കൊല്ലം: രണ്ടു വയസുകാരിയായ പെൺകുട്ടിയെ കൊലപ്പെടുത്തിയ കേസിൽ അമ്മയും മൂന്നാം ഭർത്താവും അറസ്റ്റിലായതിന് മുത്തശ്ശിയുടെ ഇടപെടൽ. പുനലൂർ കാര്യറ സ്വദേശിനി കലാസൂര്യ, ഭർത്താവ് തമിഴ്നാട് ഭഗവതിപുരം സ്വദേശി കണ്ണൻ എന്നിവരാണ് പിടിയിലായത്. ഡിസംബർ രണ്ടിനാണ് കലാസൂര്യയുടെ മകൾ രണ്ടു വയസുള്ള അനശ്വരയെ കാണാനില്ലെന്ന് കാട്ടി കലാസൂര്യയുടെ മാതാവ് സന്ധ്യ പുനലൂർ പോലീസിൽ പരാതി നൽകി. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണമാണ് ക്രൂര കൃത്യത്തിന്റെ ചുരുൾ അഴിച്ചത്. പുനലൂരിൽ ബന്ധുവീട്ടിൽ കഴിഞ്ഞിരുന്ന കലാസൂര്യയെ പോലീസ് ചോദ്യം ചെയ്തതിൽ നിന്നാണ് കൊലയുടെ ചുരുളഴിഞ്ഞത്. പരസ്പര വിരുദ്ധമായ മൊഴിയാണ് കലാസൂര്യയെ കുടുക്കിയത്.
കുട്ടിയെ തമിഴ്നാട്ടിലുള്ള അനാഥാലയത്തിലാക്കിയെന്നുപറഞ്ഞ യുവതി പിന്നീട് ഭ ർതൃമാതാവ് കൂട്ടി കൊണ്ടുപോയതായ് പറഞ്ഞു. വിശദമായ ചോദ്യം ചെയ്യലിലാണ് മൂന്നാം ഭർത്താവ് കണ്ണൻ കൊലപ്പെടുത്തിയതാണെന്ന് വെളിപ്പെടുത്തിയത്. കലാസൂര്യയുടെ രണ്ടാം ഭർത്താവിന്റെ മകളാണ് അനശ്വര. കണ്ണനൊപ്പം തമിഴ്നാട്ടിലെ മധുര ചെക്കാനൂരിലുള്ള കോഴി ഫാമിൽ ജോലി ചെയ്തുവരവെ അവിടെ വെച്ചാണ് കുട്ടിയെ കൊലപ്പെടുത്തിയത്.





























