ടെൽ അവീവ് : ഗാസ മുനമ്പിൽ പകർച്ചവ്യാധികൾ അതിവേഗം പടരുന്നതിനെക്കുറിച്ച് മുന്നറിയിപ്പുമായി പാലസ്തീൻ അതോറിറ്റിയുടെ ആരോഗ്യമന്ത്രി മൈ അൽ-കൈല. ആരോഗ്യ ഉദ്യോഗസ്ഥരുടെയും ഉപകരണങ്ങളുടെയും മരുന്നുകളുടെയും കടുത്ത ക്ഷാമ ഫലമാണിതെന്നും മൈ അൽ-കൈല കൂട്ടിചേർത്തു. ഗാസ മുനമ്പിൽ 36 ആശുപത്രകളുണ്ട്, അതിൽ 14 എണ്ണം ഭാഗികമായി പ്രവർത്തിക്കുന്നു. ഗാസ മുനമ്പിലെ 1,100-ലധികം മെഡിക്കൽ ഉദ്യോഗസ്ഥർ കൊല്ലപ്പെടുകയും പരിക്കേറ്റതായും അവർ വ്യക്തമാക്കി.
അതേസമയം ഗാസ മുനമ്പിൽ റെഡ് ക്രോസും പാലസ്തീൻ അധികൃതരുമായി ഏകോപിപ്പിച്ച് ഇസ്രയേൽ 80 പാലസ്തീനികളുടെ മൃതദേഹങ്ങൾ വിട്ടുനൽകി. അവ തിരിച്ചറിയാനാകാത്ത വിധം ജീർണിച്ച അവസ്ഥയിലായിരുന്നു. ഇത് മൂന്നാം തവണയാണ് ഇസ്രയേൽ സൈന്യത്തിന്റെ കൈവശമുള്ള മൃതദേഹങ്ങൾ ഗാസ മുനമ്പിൽ സംസ്‌കരിക്കാനായി വിട്ടുനൽകുന്നത്. ആദ്യം നാസർ ഹോസ്പിറ്റലിലെ ഖാൻ യൂനിസിലും രണ്ടാം തവണ റഫയിലും ആയിരുന്നു.





























