സ്വർണകടത്ത് കേസിലെ പ്രതികളെ ഫോണിൽ വിളിച്ചത് ഔദ്യോഗിക ആവശ്യത്തിനെന്ന് കെ അയ്യപ്പന്‍റെ മൊഴി

For full experience, Download our mobile application:
Get it on Google Play

കൊച്ചി : സ്വർണകടത്ത് കേസിലെ പ്രതികളെ ഫോണിൽ വിളിച്ചത് ഔദ്യോഗിക ആവശ്യത്തിനെന്ന് സ്പീക്കറുടെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി കെ അയ്യപ്പന്‍റെ മൊഴി. ഫോൺ വിളിച്ചതിലേറെയും ഷാർജ ഭരണാധികാരി എത്തിയപ്പോഴും കാർബൺ ഡോക്ടറുടെ ഉദ്ഘാടന സമയത്തുമായിരുന്നു. ഔദ്യോഗിക പരിപാടികളിൽ വ്യക്തത വരുത്തുന്നതിന് വേണ്ടിയാണ്  ഫോൺകോളുകളെന്നായിരുന്നു കെ അയ്യപ്പന്‍റെ വിശദീകരണം. കസ്റ്റംസ് ഇത് പരിശോധിക്കുന്നുണ്ട്. മൊഴി വിശദമായി പരിശോധിച്ച ശേഷം മാത്രം ആവശ്യമെങ്കിൽ അയ്യപ്പനെ വീണ്ടും വിളിക്കുമെന്നും നിലവിലെ വിശദീകരണം തൃപ്തികരമെന്നും കസ്റ്റംസ് അറിയിച്ചു.

സ്വർണ കടത്ത് കേസിലെ പ്രതികളായ സ്വപ്നയേയും സരിതിനേയും സ്പീക്കറുടെ അസിസ്റ്റന്റ് സെക്രട്ടറി അയ്യപ്പൻ 24 തവണ വിളിച്ചിരുന്നതായി കസ്റ്റംസ് കണ്ടെത്തിയിരുന്നു. ഇവരെ ഫോൺ വിളിച്ചത് സ്പീക്കർ പങ്കെടുത്ത പരിപാടികൾ സംബന്ധിച്ച് വ്യക്തത വരുത്തുന്നതിനു വേണ്ടി എന്ന് അയ്യപ്പൻ മൊഴി നൽകി.
ഷാർജ ഭരണാധികാരി എത്തിയപ്പോഴും, സന്ദീപിനെ സ്ഥാപനമായ കാർബൺ ഡോക്ടറുടെ ഉദ്ഘാടന സമയത്തും ആയിരുന്നു ഫോൺ വിളിച്ചത്. അയ്യപ്പൻ എതിരായ കോൺസുലേറ്റിലെ ഡ്രൈവർമാരുടെ മൊഴിയിൽ കഴമ്പില്ലെന്നും കസ്റ്റംസ് പറയുന്നു. അതേസമയം, ഡോളർ കടത്ത് കേസിൽ സ്പീക്കർ ചോദ്യം ചെയ്യുന്നതിനു മുന്നോടിയായി കസ്റ്റംസ് നിയമ ഉപദേശം തേടി.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

മണി മ്യൂൾ അക്കൗണ്ടുകൾക്കെതിരെ ഹൈക്കോടതിയുടെ കടുത്ത നിലപാട്; ഹർജിക്കാരിക്കെതിരെ എഫ്‌ഐആർ

0
കൊച്ചി: മണി മ്യൂള്‍ അക്കൗണ്ടുകള്‍ക്ക് എതിരെ കര്‍ശനമായ നടപടി നിര്‍ദേശിച്ച് കേരള...

ഹോർമൂസ് വിവാദത്തിൽ ട്രംപിന്റെ പുതിയ നീക്കം; പ്രഖ്യാപനത്തിൽ നിന്ന് പിന്മാറി

0
വാഷിങ്ടൺ: ഹോർമുസ് കടലിടുക്കിലൂടെ കടന്നുപോകുന്ന ചരക്കുകപ്പലുകൾക്ക് 20 ശതമാനം 'റീഇംബഴ്‌സ്‌മെന്റ് ഫീസ്'...

പാലക്കാട് ഡി.എം.എഫ് നേതാക്കൾ വീണ്ടും സിപിഐഎമ്മിൽ; പി.കെ. ശശിക്ക് തിരിച്ചടി

0
പാലക്കാട്: പി കെ ശശിയുടെ നേതൃത്വത്തില്‍ രൂപീകരിച്ച ഡിഎംഎഫ് പാലക്കാട് മണ്ഡലം...

ആംബുലൻസിലെ സ്ട്രോബ് ലൈറ്റുകൾ മറ്റ് വാഹനങ്ങളിൽ; അനധികൃത മോഡിഫിക്കേഷനെതിരെ ഹൈക്കോടതി

0
കൊച്ചി: വാഹനങ്ങളിലെ അനധികൃത മോഡിഫിക്കേഷനെതിരെ കടുത്ത നിലപാട് സ്വീകരിച്ച് ഹൈക്കോടതി. സ്വമേധയാ...