കോടതിക്ക് പുല്ലുവിലയോ ! ഡയസ് നോൺ പ്രഖ്യാപിച്ചിട്ടും സെക്രട്ടറിയേറ്റിൽ ജീവനക്കാരില്ല – എത്തിയത് 174 പേർ മാത്രം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സംസ്ഥാന സർക്കാർ ജീവനക്കാർ പണിമുടക്കരുതെന്ന ഹൈക്കോടതി നിർദ്ദേശത്തിന് പുല്ലുവില. ഡയസ് നോൺ പ്രഖ്യാപിച്ചിട്ടും സെക്രട്ടേറിയറ്റിലടക്കം ആദ്യ മണിക്കൂറിൽ ഹാജർ നില വളരെ കുറവ്. സെക്രട്ടറിയേറ്റിൽ ആകെയുള്ള 4821 സ്ഥിരം ജീവനക്കാരിൽ 174 പേരാണ് ജോലിക്കെത്തിയത്. പല വിഭാഗങ്ങളിലും ആരും ജോലിക്കെത്തിയില്ല. പണിമുടക്കിന്റെ ആദ്യ ദിവസമായ ഇന്നലെ 32 പേരായിരുന്നു സെക്രട്ടറിയേറ്റിൽ ജോലിക്കെത്തിയത്. എന്നാൽ കോടതിയിടപെട്ടതോടെ സംസ്ഥാന സർക്കാരിന് ഡയസ് നോൺ പ്രഖ്യാപിക്കേണ്ടി വന്നു. എന്നാൽ ഈ നിർദ്ദേശം ജീവനക്കാർ തള്ളിയെന്ന് ഹാജർ നിലയിൽ നിന്നും വ്യക്തമാണ്.

ജീവനക്കാരുടെ വലിയ വിഭാഗവും രണ്ടാം ദിവസവും പണിമുടക്കുകയാണ്. ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തിൽ സർക്കാർ പ്രഖ്യാപിച്ച ഡയസ്നോൺ നിർദ്ദേശം അനുസരിക്കില്ലെന്നും ഇന്നും പണിമുടക്കുമെന്നും സർവ്വീസ് സംഘടനകൾ ഇന്നലെ തന്നെ വ്യക്തമാക്കിയിരുന്നു. പലയിടത്തും ഓഫീസുകൾ അടഞ്ഞു കിടക്കുകയാണ്. കളക്ട്രേറ്റുകളിലും ജീവനക്കാർ വളരെ കുറവാണ്. എറണാകുളം കളക്ട്രേറ്റിൽ വിരലിൽ എണ്ണാവുന്ന ജീവനക്കാർ മാത്രമാണ് എത്തിയത്. ജീവനക്കാർക്ക് ജോലി സ്ഥലത്തേക്കെത്താൻ കെഎസ് ആർടിസി സർവ്വീസ് നടത്തുന്നുണ്ട്. തമ്പാനൂരിൽ നിന്ന് കെഎസ്ആർടിസി ബസ് സർവീസ് സമരാനുകൂലികൾ തടഞ്ഞു. സർവീസ് നടത്താൻ അനുവദിക്കില്ലെന്ന നിലപാടിലാണ് പ്രതിഷേധക്കാർ.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ലോകകപ്പ് ഫൈനൽ: ജേതാക്കൾക്ക് ലഭിക്കുക കോടികൾ; സമ്മാനത്തുക വിവരങ്ങൾ പുറത്ത്.

0
വാഷിംഗ്ടൺ : ഫിഫ ലോകകപ്പ് ഫൈനൽ വിജയിയെ കാത്തിരിക്കുന്നത് കോടികളുടെ സമ്മാനം....

ലോകകപ്പ് ഫൈനല്‍; സര്‍ക്കാര്‍ തീയറ്ററുകളില്‍ പ്രദര്‍ശിപ്പിക്കും

0
തിരുവനന്തപുരം: ഫിഫ ഫുട്‌ബോള്‍ ഫൈനല്‍ മത്സരം സര്‍ക്കാര്‍ തീയറ്ററുകളില്‍ പ്രദര്‍ശിപ്പിക്കും. തിരുവനന്തപുരത്തും...

സ്പെയിൻ ആരാധകർക്ക് സർപ്രൈസ് ഓഫർ; കപ്പ് അടിച്ചാൽ മന്തി ഫ്രീ: വൈറലായി വ്യാപാരിയുടെ പ്രഖ്യാപനം.

0
കൽപ്പറ്റ: ഫുട്‌ബോള്‍ ലോകകപ്പ് ആവേശത്തിനിടെ വൈറല്‍ പ്രഖ്യാപനവുമായി അമ്പലവയലിലെ വ്യാപാരി. സ്‌പെയിന്‍...

മധ്യപ്രദേശിൽ ഇനി ലിവ്-ഇൻ ബന്ധങ്ങൾ രജിസ്റ്റർ ചെയ്യണം ; നിയമവിരുദ്ധ ബന്ധങ്ങൾക്ക് 5 വർഷം...

0
ഭോപ്പാൽ:വിവാഹിതരായവർ ലിവ് ഇൻ ബന്ധങ്ങളിൽ ഏർപ്പെട്ടാൽ അഞ്ച് വർഷം തടവ് ശിക്ഷയുമായി...