കെഎംഎംഎല്ലിന്റെ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ സി.കെ ബൈജുവിനെ പുറത്താക്കണമെന്ന് ഹൈക്കോടതി

For full experience, Download our mobile application:
Get it on Google Play

കൊച്ചി: സികെ ബൈജുവിനെ പുറത്താക്കണം എന്ന് കെഎംഎല്‍ നോട് ഹൈക്കോടതി. സി.കെ.ബൈജുവിന് കെഎംഎംഎല്ലിന്റെ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ എന്ന ചുമതല നല്‍കിയ വ്യവസായ വകുപ്പിന്റെ തീരുമാനത്തിനെതിരെയാണ് ഹൈക്കോടതി രംഗത്തെത്തിയത്. എംഡി ലീവില്‍ പോയ സാഹചര്യത്തില്‍ പത്തോളം കേസില്‍ അഴിമതിയന്വേഷണം നേരിടുന്ന ആളെ വിജിലന്‍സ് ക്ലിയറന്‍സ് ഇല്ലാതെയും മാനദണ്ഡങ്ങള്‍ പാലിക്കാതെയും കെഎംഎംഎല്ലിന്റെ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ പദവിയില്‍ നിയമിച്ചതിനെതിരെയാണ് ഹൈക്കോടതി പരാമര്‍ശം.

ലോകായുക്തയിലും വിജിലന്‍സിലും അടക്കം പത്തോളം കേസുകള്‍ നിലവിലുള്ള, മൈനിംഗ് ആന്‍ഡ് ജിയോളജി വകുപ്പിന്റെ ഡയറക്ടര്‍ ഇന്‍ ചാര്‍ജ് വഹിച്ചിരുന്ന സി.കെ. ബൈജുവിനെ ഡയറക്ടര്‍ സ്ഥാനത്തു തുടരാന്‍ യോഗ്യതയില്ലെന്നു ചൂണ്ടിക്കാട്ടി കഴിഞ്ഞ മാര്‍ച്ച്‌ 23 ന് ബൈജുവിനെ പുറത്താക്കാന്‍ ഹൈക്കോടതി ഉത്തരവായിരുന്നു. ഇതിനു മുമ്പാണ് ബൈജുവിന് കെഎംഎംഎല്ലിന്റെ എക്‌സിക്യൂട്ടീവ് ഡയറക്ടറുടെ ചുമതല വ്യവസായ വകുപ്പ് നല്‍കിയിരുന്നത്.

എന്നാല്‍ ഉത്തരവ് വന്ന ശേഷവും രണ്ട് വകുപ്പുകളിലും ബൈജുവിനെ തുടരാന്‍ വ്യവസായവകുപ്പ് അനുമതി നല്‍കി. ഇതിനിടെ ക്രഷറുകള്‍ക്ക് ലൈസന്‍സ് പുതുക്കല്‍, മൈനിംഗ് ലീസ്, ക്വാറികള്‍ക്ക് പെര്‍മിറ്റ്, ഖനന അനുമതി എന്നിവ മാര്‍ച്ച്‌ 31 വരെ മൈനിംഗ് ആന്‍ഡ് ജിയോളജി ഡയറക്ടറുടെ കസേരയിലിരുന്ന് ബൈജു നിര്‍വഹിച്ചു. 396 ഫയലുകളാണ് ഒരാഴ്ചക്കാലയളവില്‍ ഒരു പരിശോധനയും കൂടാതെ ബൈജു ഒപ്പിട്ട് ലൈസന്‍സ് പുതുക്കിയത്. ഇതിനെതിരെ ചീഫ് സെക്രട്ടറിക്ക് പരാതി ലഭിച്ചതോടെ ബൈജുവിനെ മൈനിംഗ് ആന്‍ഡ് ജിയോളജി വകുപ്പ് ഡയറക്ടറുടെ സ്ഥാനത്തു നിന്നും പുറത്താക്കി.

കെഎംഎംഎല്‍ എംഡി ലീവ് കഴിഞ്ഞു വന്ന ശേഷവും സി.കെ. ബൈജു കെഎംഎംഎല്ലിന്റെ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ചുമതലയില്‍ തുടരുന്നുണ്ടായിരുന്നു. ഇതിനെതിരെ ടോണി തോമസ് നല്‍കിയ പൊതുതാല്‍പര്യ ഹര്‍ജിയിലാണ് ഇപ്പോള്‍ ഉത്തരവ്. കെഎംഎംഎല്‍ എംഡി ലീവ് കഴിഞ്ഞു വന്ന ശേഷവും ബൈജു എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ചുമതലയില്‍ തുടരുന്നുണ്ടോ എന്ന് കോടതി വാദത്തിനിടെ എടുത്തു ചോദിച്ചു. ഈ സാഹചര്യങ്ങള്‍ കണക്കിലെടുത്ത് ബൈജുവിന്റെ നിയമനം സര്‍ക്കാര്‍ പുനഃപരിശോധിക്കാനാണ് ഇടക്കാല ഉത്തരവ്. തീരുമാനം 10 ദിവസത്തിനകം കോടതിയെ അറിയിക്കണം. ജസ്റ്റിസ്. മുഹമ്മദ് മുസ്താക്ക്, ജസ്റ്റിസ് കൗസര്‍ എന്നിവരുടെ ഡിവിഷന്‍ ബെഞ്ചാണ് ഉത്തരവിട്ടത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

മുഖ്യമന്ത്രി സുവേന്ദു അധികാരിയെ പുകഴ്ത്തി മഹുവ മൊയ്ത്ര

0
കൊൽക്കത്ത: പശ്ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസ് വലിയ രാഷ്ട്രീയ പ്രതിസന്ധി നേരിടുന്നതിനിടെ,...

ടിനി ടോമിനെതിരായ അൻസിബയുടെ പരാതി ; പോലീസ് ഇന്ന് കോടതിയിൽ റിപ്പോർട്ട് നൽകും

0
കൊച്ചി: ടിനി ടോമിനെതിരായ അൻസിബയുടെ പരാതിയിൽ എറണാകുളം ജെഎഫ്സിഎം കോടതിയിൽ പോലീസ്...

വീര്യം കുറഞ്ഞ മദ്യത്തിന്റെ വില്‍പ്പന ; തിടുക്കത്തിൽ തീരുമാനമില്ല ; വിശദമായ ചർച്ചയ്ക്ക് യുഡിഎഫ്

0
തിരുവനന്തപുരം: വീര്യം കുറഞ്ഞ മദ്യത്തിന്റെ വില്‍പ്പനയിൽ തിടുക്കത്തിൽ തീരുമാനമുണ്ടാകില്ല. വിശദമായി ചർച്ച നടത്താനാണ്...

വെനസ്വേലയിൽ ശക്തമായ ഇരട്ട ഭൂചലനം

0
കാരക്കാസ്: വെനസ്വേലയിൽ ശക്തമായ ഇരട്ട ഭൂചലനം. ഏകദേശം ഒരു മിനിറ്റിന്റെ വ്യത്യാസത്തിൽ...