ചെന്നൈ: ആര്‍എസ്‌എസ് നവംബർ ആറിന് നടത്താന്‍ നിശ്ചിച്ച റൂട്ട് മാര്‍ച്ചിന് അനുമതി നല്‍കണമെന്ന് കര്‍ശനഭാഷയില്‍ സ്റ്റാലിന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ട് മദ്രാസ് ഹൈക്കോടതി. ഗാന്ധി ജയന്തി ദിനത്തില്‍ നടത്താന്‍ നിശ്ചയിച്ചിരുന്നു റൂട്ട് മാര്‍ച്ചിന് സ്റ്റാലിന്‍ സര്‍ക്കാര്‍ അനുമതി നിഷേധിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് ഇത്തരം നടപടികള്‍ ഇനി ആവര്‍ത്തിക്കരുതെന്നും നവംബർ ആറിന്‍റെ ആര്‍എസ്‌എസ് റൂട്ട് മാര്‍ച്ച് തടസ്സം കൂടാതെ നടക്കണമെന്നും ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവിട്ടത്.
ആര്‍എസ് എസ് നവംബർ ആറിന് നടത്താന്‍ നിശ്ചയിച്ച റൂട്ട് മാര്‍ച്ചിന് അനുമതി നല്‍കുന്നുവെന്നും ഏതെങ്കിലും കാരണവശാല്‍ ഈ ഉത്തരവ് നടപ്പിലാക്കുന്നത് തടഞ്ഞാല്‍ കര്‍ശന നടപടി കൈക്കൊള്ളുമെന്നും ഹൈക്കോടതി പറഞ്ഞു. ഒക്ടോബര്‍ രണ്ടിന് ആര്‍എസ്‌എസ് 50 ഇടങ്ങളില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന റൂട്ട് മാര്‍ച്ചിന് സ്റ്റാലിന്‍ സര്‍ക്കാര്‍ അനുമതി നിഷേധിച്ച നടപടി തല്‍ക്കാലം അംഗീകരിക്കുന്നതായി കോടതി പറഞ്ഞു.