Monday, June 23, 2025 6:40 pm

ബംഗാള്‍ സ്വദേശിയില്‍നിന്ന് സ്വര്‍ണക്കട്ടി കവര്‍ന്ന കേസില്‍ മൂന്ന് പ്രതികള്‍കൂടി അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : ബംഗാള്‍ സ്വദേശിയില്‍നിന്ന് ഒരുകിലോയിലേറെ വരുന്ന സ്വര്‍ണക്കട്ടി കവര്‍ന്ന കേസില്‍ മൂന്ന് പ്രതികള്‍കൂടി അറസ്റ്റില്‍. തലശ്ശേരി സ്വദേശികളായ കോടിയേരി മാളുകണ്ടിന്റവിട ധനീഷ് (40), തൊട്ടോളി വീട്ടില്‍ സുജനേഷ് (32), വാവാച്ചി മുക്ക് ശ്രീലക്ഷ്മി ക്വാര്‍ട്ടേഴ്സില്‍ റോഷന്‍ ആര്‍.ബാബു (38) എന്നിവരെയാണ് കസബ പോലീസ് ഇന്‍സ്പെക്ടര്‍ എന്‍.പ്രജീഷ് അറസ്റ്റ് ചെയ്തത്. ഒന്നര പതിറ്റാണ്ടായി കോഴിക്കോട്ട് സ്വര്‍ണാഭരണ നിര്‍മ്മാണരംഗത്ത് പ്രവര്‍ത്തിക്കുന്ന പശ്ചിമ ബംഗാള്‍ വര്‍ധമാന്‍ സ്വദേശി റംസാന്‍ അലിയില്‍നിന്നാണ് സംഘം സ്വര്‍ണം കവര്‍ന്നത്.

സെപ്റ്റംബര്‍ 20ന് രാത്രി റെയില്‍വേ സ്റ്റേഷന്‍ ലിങ്ക് റോഡിലെ തന്റെ സ്വര്‍ണ ഉരുക്കുശാലയില്‍നിന്ന് മാങ്കാവിലേക്ക് 1.2 കിലോഗ്രാം സ്വര്‍ണം ബൈക്കില്‍ കൊണ്ടുപോകവെയായിരുന്നു കവര്‍ച്ച. നാല് ബൈക്കുകളിലെത്തിയ എട്ടംഗ സംഘം കണ്ടംകുളം ജൂബിലി ഹാളിനു സമീപം വെച്ച്‌ റംസാന്‍ അലിയെ ആക്രമിച്ചാണ് സ്വര്‍ണം കവര്‍ന്നത്. സംഭവശേഷം ഒളിവില്‍ കഴിഞ്ഞ പ്രതികള്‍ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ചെങ്കിലും പോലീസ് റിപ്പോര്‍ട്ട് പരിഗണിച്ച കോടതി അന്വേഷണ ഉദ്യോഗസ്ഥന് മുമ്പാകെ കീഴടങ്ങാന്‍ നിര്‍ദേശിക്കുകയായിരുന്നു. തുടര്‍ന്ന് കസബ സ്റ്റേഷനിലെത്തിയപ്പോഴാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

തെളിവുകളൊന്നും അവശേഷിപ്പിക്കാതെ തന്ത്രപരമായി നടന്ന കവര്‍ച്ചക്കു പിന്നില്‍ ക്വട്ടേഷന്‍ സംഘമാണെന്ന് സൂചന ലഭിച്ചതാണ് അന്വേഷണത്തില്‍ വഴിത്തിരിവായത്. ക്വട്ടേഷന്‍ സംഘത്തിന് സിംകാര്‍ഡുകള്‍ എടുത്തു നല്‍കിയ മൂട്ടോളി സ്വദേശി ലത്തീഷിനെ അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്തതോടെ നിര്‍ണായക വിവരങ്ങള്‍ ലഭിച്ചു. ഇതര സംസ്ഥാനങ്ങളിലേക്ക് രക്ഷപ്പെട്ടെങ്കിലും പിന്നീട്, കേരളത്തിലേക്ക് തിരിച്ചുവന്ന ചില പ്രതികളെ പോലീസ് പൂളാടിക്കുന്നില്‍നിന്ന് പിടികൂടിയിരുന്നു. ഇവരില്‍നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ ക്വട്ടേഷന്‍ സംഘത്തിലെ മുഖ്യപ്രതി കോട്ടൂളി പൈപ്പ് ലൈന്‍ റോഡിലെ എന്‍.പി ഷിബിയെ പിന്നീട് പിടികൂടി.

ചേളന്നൂര്‍ എട്ടേരണ്ടില്‍ വാടകക്ക് താമസിച്ച ക്വട്ടേഷന്‍ സംഘത്തലവന്‍ ഷൈസിത്താണ് ഷിബിയോടും സംഘത്തോടുമൊപ്പം സ്വര്‍ണ കവര്‍ച്ചക്ക് പദ്ധതി തയാറാക്കിയത്. ഇയാള്‍ പിന്നീട് കോടതിയില്‍ കീഴടങ്ങി. കവര്‍ന്ന സ്വര്‍ണത്തിന്റെ ഒരുഭാഗം വിറ്റു കൊടുക്കുകയും പ്രതികള്‍ക്ക് കര്‍ണാടകയില്‍ ഒളിത്താവളം ഒരുക്കുകയും ചെയ്ത നിജീഷ് പിന്നീട് കോഴിക്കോട് റെയില്‍വേ സ്റ്റേഷന്‍ പരിസരത്തുനിന്ന് പിടിയിലായി. റിഹേഴ്സലിനുശേഷമാണ് പ്രതികള്‍ കവര്‍ച്ച നടത്തിയതെന്നും കവര്‍ന്ന സ്വര്‍ണത്തിന്റെ ഒരുഭാഗം പിടിച്ചെടുത്തതായും അന്വേഷണത്തിന് മേല്‍നോട്ടം വഹിക്കുന്ന ടൗണ്‍ അസി.കമീഷണര്‍ പി.ബിജുരാജ് പറഞ്ഞു.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

മൂന്നാം പിണറായി സർക്കാരെന്ന ചീട്ടുകൊട്ടാരം ജനങ്ങൾ തകർത്തെറിഞ്ഞു ; ജോസഫ് എം.പുതുശ്ശേരി

0
തിരുവല്ല : ജനായത്തവും ജനക്ഷേമവും മറന്ന് അമിതാധികാര പ്രയോഗത്തിലൂടെ ജനങ്ങളെ അടക്കി...

ഇടുക്കി മറയൂരിലെ സ്വകാര്യഭൂമിയിൽ കാട്ടാന ചെരിഞ്ഞ നിലയിൽ

0
ഇടുക്കി: ഇടുക്കി മറയൂരിൽ സ്വകാര്യഭൂമിയിൽ കാട്ടാന ചരിഞ്ഞ നിലയിൽ. ഇന്നുച്ചയോടെയാണ് കാട്ടാനയുടെ...

ഗവ. ആയുർവേദ ആശുപത്രിയുടെ ആഭിമുഖ്യത്തിൽ അന്താരാഷ്ട്ര യോഗാ ദിനാചരണം നടത്തി

0
പത്തനംതിട്ട : ഗവ. ആയുർവേദ ആശുപത്രിയുടെ ആഭിമുഖ്യത്തിൽ നടത്തിയ അന്താരാഷ്ട്ര യോഗാ...

വിദ്യാര്‍ത്ഥികള്‍ക്ക് പഠനത്തിൽ മാത്രമല്ല ആരോഗ്യത്തിലും ശ്രദ്ധ വേണം ; ഡോ. രഞ്ജിത് ബേബി ജോസഫ്

0
വീണ്ടും ഒരു അധ്യയനവർഷം തുടങ്ങുകയായി. എന്നാൽ സ്കൂൾ തുറക്കുന്നത് മഴക്കാലത്തായതിനാൽ പലപ്പോഴും...