തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി സതീശന്റെ കൊച്ചിയിലേക്കുള്ള ഹെലികോപ്റ്റർ യാത്രയെ ന്യായീകരിച്ച് ആരോഗ്യ മന്ത്രി കെ. മുരളീധരൻ. കാലം മാറുമ്പോൾ കാറിന് പകരം ഹെലികോപ്റ്റർ എടുക്കുമെന്നും കാലത്തിനനുസരിച്ച് മാറ്റങ്ങൾ ഉണ്ടാകുമെന്നും ഹെലികോപ്റ്റർ ഉപയോഗിക്കുന്നതിലൊന്നും ആരും വിമർശിച്ചിട്ടില്ലെന്നുമായിരുന്നു ന്യായീകരിച്ചു കൊണ്ടുള്ള മന്ത്രിയുടെ പ്രതികരണം. സർക്കാരിന്റെ ഖജനാവിൽ നിന്ന് കാശ് ചെലവായിട്ടുണ്ടോയെന്നും അദ്ദേഹം ചോദിച്ചു.
അടിയന്തിര സാഹചര്യങ്ങളിലോ ദുരന്ത നിവാരണ ആവശ്യങ്ങൾക്കോ മാത്രം ഉപയോഗിക്കേണ്ട സർക്കാർ ഹെലികോപ്റ്റർ ഉപയോഗിച്ചെന്ന് ആരോപിച്ച് പ്രതിപക്ഷം രംഗത്തെത്തിയിരുന്നു. ഇതേത്തുടർന്നാണ് മന്ത്രിയുടെ പ്രതികരണം. സംഭവത്തിൽ മന്ത്രി വി. ശിവൻകുട്ടിയും എം.ബി. രാജേഷും ഫെസ്ബുക്കിലൂടെ വിമർശനമറിയിച്ചിരുന്നു.അതേസമയം, പിഎം ശ്രീ വിഷയത്തിലും അദ്ദേഹം പ്രതികരിച്ചു. പിഎം ശ്രീയിൽ ഒപ്പിട്ടത് മുൻ മുഖ്യമന്ത്രി പിണറായി വിജയനാണെന്നും പദ്ധതിയിൽ നിന്ന് പിന്മാറാൻ കഴിയുമെങ്കിൽ പിന്മാറുമെന്നും ഇല്ലെങ്കിൽ നിബന്ധനകളോടെ നടപ്പാക്കുമെന്നുമായിരുന്നു മന്ത്രിയുടെ പ്രതികരണം.



























