Thursday, July 3, 2025 9:32 am

വിവാദ നായികയുടെ ഇടപെടല്‍ സമ്മതിച്ച് ജലീല്‍ ; കോണ്‍സുല്‍ ജനറല്‍ തന്നെ ബന്ധപ്പെട്ടത് സ്വപ്ന മുഖേനെ

For full experience, Download our mobile application:
Get it on Google Play

കൊച്ചി : മതഗ്രന്ഥങ്ങള്‍ സ്വീകരിക്കുന്നതു സംബന്ധിച്ച് യു.എ.ഇ. കോണ്‍സല്‍ ജനറല്‍ തന്നെ ബന്ധപ്പെട്ടതു സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷ് മുഖേനയെന്നു മന്ത്രി കെ.ടി. ജലീല്‍. യു.എ.ഇ. സര്‍ക്കാരിന്റെ പ്രസിദ്ധീകരണമാണെന്നും ജീവകാരുണ്യപ്രവര്‍ത്തനത്തിന്റെ ഭാഗമാണെന്നും പറഞ്ഞാണു സ്വപ്‌ന വിളിച്ചതെന്നും ജലീല്‍ എന്‍.ഐ.എക്കു മൊഴി നല്‍കി. മതഗ്രന്ഥങ്ങള്‍ അങ്ങോട്ട് ആവശ്യപ്പെട്ടതല്ല.
തന്റെ മണ്ഡലത്തിലെ സംഘടനകളോ സ്ഥാപനങ്ങളോ ആവശ്യപ്പെട്ടിട്ടില്ല. കോണ്‍സല്‍ ജനറലാണു കോണ്‍സുലേറ്റിലെ പി.ആര്‍.ഒ. ആയിരുന്ന സ്വപ്‌ന മുഖേന തന്നെ ബന്ധപ്പെട്ടത്. അതുകൊണ്ടാണു കൂടുതല്‍ അന്വേഷിക്കാതെ ഗ്രന്ഥങ്ങള്‍ കൈപ്പറ്റിയതെന്നും ജലീല്‍ മൊഴി നല്‍കി. ഇതോടെ, സ്വര്‍ണക്കടത്ത് കേസില്‍ അദ്ദേഹത്തെ സാക്ഷിയാക്കാന്‍ സാധ്യതയേറി. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനു നല്‍കിയ മൊഴിതന്നെയാണു ജലീല്‍ എന്‍.ഐ.എയോടും ആവര്‍ത്തിച്ചത്. രാവിലെ ആറിനു തുടങ്ങിയ ചോദ്യംചെയ്യല്‍ എട്ടുമണിക്കൂര്‍ നീണ്ടു. ആവശ്യം വന്നാല്‍ വീണ്ടും വിളിപ്പിക്കുമെന്നും എന്‍.ഐ.എ. അറിയിച്ചു.

നയതന്ത്രമാര്‍ഗത്തില്‍ ഗ്രന്ഥങ്ങള്‍ കൊണ്ടുവന്നതില്‍ ചട്ടലംഘനമുണ്ടെങ്കില്‍ പരിശോധിക്കേണ്ടതു കസ്റ്റംസാണ്. 20 ലക്ഷം രൂപയില്‍ താഴെ മൂല്യമുള്ള വസ്തുക്കള്‍ നയതന്ത്രമാര്‍ഗത്തില്‍ കൊണ്ടുവരാന്‍ സംസ്ഥാന പ്രോട്ടോക്കോള്‍ ഓഫീസറുടെയും മൂല്യം അതിലേറെയെങ്കില്‍ വിദേശകാര്യ മന്ത്രാലയത്തിന്റെയും അനുമതിവേണം. വിമാനത്താവളത്തില്‍നിന്നു പാഴ്‌സല്‍ വിട്ടുകൊടുക്കുന്നതു കസ്റ്റംസാണ്. പ്രോട്ടോക്കോള്‍ ഓഫീസര്‍ക്ക് അപേക്ഷ നല്‍കേണ്ടതു കോണ്‍സല്‍ ജനറലും. ഇക്കാര്യത്തില്‍ താനോ തന്റെ ഓഫീസോ ഒരു ശിപാര്‍ശയും നല്‍കിയിട്ടില്ലെന്നു ജലീല്‍ മൊഴി നല്‍കി.

കേന്ദ്രസര്‍ക്കാരിന്റെ അനുമതിയില്ലാതെ പാഴ്‌സല്‍ സ്വീകരിച്ചതു പ്രോട്ടോക്കോള്‍ ലംഘനമല്ലേയെന്ന ചോദ്യത്തിന്, യു.എ.ഇ. കോണ്‍സുലേറ്റ് കൊണ്ടുവന്നതായതിനാല്‍ അക്കാര്യം പരിശോധിച്ചില്ലെന്നായിരുന്നു മറുപടി. കേന്ദ്ര ഏജന്‍സിയായ കസ്റ്റംസാണു പാഴ്‌സലുകള്‍ വിട്ടുകൊടുത്തതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇക്കാര്യത്തിനായി താന്‍ കസ്റ്റംസിനെ ബന്ധപ്പെട്ടിട്ടുമില്ല.

മതഗ്രന്ഥം യു.എ.ഇ. സര്‍ക്കാരിന്റെ പ്രസിദ്ധീകരണമായതിനാല്‍ തുച്ഛമായ ഡ്യൂട്ടിയടച്ച് കൊണ്ടുവരാമല്ലോയെന്ന് അന്വേഷണസംഘം ആരാഞ്ഞു. അക്കാര്യത്തില്‍ കേന്ദ്രാനുമതി ലഭിക്കാനും പ്രയാസമില്ല. എന്നാല്‍, മതഗ്രന്ഥം കൊണ്ടുവന്നതു കോണ്‍സല്‍ ജനറലിന്റെ പൂര്‍ണ ഉത്തരവാദിത്വത്തില്‍ ആണെന്നു ജലീല്‍ ആവര്‍ത്തിച്ചു. കൊണ്ടുവന്ന പാഴ്‌സലുകളിലെ തൂക്കവ്യത്യാസത്തെപ്പറ്റി അറിയില്ലെന്നും ജലീല്‍ പറഞ്ഞതായാണു സൂചന.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

നടപടി മുന്നിൽ കണ്ട് വകുപ്പ് ചുമതല സഹപ്രവർത്തകന് കൈമാറി, ഏത് ശിക്ഷയും ഏറ്റുവാങ്ങും :...

0
തിരുവനന്തപുരം : നടപടി മുന്നിൽ കണ്ട് യൂറോളജി വകുപ്പിന്റെ ചുമതലയും രേഖകളും...

കൊച്ചിയിൽ ലഹരി വേട്ട ; 203 ഗ്രാം എം.ഡി.എം.എ പിടികൂടി

0
കൊച്ചി : കൊച്ചിയിൽ ലഹരി വേട്ടയിൽ 203 ഗ്രാം എം.ഡി.എം.എ പിടികൂടി....

പാറമട വിഷയം ; 54 ദിവസം അവധിയെടുത്ത മലയാലപ്പുഴ പഞ്ചായത്ത്‌ സെക്രട്ടറിക്ക്‌ സ്ഥലം...

0
മലയാലപ്പുഴ : പാറമടയ്ക്ക് അനുമതി നൽകുന്നതുമായി ബന്ധപ്പെട്ട സമ്മർദ്ദം...

ഉപതിരഞ്ഞെടുപ്പ് പശ്ചാത്തലത്തില്‍ തനിക്കെതിരെ രൂക്ഷമായ സൈബര്‍ ആക്രമണം നടന്നെന്ന് എം സ്വരാജ്

0
മലപ്പുറം : നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ് പശ്ചാത്തലത്തില്‍ തനിക്കെതിരെ രൂക്ഷമായ സൈബര്‍ ആക്രമണം...