കോഴിക്കോട്, മലപ്പുറം, കാസർഗോഡ് സ്വദേശികൾ മലദ്വാരത്തിൽ സ്വർണ്ണമെത്തിച്ചപ്പോൾ നാലാമൻ പരീക്ഷിച്ചത് പുതിയ രീതി

For full experience, Download our mobile application:
Get it on Google Play

കൊച്ചി : രാജ്യാന്തര വിമാനത്താളവത്തിൽ നിന്നും വീണ്ടും സ്വർണ്ണവേട്ട. നാല് യാത്രക്കാരിൽ നിന്നായി ഒന്നരക്കോടിയുടെ സ്വർണ്ണമാണ് അധികൃതർ പിടികൂടിയത്. കഴിഞ്ഞ ദിവസം പുലർച്ചെ ദുബായിൽ നിന്നുള്ള വിമാനത്തിൽ എത്തിയവരുടെ പക്കൽ നിന്നുമാണ് കസ്റ്റംസ് എയർ ഇൻ്റലിജൻസ് വിഭാഗം സ്വർണ്ണം പിടികൂടിയത്. പിടികൂടിയ സ്വർണ്ണത്തിന് കേരള വിപണിയിൽ ഒന്നരക്കോടിയോളം മതിപ്പു വിലയുണ്ടെന്നാണ് അധികൃതർ വ്യക്തമാക്കുന്നതും.

കോഴിക്കോട്, മലപ്പുറം, കാസർഗോഡ് സ്വദേശികൾ മലദ്വാരത്തിലും അടിവസ്ത്രത്തിലുമാണ് സ്വർണ്ണം കടത്തിയത്. വ്യത്യസ്ത രീതിയിലാണ് ഇവർ സ്വർണ്ണം കേരളത്തിലേക്ക് കൊണ്ടുവന്നത്. കോഴിക്കോട് സ്വദേശിയിൽ നിന്ന് 1783 ഗ്രാം സ്വർണ്ണമാണ് അധികൃതർ പിടികൂടിയത്. അതേസമയം മലപ്പുറം സ്വദേശിയിൽ നിന്ന് 1140 ഗ്രാാം സ്വർണ്ണവും കസ്റ്റംസ് പിടിച്ചെടുത്തു. കാസർകോട് സ്വദേശിയായ ഒരാളിൽ നിന്ന് പേസ്റ്റ് രൂപത്തിലാക്കിയ സ്വർണ്ണമാണ് പിടികൂടിയത്. 117 ഗ്രാം സ്വർണ്ണമാണ് പേസ്റ്റ് രൂപത്തിലാക്കി ഇയാൾ കേരളത്തിലേക്ക് കടത്താൻ ശ്രമിച്ചത്.

വ്യത്യസ്തമായ രീതി പരീക്ഷിച്ചുകൊണ്ടാണ് ഇക്കൂട്ടത്തിൽ നാലാമൻ സ്വർണ്ണം കടത്തിയത്. സ്വർണ്ണം പൊടി രൂപത്തിലാക്കി ബേസ് ബോർഡ് പെട്ടിയിലൊളിപ്പിച്ചാണ് ഇയാൾ കടത്താൻ ശ്രമിച്ചത്. ഇത്തരത്തിൽ കടത്താൻ ശ്രമിച്ച 200 ഗ്രാം സ്വർണ്ണമാണ് കസ്റ്റംസ് പിടികൂടിയത്. കേരളതത്തിൽ ആദ്യമായാണ് ഇത്തരത്തിൽ സ്വർണം കൊണ്ടുവരുന്നതെന്നും കസ്റ്റംസ് വ്യക്തമാക്കി. ആദ്യത്തെ മൂന്നുപേരും മലദ്വാരത്തിലും അടിവസ്ത്രത്തിനകത്തും സ്വർണം പേസ്റ്റ് രൂപത്തിലാക്കിയാണ് കടത്താൻ ശ്രമിച്ചത്. തിരിച്ചറിയാതിരിക്കാൻ അടിവസ്ത്രത്തിൽ പ്രത്യേക മാസ്‌ക് പിടിപ്പിച്ചിരുന്നുവെന്നും ഉദ്യോഗസ്ഥർ വെളിപ്പെടുത്തി.

സംസ്ഥാനത്ത് 24 മണിക്കുറിനുള്ളിലാണ് വ്യത്യസ്ത സംഭവങ്ങളിലായി സ്വർണ്ണക്കടത്തൽ പിടികൂടുന്നത്. ഒന്നരക്കോടിയുടെ സ്വർണ്ണമാണ് കസ്റ്റംസ് കുറഞ്ഞ സമയത്തിനുള്ളിൽ പിടികൂടിയതും. സ്വർണ്ണം കടത്തുന്നതിന് വ്യത്യസ്ത രീതികൾ പരീക്ഷിക്കപ്പെടുന്നത് ഈ അടുത്ത കാലത്ത് വ്യാപകമാകുകയാണ്. അടിവസ്ത്രത്തിൽ ഒളിപ്പിച്ച് സ്വർണ്ണം കടത്താൻ ശ്രമിച്ചയാൾ ട്രിച്ചി വിമാനത്താവളത്തിൽ പിടിയിലായത് മൂന്നു ദിവസം മുമ്പാണ്. 15 ലക്ഷം രൂപ വിലമതിക്കുന്ന സ്വർണമാണ് സിംഗപ്പൂരിൽ നിന്ന് ഇൻഡിഗോ വിമാനത്തിൽ എത്തിയ യാത്രക്കാരൻ കടത്താൻ ശ്രമിച്ചത്. രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ കസ്റ്റംസ് ഉദ്യോഗസ്ഥരാണ് ഇയാളെ പിടികൂടിയത്.

ആദ്യ പരിശോധനയിൽ സ്വർണ്ണം കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. എന്നാൽ സംശയത്തിൻ്റെ അടിസ്ഥാത്തിൽ അടിവസ്ത്രം പരിശോധിച്ചപ്പോഴാണ് സ്വർണ്ണം കണ്ടെത്തിയത്. ഒരുമിച്ച് തുന്നിക്കെട്ടിയ രണ്ട് പാളികൾക്കിടയിലാണ് പാക്കറ്റ് ഒളിപ്പിച്ചിരുന്നത്. 301 ഗ്രാം ഭാരമുള്ള 24 കാരറ്റ് സ്വർണ്ണമാണ് പാക്കറ്റുകളിൽ ഉണ്ടായിരുന്നതെന്നാണ് വിവരം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മണ്ഡലപുനർനിർണയ വിഷയത്തിൽ സംസ്ഥാന താൽപ്പര്യം ബലികഴിച്ചു ; വിജയ് സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ഉദയനിധി...

0
ചെന്നൈ: നിർദ്ദിഷ്ട മണ്ഡല പുനർനിർണയ വിഷയത്തിൽ സംസ്ഥാനത്തിന്റെ ഔദ്യോഗിക നിലപാടിനെ ചൊല്ലി...

വള്ളം നങ്കൂരമിട്ടശേഷം കരയിലേക്ക് നീന്തിവന്ന മത്സ്യത്തൊഴിലാളി മുങ്ങിമരിച്ചു

0
കന്യാകുമാരി : വള്ളം നങ്കൂരമിട്ടശേഷം കരയിലേക്ക് നീന്തിവന്ന രണ്ട് തൊഴിലാളികളിൽ...

ഓണത്തിന് സപ്ലൈക്കോ സര്‍വസജ്ജമെന്ന് ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ്

0
തിരുവനന്തപുരം: ഓണത്തിന് സപ്ലൈക്കോ സര്‍വസജ്ജമെന്ന് ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ്. ലഭ്യത...

ഓപ്പറേഷന്‍ തൂഫാന് രാഷ്ട്രീയം ഇല്ല : രമേശ് ചെന്നിത്തല

0
കൊടുങ്ങല്ലൂർ : പുതിയ തലമുറയെ ലഹരിയുടെ കരാളഹസ്തങ്ങളിൽ നിന്ന് രക്ഷിക്കാനുള്ള...