സ്വർണകടത്ത് കേസിലെ പ്രതികളെ ഫോണിൽ വിളിച്ചത് ഔദ്യോഗിക ആവശ്യത്തിനെന്ന് കെ അയ്യപ്പന്‍റെ മൊഴി

For full experience, Download our mobile application:
Get it on Google Play

കൊച്ചി : സ്വർണകടത്ത് കേസിലെ പ്രതികളെ ഫോണിൽ വിളിച്ചത് ഔദ്യോഗിക ആവശ്യത്തിനെന്ന് സ്പീക്കറുടെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി കെ അയ്യപ്പന്‍റെ മൊഴി. ഫോൺ വിളിച്ചതിലേറെയും ഷാർജ ഭരണാധികാരി എത്തിയപ്പോഴും കാർബൺ ഡോക്ടറുടെ ഉദ്ഘാടന സമയത്തുമായിരുന്നു. ഔദ്യോഗിക പരിപാടികളിൽ വ്യക്തത വരുത്തുന്നതിന് വേണ്ടിയാണ്  ഫോൺകോളുകളെന്നായിരുന്നു കെ അയ്യപ്പന്‍റെ വിശദീകരണം. കസ്റ്റംസ് ഇത് പരിശോധിക്കുന്നുണ്ട്. മൊഴി വിശദമായി പരിശോധിച്ച ശേഷം മാത്രം ആവശ്യമെങ്കിൽ അയ്യപ്പനെ വീണ്ടും വിളിക്കുമെന്നും നിലവിലെ വിശദീകരണം തൃപ്തികരമെന്നും കസ്റ്റംസ് അറിയിച്ചു.

സ്വർണ കടത്ത് കേസിലെ പ്രതികളായ സ്വപ്നയേയും സരിതിനേയും സ്പീക്കറുടെ അസിസ്റ്റന്റ് സെക്രട്ടറി അയ്യപ്പൻ 24 തവണ വിളിച്ചിരുന്നതായി കസ്റ്റംസ് കണ്ടെത്തിയിരുന്നു. ഇവരെ ഫോൺ വിളിച്ചത് സ്പീക്കർ പങ്കെടുത്ത പരിപാടികൾ സംബന്ധിച്ച് വ്യക്തത വരുത്തുന്നതിനു വേണ്ടി എന്ന് അയ്യപ്പൻ മൊഴി നൽകി.
ഷാർജ ഭരണാധികാരി എത്തിയപ്പോഴും, സന്ദീപിനെ സ്ഥാപനമായ കാർബൺ ഡോക്ടറുടെ ഉദ്ഘാടന സമയത്തും ആയിരുന്നു ഫോൺ വിളിച്ചത്. അയ്യപ്പൻ എതിരായ കോൺസുലേറ്റിലെ ഡ്രൈവർമാരുടെ മൊഴിയിൽ കഴമ്പില്ലെന്നും കസ്റ്റംസ് പറയുന്നു. അതേസമയം, ഡോളർ കടത്ത് കേസിൽ സ്പീക്കർ ചോദ്യം ചെയ്യുന്നതിനു മുന്നോടിയായി കസ്റ്റംസ് നിയമ ഉപദേശം തേടി.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ജനറൽ ആശുപത്രിക്ക് മുന്നിൽ പഞ്ചായത്ത് വാഹനവും കെഎസ്ആർടിസി ബസും കൂട്ടിമുട്ടി അപകടം

0
തിരുവനന്തപുരം: നഗരത്തിൽ ജനറൽ ആശുപത്രിക്ക് സമീപം കെഎസ്ആർടിസി ബസും വെള്ളത്തൂവൽ പഞ്ചായത്തിന്‍റെ...

ഖജനാവിൽ പൂച്ച പെറ്റ് കിടക്കുകയായിരുന്നില്ല ; മുൻ സർക്കാർ ബാക്കിവെച്ചത് 5263 കോടി രൂപയെന്ന്...

0
തിരുവനന്തപുരം: 2026 ഏപ്രിലിൽ ഖജനാവിൽ ഉണ്ടായിരുന്നത് 5263 കോടിയെന്ന് കണക്കുകൾ. നേരത്തെ ഖജനാവിൽ...

ഒൻപതാം ക്ലാസുകാരെയും വട്ടംകറക്കി സി.ബി.എസ്.ഇ ; പുസ്തക വിതരണം അനിശ്ചിതത്വത്തിൽ

0
തൃശ്ശൂർ : പ്ലസ്ടു പരീക്ഷാ വിവാദങ്ങളുടെ ചൂടാറും മുൻപേ പുതിയ അധ്യയന...

പാലക്കാട് കുടിവെള്ള ടാങ്കിൽ പട്ടിയുടെ ജഡം ; പോലീസിൽ പരാതി നൽകി നാട്ടുകാർ

0
പാലക്കാട്: പാലക്കാട് കണ്ണാടി പഞ്ചായത്തിലെ കൊല്ലങ്കോട്ട് പറമ്പിൽ പട്ടിയെ കൊന്ന് കുടിവെള്ള...