കാട്ടുപോത്തിനെ വെടിവെച്ചു കൊന്ന ശേഷം ഇറച്ചി മുറിച്ച്‌ കടത്തി

For full experience, Download our mobile application:
Get it on Google Play

മൂന്നാര്‍ : അടിമാലിക്ക് പിന്നാലെ ഓള്‍ഡ് ദേവികുളത്തിന് സമീപം കൂറ്റന്‍ കാട്ടുപോത്തിനെ വെടിവെച്ചു കൊന്ന ശേഷം ഇറച്ചി മുറിച്ച്‌ കടത്തി. മൂക്കിന് താഴെയുണ്ടായ സംഭവത്തില്‍ നാണക്കേട് ഭയന്ന് യഥാസമയത്ത് വിവരങ്ങള്‍ പുറത്ത് വിടാതെ വനംവകുപ്പിന്റെ ഒളിച്ചുകളി. തിങ്കളാഴ്ച വൈകീട്ടാണ് ദേവികുളം റേഞ്ചിന് കീഴിലെ സെന്‍ട്രല്‍ നഴ്‌സറിക്ക് സമീപം കാട്ടുപോത്തിന്റെ അവഷിഷ്ടങ്ങള്‍ കണ്ടെത്തിയത്. വെറ്ററിനറി ഡോക്ടറടക്കം എത്തി നടത്തിയ വിശദമായ പരിശോധനയില്‍ ആണ് വേട്ടയാടല്‍ സ്ഥീരീകരിച്ചത്. 1200ല്‍ അധികം കിലോ ഗ്രാം ഭാരമുള്ള കാട്ടുപോത്തിനെ വെടിവെച്ചു കൊന്ന ശേഷം ഇറച്ചി മുറിച്ച്‌ കടത്തിയതായി സ്ഥിരീകരിച്ചത്. എന്നാല്‍ വെടിവെച്ച മെറ്റല്‍ കണ്ടെത്താനായിട്ടില്ല.

റോഡരികില്‍ നിന്നാണ് കാട്ടുപോത്തിന്റെ തലയും എല്ലും തോലും മടങ്ങുന്ന അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. വിനോദ സഞ്ചാരികളും വനംവകുപ്പ് ഉദ്യോഗസ്ഥരും തലങ്ങും വിലങ്ങും പായുന്ന ഇവിടെ നിന്ന് എങ്ങനെയാണ് വേട്ടയാടി ഇറച്ചി മുറിച്ച്‌ കടത്തിയതെന്നത് വനംവകുപ്പിനെയും ആശ്ചര്യപ്പെടുത്തുന്നു. മൂന്നാര്‍ ഡിഎഫ്‌ഒ ഓഫീസില്‍ നിന്ന് ഒരു കി.മീ. മാത്രം അകലെയാണ് ഈ സ്ഥലം. വേട്ടയാടിയ ശേഷം തലച്ചുമടായി കടത്തിയെന്നാണ് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ മേലുദ്യോഗസ്ഥര്‍ നല്‍കിയ റിപ്പോര്‍ട്ട്.

മേഖലയിലെ ഉദ്യോഗസ്ഥര്‍ അറിയാതെ ഇവിടെ വേട്ട നടക്കില്ലെന്നാണ് ഉയരുന്ന ആക്ഷേപം. വനംവകുപ്പിന് നാണക്കേടായി മാറിയ സംഭവത്തില്‍ പ്രതികളെ പിടികൂടാനുള്ള അന്വേഷണം ഊര്‍ജിതമാണ്. ഇതിനായി മൂന്നാര്‍ ഡിഎഫ്‌ഒ പ്രത്യേക സംഘത്തെ തന്നെ അന്വേഷണത്തിനായി നിയോഗിച്ചിട്ടുണ്ട്. മുറിച്ചെടുത്ത ഇറച്ചി എങ്ങനെ ഇവിടെ നിന്ന് കടത്തിയെന്നതും എവിടെയെല്ലാം എത്തിച്ച്‌ വില്‍പ്പന നടത്തിയെന്നതും പരിശോധിച്ച്‌ വരികയാണ്. ഈ സംഭവത്തോടെ ഹൈറേഞ്ച് കേന്ദ്രീകരിച്ച്‌ വലിയൊരു വേട്ടസംഘം തന്നെ പ്രവര്‍ത്തിക്കുന്നതായുള്ള സ്ഥിരീകരണം കൂടിയാണ്.

ഫെബ്രുവരി 15ന് അടിമാലി റേഞ്ചില്‍ ഉള്‍പ്പെടുന്ന മച്ചിപ്ലാവ് സെക്ഷനിലെ നെല്ലിപ്പാറ വനവാസി കോളനിയോട് ചേര്‍ന്ന് കാട്ടുപോത്തിന്റെ തലയും തോലുമടക്കമുള്ള അവശിഷ്ടങ്ങളും കണ്ടെത്തിയിരുന്നു. പിന്നീടാണ് കെണിവെച്ച്‌ പിടിച്ച ശേഷം വെടിവെച്ച്‌ കൊന്ന് ഇറച്ചി മുറിച്ച്‌ കടത്തിയതാണെന്ന് കണ്ടെത്തിയത്. ഈ കേസില്‍ 15 ഓളം പ്രതികള്‍ പിടിയിലായിരുന്നു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കാഫിർ സ്ക്രീൻ ഷോട്ടിൽ പ്രാദേശിക നേതാക്കളും കുടുങ്ങുമെന്ന് പ്രവീൺകുമാർ

0
കോഴിക്കോട് : കാഫിർ സ്ക്രീൻ ഷോട്ട് കേസിൽ പ്രതികരണവുമായി കോഴിക്കോട് ഡിസിസി...

അവയവക്കടത്ത് കേസുമായി ബന്ധപ്പെട്ട അന്വേഷണം എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഊർജിതമാക്കി

0
കൊച്ചി: അവയവക്കടത്ത് കേസുമായി ബന്ധപ്പെട്ട അന്വേഷണം എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഊർജിതമാക്കി....

പോലീസ് ജീപ്പിൽ കാറിടിച്ചുണ്ടായ അപകടത്തിൽ കാലുകൾ മുറിച്ചു മാറ്റേണ്ടിവന്ന പോലീസ് ഉദ്യോഗസ്ഥരുടെ ചികിത്സയ്ക്ക് പോലീസ്...

0
തിരുവനന്തപുരം: കാഞ്ഞങ്ങാട് ഹൈവേ പട്രോളിനിടെ നിർത്തിയിട്ട പോലീസ് ജീപ്പിൽ കാറിടിച്ചുണ്ടായ അപകടത്തിൽ...

വെള്ളാപ്പള്ളി നടേശനെതിരെ ഗുരുതര ആരോപണങ്ങളുമായി മുൻ കെ.പി.സി.സി പ്രസിഡന്റ് വി.എം.സുധീരൻ

0
തിരുവനന്തപുരം: എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ ഗുരുതര ആരോപണങ്ങളുമായി...