ഗസ്സ ആക്രമണം ; ഈജിപ്തിന്‍റെ നിരായുധീകരണ നിർദേശം തള്ളി ഹമാസ്

For full experience, Download our mobile application:
Get it on Google Play

ദുബൈ: ഗസ്സ വെടിനിർത്തലുമായി ബന്ധപ്പെട്ട് കൈറോയിൽ നടന്ന ചർച്ചയിൽ പുരോഗതിയില്ല. ഒന്നര മാസം നീണ്ടുനിൽക്കുന്നതാണ് മധ്യസ്ഥ രാജ്യമായ ഈജിപ്ത് മുന്നോട്ടുവെച്ച പുതിയ വെടിനിർത്തൽ നിർദേശം. ആദ്യ ആഴ്ച 10 ബന്ദികളെയും രണ്ടാമത്തെ ആഴ്ച ബാക്കിയുള്ളവരെയും മോചിപ്പിക്കണമെന്നാണ് വ്യവസ്ഥ. അവസാന വാരത്തിൽ കൊല്ലപ്പെട്ട ബന്ദികളുടെ മൃതദേഹങ്ങളും കൈമാറണം. ഇതിനു പകരമായി ഫലസ്തീൻ തടവുകാരുടെ മോചനത്തിനു പുറമെ ഗസ്സയിലേക്ക് പൂർണമായ തോതിലുള്ള സഹായ വസ്തുക്കളും താൽക്കാലിക വസതികളും ഇസ്രായേൽ കൈമാറണമെന്നും നിർദേശത്തിലുണ്ട്.

ഹമാസ് തങ്ങളുടെ ആയുധങ്ങൾ പൂർണമായും അടിയറ വെച്ചെങ്കിൽ മാത്രമേ സമ്പൂർണ വെടിനിർത്തൽ സാധ്യമാകൂ എന്ന ഈജിപ്ത് നിർദേശം തള്ളിയതായി സംഘടന അറിയിച്ചു. നിരായുധീകരണം വെടിനിർത്തൽ ഉപാധിയായി അംഗീകരിക്കാൻ കഴിയില്ലെന്ന് ഹമാസ് ഈജിപ്തിനെ അറിയിച്ചതോടെ ചർച്ചയും വഴിമുട്ടി. എന്നാൽ ഇഡാൻ അലക്സാണ്ടർ ഉൾപ്പെടെ ജീവനോടെയുള്ള 24 ബന്ദികളുടെ മോചനത്തിന് എല്ലാ ശ്രമങ്ങളും തുടരുമെന്ന് അമേരിക്കയുടെ പശ്ചിമേഷ്യൻ പ്രതിനിധി സ്റ്റിവ് വിറ്റ്കോഫ് പറഞ്ഞു. ഗസ്സയിലേക്ക് സഹായം എത്തിക്കാനും ബന്ദികളുടെ മോചനവും ലക്ഷ്യമിട്ടുള്ള വെടിനിർത്തൽ ചർച്ച തുടരമെന്ന് മധ്യസ്ഥ രാജ്യങ്ങളായ ഈജിപ്തും ഖത്തറും അറിയിച്ചു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

അയോധ്യ സംഭാവന കൊള്ളയ്ക്ക് തെളിവുണ്ട് ; കേസെടുക്കണമെന്ന് വിഎച്ച്പി

0
ദില്ലി: അയോധ്യ രാമക്ഷേത്രത്തിൽ സംഭാവന കൈകാര്യം ചെയ്തതിൽ വൻ വീഴ്ചയെന്ന് പ്രത്യേക...

അതൃപ്തി വീണ്ടും പരസ്യമാക്കി വിഎം സുധീരന്‍

0
തിരുവനന്തപുരം : വീര്യം കുറഞ്ഞ മദ്യത്തിന് സംസ്ഥാന ബജറ്റില്‍ ഏര്‍പ്പെടുത്തിയ നികുതി...

ആരോഗ്യവകുപ്പിലെ എല്ലാ ജീവനക്കാർക്കും മറുപടി പറയലല്ല എൻ്റെ ജോലി : മന്ത്രി കെ. മുരളീധരൻ

0
തിരുവനന്തപുരം: ഡിഎച്ച്എസ് നിയമനവുമായി ബന്ധപ്പെട്ട് ഡോ. കെ.ജെ. റീന നടത്തുന്ന നിയമപോരാട്ടത്തിൽ...

എബോള വ്യാപനം ; പ്രതിരോധ നടപടികൾ ശക്തമാക്കി കേന്ദ്ര സർക്കാർ

0
ദില്ലി: ആഫ്രിക്കൻ രാജ്യങ്ങളിൽ എബോള രോഗബാധ പടരുന്ന സാഹചര്യത്തിൽ, പ്രതിരോധ നടപടികൾ...