സ്വർണക്കടത്ത് : പ്രതികൾക്ക് വൻനിക്ഷേപം

For full experience, Download our mobile application:
Get it on Google Play

കൊച്ചി : സ്വർണക്കടത്തു കേസിൽ സ്വപ്ന സുരേഷ് അടക്കമുള്ള പ്രതികൾക്ക്  വൻ സാമ്പത്തിക നിക്ഷേപവും രഹസ്യ ബാങ്ക് ലോക്കറുകളുമുണ്ടെന്നും അവ കണ്ടെത്തി പരിശോധന തുടങ്ങിയെന്നും എൻഐഎ കോടതിയെ അറിയിച്ചു. പ്രതികൾ രാജ്യത്തിന്റെ സമ്പദ്ഘടന തകർക്കാനുള്ള ഗൂഢാലോചനയിൽ പങ്കാളികളാണെന്നും അന്വേഷണസംഘം ബോധിപ്പിച്ചു. സ്വപ്ന സുരേഷ്, സന്ദീപ് നായർ എന്നിവരുടെ കുറ്റസമ്മതമൊഴികൾ അടങ്ങുന്ന റിമാൻഡ് റിപ്പോർട്ടിലാണ് എൻഐഎ ഇക്കാര്യം പറയുന്നത്. രഹസ്യവിവരങ്ങളുമായി സ്വപ്നയുടെ 6 ഫോണുകളും 2 ലാപ്ടോപ്പുകളും കണ്ടെത്തി. ഫെയ്സ് ലോക്കുള്ള 2 ഫോണുകളിൽ നിന്നു ഗൂഢാലോചനയുടെ തെളിവുകൾ ലഭിച്ചു. മായ്ച്ചുകളഞ്ഞ സന്ദേശങ്ങൾ സൈബർ ഫൊറൻസിക് വിദഗ്ധരുടെ സഹായത്തോടെ വീണ്ടെടുക്കാൻ ശ്രമിക്കുന്നു.

ദേശവിരുദ്ധ ബന്ധമുള്ള കെ.ടി. റമീസാണു സൂത്രധാരൻ. വിദേശബന്ധങ്ങളുള്ള ഇയാൾക്കു വേറെയും സ്വർണക്കടത്തു ശൃംഖലകളുണ്ട്. കസ്റ്റംസിന്റെ ചോദ്യം ചെയ്യൽ പൂർത്തിയായ ശേഷം റമീസിനെ എൻഐഎ കസ്റ്റഡിയിൽ വാങ്ങി അന്വേഷണം തുടരും. ലോക്ഡൗൺ കാലത്തു നയതന്ത്ര ചാനൽ വഴി പരമാവധി സ്വർണം ഇന്ത്യയിലെത്തിക്കണമെന്നു നിർദേശിച്ചതും ഒത്താശ ചെയ്തതും റമീസാണ്. ഈ സ്വർണം ദേശവിരുദ്ധ പ്രവർത്തനങ്ങൾക്കു വിനിയോഗിച്ചതിന്റെ പ്രാഥമിക തെളിവുകളുടെ അടിസ്ഥാനത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്നും അന്വേഷണ ഉദ്യോഗസ്ഥൻ ഡിവൈഎസ്പി സി.രാധാകൃഷ്ണപിള്ള അറിയിച്ചു. മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറിനെതിരേ പ്രതികൂല പരാമർശങ്ങളൊന്നും റിമാൻഡ് റിപ്പോർട്ടിലില്ല.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

മണി മ്യൂൾ അക്കൗണ്ടുകൾക്കെതിരെ ഹൈക്കോടതിയുടെ കടുത്ത നിലപാട്; ഹർജിക്കാരിക്കെതിരെ എഫ്‌ഐആർ

0
കൊച്ചി: മണി മ്യൂള്‍ അക്കൗണ്ടുകള്‍ക്ക് എതിരെ കര്‍ശനമായ നടപടി നിര്‍ദേശിച്ച് കേരള...

ഹോർമൂസ് വിവാദത്തിൽ ട്രംപിന്റെ പുതിയ നീക്കം; പ്രഖ്യാപനത്തിൽ നിന്ന് പിന്മാറി

0
വാഷിങ്ടൺ: ഹോർമുസ് കടലിടുക്കിലൂടെ കടന്നുപോകുന്ന ചരക്കുകപ്പലുകൾക്ക് 20 ശതമാനം 'റീഇംബഴ്‌സ്‌മെന്റ് ഫീസ്'...

പാലക്കാട് ഡി.എം.എഫ് നേതാക്കൾ വീണ്ടും സിപിഐഎമ്മിൽ; പി.കെ. ശശിക്ക് തിരിച്ചടി

0
പാലക്കാട്: പി കെ ശശിയുടെ നേതൃത്വത്തില്‍ രൂപീകരിച്ച ഡിഎംഎഫ് പാലക്കാട് മണ്ഡലം...

ആംബുലൻസിലെ സ്ട്രോബ് ലൈറ്റുകൾ മറ്റ് വാഹനങ്ങളിൽ; അനധികൃത മോഡിഫിക്കേഷനെതിരെ ഹൈക്കോടതി

0
കൊച്ചി: വാഹനങ്ങളിലെ അനധികൃത മോഡിഫിക്കേഷനെതിരെ കടുത്ത നിലപാട് സ്വീകരിച്ച് ഹൈക്കോടതി. സ്വമേധയാ...