ഭോപ്പാൽ : ഇൻഡോറിലെ തെരുവിൽ ഭിക്ഷ യാചിക്കാൻ എട്ട് വയസുള്ള മകളെയും രണ്ട് ആൺമക്കളെയും നിർബന്ധിച്ച സ്ത്രീ 45 ദിവസം കൊണ്ട് സമ്പാദിച്ചത് 2.5 ലക്ഷം. നഗരത്തിൽ ഭിക്ഷാടനത്തിൽ ഏർപ്പെട്ടിരുന്ന 150 ഓളം പേരുടെ സംഘത്തിലെ അംഗമായ യുവതിയുടെ കുടുംബത്തിന് രാജസ്ഥാനിൽ ഭൂമിയും ഇരുനില വീടും ഉണ്ടെന്ന് ഇതേക്കുറിച്ച് അന്വേഷിച്ച ഒരു എൻജിഒ അവകാശപ്പെട്ടു. ഇൻഡോർ-ഉജ്ജയിൻ റോഡിലെ ലുവ്-കുഷ് ഇന്റർസെക്ഷനിൽ ഭിക്ഷാടനം നടത്തുന്ന ഇന്ദ്ര ബായി എന്ന സ്ത്രീയെ അടുത്തിടെ കണ്ടെത്തുമ്പോൾ അവരുടെ കൈവശം 19,200 രൂപയോളം പണം കണ്ടെത്തിയെന്ന് ഇൻഡോറിനെ യാചക രഹിത നഗരമാക്കാൻ ഭരണകൂടവുമായി ചേർന്ന് പ്രവർത്തിക്കുന്ന പ്രവേഷ് എന്ന സംഘടനയുടെ പ്രസിഡന്റ് രൂപാലി ജെയിൻ കൂട്ടിച്ചേർത്തു.
കഴിഞ്ഞ 45 ദിവസത്തിനുള്ളിൽ താൻ ഭിക്ഷയായി 2.5 ലക്ഷം രൂപ സമ്പാദിച്ചതായും അതിൽ ഒരു ലക്ഷം രൂപ ഭർത്താവിന് അയച്ചുകൊടുത്തതായും 50,000 രൂപ ബാങ്ക് അക്കൗണ്ടിൽ നിക്ഷേപിച്ചതായും സ്ഥിര നിക്ഷേപ പദ്ധതികളിൽ (എഫ്ഡി) 50,000 രൂപ നിക്ഷേപിച്ചതായും ഇന്ദ്ര വ്യക്തമാക്കി.





























