മുംബൈയിൽ നിന്ന് സ്വർണം കൊണ്ടുവരുന്നതായി വിവരം ലഭിച്ചു, ഫോളോ ചെയ്ത് കവർച്ച ; 3 പേർ അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

മംഗളൂരു : മഹാരാഷ്ട്രയിൽ നിന്ന് പയ്യന്നൂരിലേക്ക് വരികയായിരുന്ന സ്വർണവ്യാപാരിയെയും കുടുംബത്തെയും ദേശീയപാതയിൽ തടഞ്ഞുനിർത്തി തട്ടിക്കൊണ്ടുപോയി 180 ഗ്രാം സ്വർണാഭരണങ്ങളും മൊബൈൽ ഫോണുകളും കവർന്ന കേസിൽ മൂന്നുപേരെ മംഗളൂരു സിറ്റി പൊലീസ് അറസ്റ്റ് ചെയ്തു. കണ്ണൂർ പാതിരിയാട് സ്വദേശി ആർ.കെ. നിമിൽ (37), കുടക് ഹക്കാത്തൂർ സ്വദേശി ഇർഷാദ് (40), മടിക്കേരി സ്വദേശി മുസ്തഫ (49) എന്നിവരാണ് പിടിയിലായത്. കേസിൽ ആകെ 16 പ്രതികളാണുള്ളതെന്നും ബാക്കി 13 പേർക്കായി തിരച്ചിൽ ഊർജിതമാക്കിയതായും പൊലീസ് അറിയിച്ചു. പനമ്പൂർ പൊലീസ് ഇൻസ്പെക്ടർ സലീം അബ്ബാസിന്റെ നേതൃത്വത്തിലുള്ള സംഘം കണ്ണൂർ ചാലയിൽ നിന്നാണ് നിമിലിനെ കഴിഞ്ഞ ദിവസം പിടികൂടിയത്.

സബ് ഇൻസ്പെക്ടർ ജ്ഞാനശേഖറിന്റെ നേതൃത്വത്തിലുള്ള മറ്റൊരു സംഘം കുടകിലെ പൊന്നംപേട്ടിൽ നിന്ന് ഇർഷാദിനെ കസ്റ്റഡിയിലെടുത്തു. പ്രതികൾക്ക് വാഹനം സൗകര്യപ്പെടുത്തി നൽകിയതിനാണ് മുസ്തഫയെ അറസ്റ്റ് ചെയ്തത്. ജൂൺ 29-ന് പുലർച്ചെ 2.45 ന് ദേശീയപാത 66 ൽ സൂറത്കലിനും ബൈക്കമ്പാടിക്കും ഇടയിലായിരുന്നു കവർച്ച നടന്നത്. പയ്യന്നൂരിൽ സ്വർണവ്യാപാരം നടത്തുന്ന മഹാരാഷ്ട്ര സ്വദേശി വികാസ് സുബ്ബറാവു ധനാവാഡെ (44), ഭാര്യ, മകൻ എന്നിവർ സഞ്ചരിച്ചിരുന്ന കാർ മൂന്ന് വാഹനങ്ങളിലായെത്തിയ സംഘം ബൈക്കമ്പാടിയിൽ വച്ച് തടയുകയായിരുന്നു. വികാസിനെ കാറിൽ നിന്ന് വലിച്ച് പുറത്തിറക്കി മർദിച്ച ശേഷം ഭാര്യയും മകനും ഉള്ളിലിരിക്കെ പ്രതികൾ കാറുമായി കടന്നുകളഞ്ഞു.

പിന്നീട് ഇവരെ കൂളൂരിൽ ഇറക്കിവിട്ട സംഘം കാറും കാറിലുണ്ടായിരുന്ന 180 ഗ്രാം സ്വർണാഭരണങ്ങളും രണ്ടു മൊബൈൽ ഫോണുകളുമായി രക്ഷപ്പെടുകയായിരുന്നു. തുടർന്ന് വികാസ് പനമ്പൂർ പൊലീസിൽ പരാതി നൽകി. അന്വേഷണത്തിനിടെ ജൂൺ 30ന് ബണ്ട്വാൾ പച്ചിനടുക്കയിൽ നിന്ന് ഉപേക്ഷിക്കപ്പെട്ട നിലയിൽ കാർ കണ്ടെത്തി. കാറിന്റെ സീറ്റുകൾ കുത്തിക്കീറിയ നിലയിലായിരുന്നു. മുംബൈയിൽ നിന്ന് വികാസ് പയ്യന്നൂരിലേക്ക് വൻതോതിൽ സ്വർണം കൊണ്ടുവരുന്നുണ്ടെന്ന് പ്രതികൾക്ക് രഹസ്യവിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ മുംബൈ മുതൽ പ്രതികൾ ഇവരെ പിന്തുടരുകയും സൂറത്കലിൽ വച്ച് കവർച്ച നടത്തുകയുമായിരുന്നു. പ്രതികൾ ഉപയോഗിച്ച നാല് കാറുകളിൽ ഒന്ന് പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. എസിപിമാരായ കെ. ശ്രീകാന്ത്, മനോജ് കുമാർ എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ജന്തർ മന്തർ സമരവേദിയിൽ യൂണിഫോമിലെ ‘രാജി’ പ്രഖ്യാപിച്ച് പോലീസ് കോൺസ്റ്റബിൾ

0
ന്യൂഡൽഹി : ജന്തർ മന്തറിലെ വിദ്യാർത്ഥിപ്രതിഷേധത്തിനിടെ ഉത്തരാഖണ്ഡ് പോലീസ് കോൺസ്റ്റബിൾ...

തനിക്ക് ടൈഫോയ്ഡ് സ്ഥീരികരിച്ചതായി കോക്രോച്ച് ജനത പാർട്ടി സ്ഥാപകൻ അഭിജിത് ദീപ്കേ

0
ഡൽഹി : തനിക്ക് ടൈഫോയ്ഡ് സ്ഥീരികരിച്ചതായി കോക്രോച്ച് ജനത പാർട്ടി സ്ഥാപകൻ...

ജന്തർ മന്തറിൽ പ്രതിഷേധിക്കുന്ന വിദ്യാർത്ഥികൾക്കെതിരെ “ക്രൂരമായ നടപടികൾ” സ്വീകരിക്കുന്നുവെന്ന് രാഹുൽ ഗാന്ധി

0
ന്യൂഡൽഹി: നീറ്റ് പരീക്ഷാ ചോദ്യപേപ്പർ ചോർച്ചാ വിഷയത്തിൽ ഡൽഹിയിലെ ജന്തർ...

പി കെ ശ്രീമതിയുടെ മൊഴിയെടുത്ത് ആലക്കോട് സൈബർ പോലീസ് ; അന്വേഷണ ചുമതലയുള്ള ഐജിക്ക്...

0
തിരുവനന്തപുരം: വ്യാജവാർത്തയിൽ മുതിർന്ന സിപിഎം നേതാവ് പികെ ശ്രീമതിയുടെ മൊഴിയെടുത്ത് പോലീസ്....