

സോളാർ വൈദ്യുതി നിലയങ്ങളിൽ നിന്ന് ദിവസേന എത്ര വൈദ്യുതി ഉത്പാദിപ്പിക്കുന്നുവെന്നതിന് കൃത്യം കണക്ക് നൽകാനാവാതെ...

0
തിരുവനന്തപുരം: കേരളത്തിൽ പുരപ്പുറ സോളാർ വൈദ്യുതി നിലയങ്ങൾ നാലുലക്ഷം കവിഞ്ഞെങ്കിലും അവയിൽനിന്ന്...

വനിതാ സംവരണത്തിൽ കോൺഗ്രസിനും ബിജെപിക്കുമെതിരെ രൂക്ഷവിമർശനവുമായി കെ കെ ശൈലജ

0
തിരുവനന്തപുരം: വനിതാ സംവരണത്തിൽ കോൺഗ്രസിനും ബിജെപിക്കുമെതിരെ രൂക്ഷവിമർശനവുമായി കെ കെ ശൈലജ...