വേനൽ വരുന്നു, കുടിവെള്ളത്തിന് ലക്ഷങ്ങൾ ചെലവിടാൻ അനുമതി ; ജിപിഎസ് നിർബന്ധം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സംസ്ഥാനത്തു ജലക്ഷാമം ഉള്ള പ്രദേശത്തു ടാങ്കർ ലോറികളിൽ കുടിവെള്ള വിതരണത്തിനു ലക്ഷങ്ങൾ ചെലവിടാൻ പഞ്ചായത്തുകൾക്കും നഗരസഭകൾക്കും സർക്കാർ അനുമതി. എന്നാൽ ജിപിഎസ് ഘടിപ്പിച്ച ടാങ്കറുകൾ മാത്രമേ ഉപയോഗിക്കാൻ പാടുള്ളൂ. പണം നൽകുമ്പോൾ ജിപിഎസ് ലോഗും വാഹനത്തിന്റെ ലോഗ് ബുക്കും പരസ്പരം പരിശോധിച്ചു പഞ്ചായത്ത്, നഗരസഭാ സെക്രട്ടറിമാർ സുതാര്യത ഉറപ്പാക്കണം. അതായത് കുടിവെള്ളം വിതരണം ചെയ്തുവെന്നു പറയുന്ന സ്ഥലത്തേക്കു ടാങ്കർ ലോറി പോയിട്ടുണ്ടോ എന്നു ജിപിഎസ് ലോഗ് ഉപയോഗിച്ചു പരിശോധിക്കണം. സംസ്ഥാനത്തു ജലക്ഷാമം രൂക്ഷമായ പ്രദേശങ്ങളിൽ കുടിവെള്ളം വിതരണം ചെയ്യുന്നതിനു തദ്ദേശ വകുപ്പ് പുറത്തിറക്കിയ ഉത്തരവിലാണ് ഇത്തരം മാർഗനിർദേശങ്ങളുള്ളത്.

പഞ്ചായത്തുകൾക്ക് മാർച്ച് 31നു മുൻപ് പരമാവധി അഞ്ചര ലക്ഷം രൂപ വരെ ടാങ്കർ ലോറികളിൽ കുടിവെള്ള വിതരണം നടത്താൻ ചെലവിടാം. നഗരസഭകൾക്ക് 11 ലക്ഷം രൂപയും കോർപ്പറേഷനുകൾക്ക് 16.5 ലക്ഷം രൂപയും ചെലവിടാം. പുതിയ സാമ്പത്തിക വർഷം ആരംഭിക്കുന്ന ഏപ്രിൽ മുതൽ കൂടുതൽ തുക ചെലവിടാം. ഏപ്രിൽ ഒന്നു മുതൽ മേയ് 31 വരെയുള്ള കാലയളവിൽ കുടിവെള്ള വിതരണത്തിനായി പഞ്ചായത്തുകൾക്ക് 11 ലക്ഷം രൂപ, നഗരസഭകൾക്ക് 16.5 ലക്ഷം, കോർപ്പറേഷനുകൾക്ക് 22 ലക്ഷം രൂപ എന്നിങ്ങനെ പരമാവധി ചെലവഴിക്കാനാണ് അനുമതി.

ജിപിഎസ് ഘടിപ്പിച്ച ടാങ്കറുകളിൽ ഗുണനിലവാരം ഉറപ്പുവരുത്തിയും ജനങ്ങൾക്കു സൗകര്യപ്രദമായ സമയത്തും ആവശ്യത്തിന് അനുസൃതമായും വേണം വിതരണം നടത്തേണ്ടത്. ദുരന്തനിവാരണ വകുപ്പ് മുഖേന സ്ഥാപിച്ചിട്ടുള്ള വാട്ടർ കിയോസ്കുകൾ വഴിയും വിതരണം നടത്താം. ജില്ലാതല റവന്യൂ അധികൃതർ വിതരണം നിരീക്ഷിക്കണം. ജിപിഎസ് നിരീക്ഷണത്തിനുള്ള സംവിധാനം തദ്ദേശവകുപ്പ് ജില്ലാ ഉദ്യോഗസ്ഥർ ഏർപ്പെടുത്തണം. ഇപ്രകാരമുള്ള കുടിവെള്ള വിതരണം സംബന്ധിച്ച് തദ്ദേശ വകുപ്പ് ജില്ലാതല ഉദ്യോഗസ്ഥർ രണ്ടാഴ്ച കൂടുമ്പോൾ ജില്ലാ കളക്ടർമാർക്കു റിപ്പോർട്ടു നൽകണം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബസ് കാത്തിരിപ്പു കേന്ദ്രത്തിൽ‌ കല്ല് കൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തിയ നിലയിൽ വയോധികന്റെ മൃതദേഹം കണ്ടെത്തി

0
കണ്ണൂർ : വാഴക്കുണ്ടം ബസ് കാത്തിരിപ്പു കേന്ദ്രത്തിൽ വയോധികനെ കല്ലു കൊണ്ട്...

‘സംഘടന ശക്തിപ്രാപിക്കാതെ തിരിച്ചടി മറികടക്കാനാകില്ല’ ; വിപുലീകൃത സംസ്ഥാന കമ്മിറ്റിയ്ക്കായുള്ള മാര്‍ഗരേഖയില്‍ പരാമര്‍ശം

0
കോഴിക്കോട് : സംഘടന ശക്തിപ്രാപിക്കാതെ തിരിച്ചടി മറികടക്കാനാകില്ലെന്ന് സിപിഐഎം വിപുലീകൃത സംസ്ഥാന...

ഇന്ത്യൻ ബഹിരാകാശ രംഗത്തെ തെറ്റായ പ്രവണതകള്‍ ; വീണ്ടും വിമർശനവുമായി മുൻ ഐഎസ്ആർഒ ചെയർമാൻ...

0
തിരുവനന്തപുരം : ഇന്ത്യൻ ബഹിരാകാശ രംഗത്തെ തെറ്റായ പ്രവണതകള്‍ക്കെതിരെ വീണ്ടും തുറന്നടിച്ച്...

ജിംനേഷ്യത്തിന്റെയും ബ്യൂട്ടിപാർലറിന്റെയും മറവിൽ ലഹരിമരുന്ന് വിൽപ്പന ; കേസിൽ രണ്ടുപേർ കൂടി അറസ്റ്റിൽ

0
തൃശ്ശൂർ: ജിംനേഷ്യത്തിൻ്റേയും ബ്യൂട്ടിപാർലറിൻ്റേയും മറവിൽ ലഹരിമരുന്ന് വിൽപ്പന നടത്തിയ കേസിൽ രണ്ടുപേരെ...