എല്ലാ ജീവനക്കാരും ഡ്യൂട്ടിക്കെത്തണo ; രണ്ടും കൽപ്പിച്ച് ഗവർണർ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെയുള്ള പ്രതിഷേധം ശക്തമാക്കുന്നതിന്‍റെ ഭാഗമായുള്ള എല്‍ഡിഎഫിന്‍റെ രാജ്ഭവന്‍ മാര്‍ച്ച് ഇന്ന് നടക്കാനിരിക്കേ രണ്ടും കൽപ്പിച്ച് ഗവർണർ. ഒരു ലക്ഷം പേരുമായി എൽഡിഎഫ് നേതൃത്വത്തിലുള്ള വിദ്യാഭ്യാസ സംരക്ഷണ കൂട്ടായ്മ ഇന്ന് രാജ്ഭവൻ ഉപരോധിക്കുകയാണെങ്കിലും എല്ലാ ജീവനക്കാരും ഡ്യൂട്ടിക്കെത്തണമെന്ന് ഗവർണർ പ്രത്യേകം നിർദ്ദേശിച്ചു. ജീവനക്കാർക്ക് പ്രവേശിക്കാൻ പ്രധാന ഗേറ്റൊഴിവാക്കി മറ്റ് ഗേറ്റുകൾ ക്രമീകരിച്ചിട്ടുണ്ടെന്ന് ഗവർണറുടെ ഓഫീസിൽ നിന്നും അറിയിച്ചു. എല്ലാവരും തിരിച്ചറിയൽ കരുതണമെന്നും ഓഫീസിൽ നിന്നും നിർദ്ദേശമുണ്ട്.

ജോലിക്കെത്തുന്ന ജീവനക്കാരിൽ ആരെയെങ്കിലും തടയുകയാണെങ്കിൽ വിവരം തന്നെ അറിയിക്കണമെന്നും ഗവർണർ നിർദ്ദേശം നൽകിയിട്ടുണ്ട്. അതുപോലെതന്നെ ഉപരോധം കാരണം ഡ്യൂട്ടിക്കെത്താൻ കഴിയാത്തവരുടെ വിവരങ്ങൾ അറിയിക്കാനും ഗവർണർ നിർദ്ദേശം നൽകിക്കഴിഞ്ഞു. എൽഡിഎഫ് ഉപരോധത്തോട് അനുബന്ധിച്ച് എന്തെങ്കിലും ക്രമസമാധാന പ്രശ്നങ്ങളുണ്ടായാൽ വിശദവിവരം അറിയിക്കണമെന്നും ഇത് ഗൗരവമായിത്തന്നെ എടുക്കുമെന്നും ഗവർണർ ഉദ്യോഗസ്ഥരോട് വ്യക്തമാക്കിയിട്ടുണ്ട്.

ഗവർണറുടെ വിദ്യാഭ്യാസ നയങ്ങൾക്ക് എതിരെ ഒരു ലക്ഷം പേരെ അണിനിരത്തുമെന്ന് പ്രഖ്യാപിച്ച സമരം ഉദ്ഘാടനം ചെയ്യുന്നത് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയാണ്. അതേസമയം, ഗവര്‍ണര്‍ക്കെതിരായ രാജ്ഭവന്‍ പ്രതിഷേധത്തിന് മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കേണ്ടെന്നാണ് പാര്‍ട്ടി തീരുമാനിച്ചിരിക്കുന്നത്. എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍, സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ മാസ്റ്റര്‍, സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ തുടങ്ങിയവര്‍ മാര്‍ച്ചില്‍ പങ്കെടുക്കുമെന്നും എൽഡിഎഫ് അറിയിച്ചു.

ഉന്നത വിദ്യാഭ്യാസ മേഖലയെ സംരക്ഷിക്കുക, കേരളത്തിനെതിരായ നീക്കം ചെറുക്കുക എന്നീ മുദ്രാവാക്യങ്ങളുയര്‍ത്തിയാണ് മാര്‍ച്ച് സംഘടിപ്പിച്ചിരിക്കുന്നത്. ദേശീയതലത്തിലും പ്രതിഷേധം ചര്‍ച്ചയാക്കാനാണ് എല്‍ഡിഎഫ് തീരുമാനം. ഇതിന്റെ ഭാഗമായി ഡിഎംകെ രാജ്യസഭാ നേതാവ് തിരുച്ചി ശിവയെയും മാര്‍ച്ചില്‍ പങ്കെടുപ്പിക്കും.

നിങ്ങളുടെ ബിസിനസ് / സ്ഥാപനം ബ്രാന്‍ഡ് ചെയ്യുക
ദിനപ്പത്രങ്ങളിലെ പരസ്യത്തിന്റെ ആയുസ്സ് കേവലം നിമിഷങ്ങള്‍ മാത്രമാണ്, തന്നെയുമല്ല താലൂക്ക് തലത്തിലോ ജില്ല മുഴുവനോ പ്രസിദ്ധീകരിക്കുന്ന ആ ബ്ലാക്ക് ആന്‍ഡ് വൈറ്റ് പരസ്യത്തിന് നിങ്ങള്‍ നല്‍കുന്നത് വന്‍ തുകയാണ്. എന്നാല്‍ ഓണ്‍ ലൈന്‍ വാര്‍ത്താ ചാനലില്‍ നല്‍കുന്ന പരസ്യം ലോകമെങ്ങും കാണും, ഒരു നിമിഷത്തേക്കല്ല – ഒരു മാസമാണ് ഈ പരസ്യം ഡിസ്പ്ലേ ചെയ്യപ്പെടുന്നത്. അതും വളരെ കുറഞ്ഞ നിരക്കില്‍.
————————–
ദിവസേന നൂറിലധികം വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്ന പത്തനംതിട്ട മീഡിയ (www.pathanamthittamedia.com) ഇന്ന് കേരളത്തിലെ മുന്‍ നിര മാധ്യമങ്ങള്‍ക്കൊപ്പമാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് കൂടുതല്‍ പരിഗണന നല്‍കുന്നതോടൊപ്പം കേരളത്തിലെ വാര്‍ത്തകളും ദേശീയ – അന്തര്‍ദേശീയ വാര്‍ത്തകളും അപ്പപ്പോള്‍ ജനങ്ങളിലേക്ക് എത്തിക്കുന്നുണ്ട്. വാര്‍ത്തകള്‍ വായിക്കുവാന്‍ ഒരാള്‍ നിരവധി തവണ പത്തനംതിട്ട മീഡിയയില്‍ കയറാറുണ്ട്. ഇങ്ങനെ കയറുന്ന ഓരോ പ്രാവശ്യവും നിങ്ങളുടെ പരസ്യം കാണും, ഇതിലൂടെ നിങ്ങളുടെ ബിസിനസ് / സ്ഥാപനം ബ്രാന്‍ഡ് ചെയ്യപ്പെടുകയാണ്. ലോകമെങ്ങും എത്തട്ടെ ..നിങ്ങളുടെ പരസ്യം.
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍  94473 66263 / 0468 233 3033/ 295 3033 / mail – [email protected]

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഡൽഹിയിലെ ചായക്കച്ചവടക്കാരന്റെ വീട്ടിൽ പോലീസ് റെയ്ഡ്; ഡൽഹി പൊലീസിനെതിരെ അഭിജീത് ദിപ്കെ

0
ന്യൂഡല്‍ഹി: വിദ്യാഭ്യാസ മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ടുളള ജന്തര്‍ മന്തറിലെ...

തിരുവനന്തപുരം കോർപ്പറേഷനിലേക്കുള്ള യു.ഡി.എഫ് മാർച്ച്: കെ.എസ്. ശബരീനാഥനെ ഒന്നാം പ്രതിയാക്കി പോലീസ് കേസെടുത്തു

0
തിരുവനന്തപുരം: കോർപ്പറേഷനിലേക്കുള്ള യുഡിഎഫ് മാർച്ചിൽ കേസെടുത്ത് തിരുവനന്തപുരം മ്യൂസിയം പൊലീസ്. കെ...

ചിറ്റാർ സ്വദേശി സന്ദീപിന്റെ മരണം കൊലപാതകമെന്ന് പോലീസ്; വാരിയെല്ലുകൾക്ക് ഒടിവും മർദ്ദനമേറ്റ പാടുകളും കണ്ടെത്തി

0
പത്തനംതിട്ട: ചിറ്റാര്‍ സ്വദേശി സന്ദീപിന്റെ മരണം കൊലപാതകമെന്ന് പോലീസ്. കോട്ടയം മെഡിക്കല്‍...

യുവാവിന് പരിക്കേറ്റ വാഹനാപകടം: ‘റെജി ചെറിയാൻ വാഹനം ഓടിച്ചത് മദ്യപിച്ച്, പിന്നാലെ മുങ്ങി’; ഡി.വൈ.എഫ്.ഐ

0
ആലപ്പുഴ: എംഎല്‍എ റെജി ചെറിയാന്റെ വാഹനം ഇടിച്ച് യുവാവിന് പരിക്കേറ്റ സംഭവത്തില്‍...