കൊച്ചി: വേനല്‍ച്ചൂട് ശക്തമായതോടെ വീണ്ടും സജീവമായി വഴിയോര മാമ്പഴ വിപണി. ദീര്‍ഘദൂരയാത്രക്കാരും കാല്‍നടയാത്രക്കാരുമുള്‍പ്പെടെ നിരവധി പേരാണ് മാമ്പഴരുചി തേടി വഴിയോര വിപണിയിലെത്തുന്നത്. ഒന്നര കിലോ നൂറ് രൂപ, രണ്ടര കിലോ 150രൂപ എന്നീ ക്രമത്തിലാണ് വില്‍പന പൊടിപൊടിക്കുന്നത്. മാവുകളെല്ലാം വെട്ടിക്കളഞ്ഞതോടെ നാട്ടില്‍ നാടന്‍ മാമ്പഴം കിട്ടാക്കനിയായി. ഇതോടെ ചാവക്കാട് നിന്നാണ് മാമ്പഴം മൂവാറ്റുപുഴയിലെത്തുന്നത്. ചാവക്കാട് നിന്നുള്ള മൂവാണ്ടന്‍ മാമ്പഴത്തിനാണ് ഇപ്പോള്‍ ഡിമാന്റ്. വരവ് മാമ്പഴം കൃത്രിമ രാസപദാര്‍ത്ഥങ്ങള്‍ ഉപയോഗിച്ച് പഴുപ്പിക്കുന്നതിനാല്‍ കഴിക്കുന്നവര്‍ക്ക് ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാകാന്‍ സാദ്ധ്യത ഏറെയാണ്. ഇതോടെ മറുനാടന്‍ മാമ്പഴത്തിന് പ്രിയം കുറഞ്ഞതാണ് നാടന്‍ മാമ്പഴത്തിന് ആവശ്യക്കാര്‍ കൂടാന്‍ കാരണം. സ്വാഭാവികമായി പഴുക്കുന്ന നാടന്‍ മാമ്പഴം ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് ഇടവരുത്തുന്നില്ല. മാത്രമല്ല ശക്തമായ ചൂടില്‍ നാടന്‍ മാമ്പഴം കഴിക്കുന്നത് ഉന്മേഷവുമുണ്ടാക്കും. മൂവാറ്റുപുഴയില്‍ വെള്ളൂര്‍ക്കുന്ന ഇ.ഇ.സി മാര്‍ക്കറ്റ് ജംഗ്ഷനിലാണ് കൂടുതല്‍ പേരും മാമ്പഴം വാങ്ങാന്‍ എത്തുന്നത്.
പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1
വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ് ഉപയോഗിച്ചിരിക്കുന്നത്. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.