തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ഓഡിറ്റ് നിര്‍ത്തിവെച്ച സംഭവത്തില്‍ ഹൈക്കോടതി വിശദീകരണം തേടി

For full experience, Download our mobile application:
Get it on Google Play

കൊച്ചി : തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ഓഡിറ്റ് നിര്‍ത്തിവെച്ച സംഭവത്തില്‍ ഹൈക്കോടതിയുടെ ഇടപെടല്‍. പ്രതിപക്ഷ നേതാവ് നല്‍കിയ പരാതി പരിഗണിച്ച കോടതി ഇതു സംബന്ധിച്ച്‌ വിശദീകരണം നല്‍കാന്‍  സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ഡയറക്ടറുടെ നിര്‍ദ്ദേശ പ്രകാരമാണ് ഓഡിറ്റ് വകുപ്പ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ഓഡിറ്റ് നിര്‍ത്തിവെച്ചത്. ഇതിനെ ചോദ്യം ചെയ്തുകൊണ്ട് ഓഡിറ്റ് പുനസ്ഥാപിക്കുവാനും ഇപ്പോഴത്തെ നീക്കം അഴിമതി മൂടിവെയ്ക്കാനുമാണെന്ന് ആരോപിച്ചുമാണ് രമേശ് ചെന്നിത്തല കോടതിയെ സമീപിച്ചത്. അടുത്ത ചൊവ്വാഴ്ച കേസ് വീണ്ടും പരിഗണിക്കുമെന്നും അപ്പോള്‍ എന്ത് കൊണ്ടാണ് ഓഡിറ്റ് നിര്‍ത്തിവെയ്ക്കാന്‍ കാരണമെന്നും സര്‍ക്കാര്‍ വിശദീകരിക്കണമെന്നും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.

തദ്ദേശസ്ഥാപനങ്ങളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നതിന് ആരംഭിച്ച ആഭ്യന്തര പരിശോധനാ സംവിധാനമായ പെര്‍ഫോമന്‍സ് ഓഡിറ്റാണ് നിര്‍ത്തിയത്. ജനകീയാസൂത്രണത്തിന്റെ ഭാഗമായി തദ്ദേശസ്ഥാപനങ്ങള്‍ക്ക് പ്രാദേശിക സര്‍ക്കാരുകളുടെ അധികാരം ലഭ്യമാക്കിയതിന് പിന്നാലെ 1997ലാണ് നായനാര്‍ സര്‍ക്കാര്‍ മൂന്ന് മാസത്തിലൊരിക്കല്‍ പെര്‍ഫോമന്‍സ് ഓഡിറ്റ് ഏര്‍പ്പെടുത്തിയത്. പദ്ധതി നിര്‍വ്വഹണം കാര്യക്ഷമവും സുതാര്യവുമാക്കുകയായിരുന്നു ഇതിന്റെ ലക്ഷ്യം.

അതേസമയം അധിക ബാദ്ധ്യതയും ഓഡിറ്റുകളുടെ ബാഹുല്യവുമാണ് നിര്‍ത്തലാക്കലിന് കാരണമായി ധനകാര്യ വകുപ്പ് പറയുന്നത്. അക്കൗണ്ടന്റ് ജനറലിന്റെയും ലോക്കല്‍ ഫണ്ട് വിഭാഗത്തിന്റെയും ഓഡിറ്റിംഗ് നടക്കുന്ന സാഹചര്യത്തില്‍ ഇതിന്റെ കൂടി ആവശ്യമില്ല. ജനകീയാസൂത്രണം കാല്‍ നൂറ്റാണ്ട് പൂര്‍ത്തിയാക്കിയ സ്ഥിതിക്ക് ഉദ്ദേശ്യ ലക്ഷ്യം പൂര്‍ത്തീകരിക്കപ്പെട്ടു. ഇനി സൂക്ഷ്മതലത്തില്‍ പരിശോധന വേണ്ട. ഇതിലെ ജീവനക്കാരെ പുനര്‍വിന്യസിക്കുന്നതിലൂടെ സര്‍ക്കാരിന്റെ സാമ്പത്തിക ബാദ്ധ്യത കുറയ്ക്കാനാവുമെന്നും ധനവകുപ്പ് ചൂണ്ടിക്കാട്ടുന്നു.

ഗ്രാമ പഞ്ചായത്തുകളില്‍ ജൂനിയര്‍ സൂപ്രണ്ടുമാരുടെ നേതൃത്വത്തിലുള്ള പ്രത്യേകസംഘമാണ് പരിശോധന നടത്തുന്നത് കോര്‍പ്പറേഷനുകളിലും ജില്ലാ പഞ്ചായത്തുകളിലും സെക്രട്ടറിയറ്റിലെ അഡിഷണല്‍ സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള റിജിയണല്‍ പെര്‍ഫോമന്‍സ് ഓഡിറ്റാണ്. ബ്ലോക്ക് പഞ്ചായത്തുകളില്‍ അസിസ്റ്റന്റ് ഡവലപ്‌മെന്റ് കമ്മിഷണര്‍മാരുടെയും മുനിസിപ്പാലിറ്റികളില്‍ റിജിയണല്‍ ജോയിന്റ് ഡയറക്ടര്‍മാരുടെയും നേതൃത്വത്തിലും. പെര്‍ഫോമന്‍സ് ഓഡിറ്റ് നിര്‍ത്തുന്നതില്‍ തദ്ദേശ ജനപ്രതിനിധികള്‍ക്കും അഭിപ്രായ ഐക്യമില്ലെന്നാണ് ജീവനക്കാരുടെ പുനര്‍വിന്യാസ സാദ്ധ്യത പഠിക്കാന്‍ തദ്ദേശ പ്രിന്‍സിപ്പല്‍ സെക്രട്ടറി ശാരദാ മുരളീധരന്‍ അദ്ധ്യക്ഷയായി നിയോഗിക്കപ്പെട്ട സമിതിയുടെ നിഗമനം.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഒന്നുകിൽ കരാർ, അല്ലെങ്കിൽ പൂർണ്ണമായ കീഴടങ്ങൽ ; ഇറാൻ നേതൃത്വത്തിന് മുന്നിൽ നിലപാട് വ്യക്തമാക്കി...

0
വാഷിംഗ്ടൺ: ഒന്നുകിൽ കരാർ, അല്ലെങ്കിൽ പൂർണ്ണമായ കീഴടങ്ങൽ. ഇറാൻ നേതൃത്വത്തിന് മുന്നിൽ...

ഷൂട്ടിങ്ങിനിടെ മാൻകൊമ്പ് കടത്തി ; കളമശ്ശേരി മെട്രോ സ്റ്റേഷനിലെ സ്കാനിങ്ങിനിടെ കുടുങ്ങി ; അറസ്റ്റ്

0
കൊച്ചി : വനമേഖലയിലെ ഷൂട്ടിങ്ങിനിടെ മാൻകൊമ്പ് കടത്തിയ ലൈറ്റ് ബോയ് പിടിയിൽ....

ഔദ്യോഗിക കൃത്യനിർവഹണത്തിനെത്തിയ പോലീസിനെ ആക്രമിച്ചു ; പ്രതിക്ക് 3 വർഷം ശിക്ഷ

0
കൊച്ചി: ഔദ്യോഗിക കൃത്യനിർവഹണത്തിനെത്തിയ പോലീസിനെ ആക്രമിച്ച കേസിൽ കോലഞ്ചേരി തമ്മാനിമറ്റം മൂന്ന്...

നരേന്ദ്രമോദിയുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ നിന്നും നീക്കിയതിൽ ഖേദം പ്രകടിപ്പിച്ച് മെറ്റ

0
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ നിന്നും നീക്കം ചെയ്ത നടപടിയിൽ...